ഇരവിന്റെ പടിയി-ലിരുന്നു ഞാനോർത്തു
ഇരയെന്നു പേരുള്ള
ഇലയെ ഞാനോർത്തു,
ചുറ്റിലും മുള്ളുകൾ
പാകിയ മുറ്റത്തും
ഇലയനക്കത്തിനായി
അവൻ കാത്തിരിക്കുന്നു...
ചുണ്ടുകൾ കൂർപ്പിച്ചാ-
മുള്ളുകൾ രാപ്പകൽ
ഒരില വന്നു വീഴുവാൻ
കാത്തിരിക്കുന്നു.
കുതറുന്നയിരവിന്റെ
നെറികെട്ടയാമത്തിൽ
' ആപ്തവാക്യ'ത്തിന്റെ
അഴൽ നിറവുമറിയുന്നു
' ഇല മുള്ളേലു വീണാലും
മുള്ളിലമേലു വീണാലും
ക്ഷതമിലയ്ക്കതുമാത്രം'
ഇല
മുളളിന്റെ തളിരിലയാണേലും !!!