എന്റെ മരക്കൊമ്പിൽ നിന്നും
കിളികളെ പറത്തിക്കളഞ്ഞ്
ഉറുമ്പുകളെ തട്ടി മാറ്റി
ഊർന്നിറങ്ങവേ
താഴെ തടിയൻ വേരുകൾക്കിടയിൽ
കുനിഞ്ഞിരുന്ന്
ഉണക്കയിലകൾ
പെറുക്കിക്കൂട്ടുന്ന
അവളെക്കണ്ടു.
" നീ വിഷാദത്തിലേയ്ക്കാണോ "
അവൾ ചോദിച്ചു.
"അറിയില്ല. കടലിൽ നിന്നും
പുഴയൂറ്റിയെടുക്കും വഴി
വിഷാദം വരുമെങ്കിലങ്ങനെ . എനിയ്ക്കെന്തു ചെയ്യാനാകും"