Image

കോണ്‍ഗ്രസ് പിന്തുണ സി.പി.എം വേണ്ടെന്ന് വെച്ച തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍

Published on 20 April, 2021
കോണ്‍ഗ്രസ് പിന്തുണ സി.പി.എം വേണ്ടെന്ന് വെച്ച തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് പിന്തുണച്ചതിെന്‍റ പേരില്‍ പ്രസിഡന്‍റ് സ്ഥാനം സി.പി.എം തുടര്‍ച്ചയായി രണ്ടു തവണ രാജിവെച്ച ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ ഒടുവില്‍ ബി.ജെ.പി വനിത അംഗം പ്രസിഡന്‍റ്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ഇവിെട ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതിലൂടെയാണ് ബി.ജെ.പിക്ക് പ്രസിഡന്‍റ് സ്ഥാനം കിട്ടിയത്. ഏഴു വോട്ട് നേടിയ ബി.ജെ.പിയിലെ ബിന്ദു പ്രദീപ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയമ്മ ഫിലേന്ദ്രന് നാല് വോട്ട് മാത്രമാണ് ലഭിച്ചത്. 16ാം വാര്‍ഡ് എല്‍.ഡി.എഫ് അംഗം അജിത ദേവരാജെന്‍റ വോട്ട് അസാധുവായി. കോണ്‍ഗ്രസ് വിമതനും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ദിപു പടകത്തിലും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബി.ജെ.പിക്ക് ഏഴുപേരുടെ പിന്തുണ ലഭിച്ചത്. പിന്തുണ നിരസിച്ച്‌ രണ്ടുവട്ടം സി.പി.എം പ്രതിനിധി രാജിവെച്ച സാഹചര്യത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഡി.സി.സി നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പുനല്‍കുകയായിരുന്നു.

മുമ്ബ് രണ്ടുതവണ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോഴും ബി.ജെ.പിയെ ഒഴിവാക്കാന്‍ എല്‍.ഡി.എഫ് ആവശ്യപ്പെടാതെതന്നെ കോണ്‍ഗ്രസിലെ ആറ് അംഗങ്ങളും സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെ പിന്തുണക്കുകയായിരുന്നു. എന്നാല്‍, സത്യപ്രതിജ്ഞ ചെയ്തയുടന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം വിജയമ്മ രജിസ്റ്ററില്‍ ഒപ്പിടാതെ പദവി രാജിവെക്കുകയായിരുന്നു. 

18 അംഗ ഭരണസമിതിയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ആറു വീതവും എല്‍.ഡി.എഫിന് അഞ്ചും അംഗങ്ങളും കോണ്‍ഗ്രസ് വിമതനായി വിജയിച്ച ഒരംഗവുമാണുള്ളത്. പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതസംവരണമായ ഇവിടെ ഈ വിഭാഗത്തില്‍നിന്ന് കോണ്‍ഗ്രസിന് മെംബര്‍മാരില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക