Image

മൂത്തൂറ്റ്‌ ഫിനാന്‍സ്‌ സെക്യൂരിറ്റി ജീവനക്കാരന്‍ രണ്ടു മലയാളികളെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി

Published on 02 September, 2011
മൂത്തൂറ്റ്‌ ഫിനാന്‍സ്‌  സെക്യൂരിറ്റി ജീവനക്കാരന്‍ രണ്ടു മലയാളികളെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ രണ്ടു മലയാളികളെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി.

മൂത്തൂറ്റ്‌ ഫിനാന്‍സ്‌ ഗോവിന്ദ്‌പുരി ശാഖയിലെ സുരക്ഷാ ജീവനക്കാരനായ കണ്ണൂര്‍ കീഴ്‌പ്പള്ളി തൈപ്പറമ്പില്‍ പാസ്‌റ്റര്‍ ടി.ജെ. ബേബിയുടെ മകന്‍ ടി.ബി. ജോമേഷ്‌ (23), സീതത്തോട്‌ സീതക്കുഴി സ്വദേശി സുരിയുടെ മകന്‍ കൃഷ്‌ണകുമാര്‍ (24)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഗാര്‍ഡ്‌ വിശ്രം (23) ജീവനൊടുക്കി. കോട്ടയം സമൂഴിക്കുളങ്ങര ഇട്ടന്‍കുന്നേല്‍ വീട്ടില്‍ അനുമോള്‍, നിധി എന്നീ വനിതാ ജീവനക്കാരെ ഗുരുതര പരുസക്കുകളോടെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (എയിംസ്‌) ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയരാക്കി. അനുമോളുടെ നെഞ്ചില്‍ തറച്ച രണ്ടു വെടിയുണ്ടകള്‍ നീക്കം ചെയ്‌തു.

ഏറെ തിരക്കുള്ള റോഡിനോടു ചേര്‍ന്നുള്ള ശാഖയില്‍ രാത്രി എട്ടു മണിയോടടുത്തായിരുന്നു സംഭവമെന്നു സമീപവാസികളായ മലയാളികള്‍ പറഞ്ഞു. സംസ്‌കാരം പിന്നീടു നാട്ടില്‍.

ഇയാള്‍ക്ക്‌ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക