Image

മാര്‍ത്തോമ്മ സഭയിലെ എപ്പിസ്‌കോപ്പമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.

ആന്‍ഡ്രൂസ്അഞ്ചേരി Published on 13 August, 2011
മാര്‍ത്തോമ്മ സഭയിലെ എപ്പിസ്‌കോപ്പമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.

മലങ്കര മാര്‍ത്തോമ്മ സഭയിലെ റമ്പാന്മാരായ വെരിറവ. ഉമ്മന്‍ ജോര്‍ജ് റമ്പാന്‍, വെരിറവ. കെ.വി. വര്‍ക്കി റമ്പാന്‍ ‍, വെരിറവ. വര്‍ഗീസ് മത്തായി റമ്പാന്‍ എന്നിവരുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണ ശുശ്രൂഷ തിരുവല്ല എസ്. സി. സെമിനാരി ഗ്രൗണ്ടില്‍വച്ചു നടന്നു. മാത്യൂസ് മാര്‍ മക്കാറിയോസ് (വെരി റവ. ഉമ്മന്‍ ജോര്‍ജ് റമ്പാന്‍ ‍), ഗ്രിഗോറിയോസ് മാര്‍ സ്‌റെറഫാനോസ് (വെരി റവ. കെ.വി. വര്‍ക്കി റമ്പാന്‍ ), തോമസ് മാര്‍ തീത്തോസ് (വെരി റവ. വര്‍ഗീസ് മത്തായി റമ്പാന്‍ )എന്നീ പേരുകളില്‍ ആയിരിക്കും ഇവര്‍ ഇനിയും അറിയപ്പെടുക.

മാര്‍ത്തോമ്മസഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ച പ്രൗഢോജ്വലമായ ചടങ്ങില്‍ സഭയിലെ എല്ലാ എപ്പിസ്‌കോപ്പമാരും സഹകാര്‍മികരായിരുന്നു. സഭയുടെ മൂന്ന്‌ നവ ഇടയന്മാരെ വാഴിക്കുന്ന ശുശ്രൂഷയ്ക്കു സാക്ഷ്യം വഹിക്കുവാന്‍ വന്‍വിശ്വാസ സമൂഹമാണ് വന്നെത്തിച്ചേര്‍ന്നത്. ഇതരസഭകളിലെ ബിഷപ്പുമാരും സന്നിഹിതായിരുന്ന മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിനു ശേഷം വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത വചനസന്ദേശം നല്‍കി.

രാവിലെ 7.30ന് പുലാത്തിനില്‍ നിന്നും പ്രത്യേകം സജ്ജീകരിച്ച മദ്ബഹായിലേക്കു നവ എപ്പിസ്‌കോപ്പന്മാരെ സ്വീകരിച്ചാനയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണ
ന്‍ ‍, പി.ജെ. കുര്യന്‍ എംപി, ആന്റോ ആന്റണിഎംപി, മാത്യുടി. തോമസ് എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിപ്പാര്‍ക്കുന്ന വിശ്വാസസമൂഹത്തിന് സ്ഥാനാരോഹണ ശുശ്രൂഷയുടെ തല്‍സമയപ്രക്ഷേപണം ദര്‍ശിക്കുവാന്‍ സാധിക്കുമായിരുന്നു.
മാര്‍ത്തോമ്മ സഭയിലെ എപ്പിസ്‌കോപ്പമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക