ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ
സാഹിത്യ മത്സരമായ ജയ്‌ഹിന്ദ് വാര്‍ത്ത കഥാ കവിതാ രചനാ മത്സര വിജയികളെ
പ്രഖ്യാപിച്ചു. മികച്ച കഥാകാരിയായി ടെക്‌സസില്‍ നിന്നുള്ള പ്രിയ ഉണ്ണികൃഷ്‌ണനെയും,
മികച്ച കവിയായി ന്യൂയോര്‍ക്കില്‍ നിന്നുളള ഡോ. നന്ദകുമാര്‍ ചാണയിലിനെയും
തെരഞ്ഞെടുത്തു. കഥാ രചനയില്‍ രണ്ടാം സ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നുള്ള രാജു
ചിറമ്മണ്ണിനും മൂന്നാം സ്ഥാനം ഫിലാഡാല്‍ഫിയയില്‍ നിന്നുള്ള ആന്‍സി തോമസിനും
ലഭിച്ചു.
കവിതാ രചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം രണ്ടുപേര്‍ക്കാണ്.
ന്യൂയോര്‍ക്കില്‍ നിന്നുളള മോന്‍സി കൊടുമണ്ണും ഫിലഡാല്‍ഫിയയില്‍ നിന്നുള്ള ആന്‍സി
തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം വെര്‍ജീനിയയില്‍ നിന്നുള്ള ഗീതാ
രാജനാണ്. `ഇരയും പ്രതിയും' എന്ന ചെറുകഥയാണ് പ്രിയ ഉണ്ണികൃഷ്‌ണനെ അവാര്‍ഡിന്
അര്‍ഹയാക്കിയത്. `ദൈവത്തിന്റെ പൊതിച്ചോറ്' എന്ന ചെറുകഥയ്‌ക്കാണ് രാജു
ചിറമ്മണ്ണിലിന് രണ്ടാം സ്ഥാനം ലഭിച്ചത്. `നിഴലിന്റെ നൊമ്പരങ്ങള്‍' എന്ന
ചെറുകഥയ്‌ക്കാണ് ആന്‍സി തോമസിന് മൂന്നാം സ്ഥാനം ലഭിച്ചത്.
`ദാഹം' എന്ന
കവിതയ്‌ക്കാണ്‌് ഡോ. നന്ദകുമാന്‍ ചാണയിലിനെ മികച്ച കവിയായി തെരഞ്ഞെടുത്തത്.
`പീഡനഭൂമി' എന്ന കവിതയ്‌ക്കു മോന്‍സി കൊടുമണ്ണും ഇന്റര്‍നെറ്റ് പ്രണയം എന്ന
കവിതയ്‌ക്ക് ആന്‍സി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. ക്യാന്‍വാസ് എന്ന
കവിതയ്‌ക്കാണ് ഗീതാ രാജന് മൂന്നാം സ്ഥാനം ലഭിച്ചത്.
അമേരിക്കയിലെ പ്രമുഖ
മലയാള പത്രമായ ജയ്‌ഹിന്ദ്‌വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ്
സാഹിത്യമത്സരം നടത്തിയത്.
പ്രവാസ ലോകത്തെ, പ്രത്യേകിച്ച് അമേരിക്കയിലെ
എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയ്‌ഹിന്ദ്‌വാര്‍ത്ത
സാഹിത്യ മത്സരം സംഘടിപ്പിച്ചത്. മാതൃഭാഷയെ സ്‌നേഹിക്കുന്ന മലയാളി വായനക്കാരുടെ
മികച്ച പിന്തുണയാണ് മത്സരത്തിന് ലഭിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍
നിന്നും രാജ്യത്തിനു പുറത്തുനിന്നും മത്സരത്തിന് എന്‍ട്രികള്‍ ലഭിച്ചു.
നൂറുകണക്കിന് ലഭിച്ച എന്‍ട്രികളില്‍ നിന്നു വിജയികളെ തെരഞ്ഞെടുക്കുക എന്ന
ശ്രമകരമായ ദൗത്യം നിര്‍വഹിച്ചത് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അധ്യക്ഷനായ
മൂന്നംഗ ജൂറിയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ പി.എഫ്. മാത്യൂസ്,
മുതിര്‍ന്നപത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബി എന്നിവരായിരുന്നു മറ്റ്
ജൂറി അംഗങ്ങള്‍.
മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപടി ചിത്രങ്ങള്‍ക്കു കഥയും
തിരക്കഥയും ഒരുക്കിയിട്ടുള്ള ജോണ്‍ പോള്‍ മലയാള സിനിമയുടെ തലയെടുപ്പാണ്. മലയാള
സിനിമയെ ആഗോള തലത്തില്‍ പ്രശ്‌സ്‌തമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.
ഐ.വി.ശശി, ഭരതന്‍, പി.ജി.വിശ്വംഭരന്‍, മോഹന്‍, സത്യന്‍ അന്തിക്കാട്
തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരാണ് ജോണ്‍പോളിന്റെ കഥയ്‌ക്കും
തിരക്കഥയ്‌ക്കും ദൃശ്യഭാഷ ഒരുക്കിയിട്ടുള്ളത്.
സംവിധാനം, തിരക്കഥ രചന
എന്നിവയില്‍ മലയാളത്തിന്റെ അഭിമാനമാണ് പി.എഫ്. മാത്യൂസ്. കുട്ടിസ്രാങ്ക് എന്ന
ചിത്രത്തിന്റെ തിരക്കഥയിലൂടെ 2010 ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്
മലയാളക്കരയിലേക്ക് എത്തിച്ച അദ്ദേഹത്തിന് ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്‍
ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര, സാഹിത്യമേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള
പി.എഫ്. മാത്യൂസ് ഇപ്പോഴും തന്റെ സാഹിത്യസൃഷ്ടികള്‍ മലയാളികള്‍ക്കായി
ഒരുക്കിക്കൊണ്ടിരിക്കുന്നു.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജെക്കോബി
ജോണ്‍പോള്‍ മാര്‍പാപ്പയുമായി അഭിമുഖം നടത്തിയ അപൂര്‍വം പത്രപ്രവര്‍ത്തകരില്‍
ഒരാളാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം ചെറുകഥാസമാഹം, ജീവചരിത്രം, തര്‍ജിമകള്‍
ഉള്‍പ്പെടെ നിരവധി പുസ്‌തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹം.
മലയാളത്തിലെ
തലയെടുപ്പുള്ള എഴുത്തുകാര്‍ ജൂറി അംഗങ്ങളായ അമേരിക്കയിലെ ആദ്യ സാഹിത്യമത്സരം എന്ന
പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്.
പ്രതികരണം എഴുതുന്നവർ അമേരിക്കൻ മലയാളി എഴുത്തുകാരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ല . എഴുത്തിൽ നല്ലതും ചീത്തയും കാണും. അത് സ്വാഭാവികം. എഴുത്തുകാരെ മൊത്തത്തിൽ പരിഹസിക്കുന്നതിനു പകരം നല്ലതേത് ചീത്തയേത് എന്ന് ചുണ്ടിക്കാണിച്ച് വിമർശിക്കുന്നതാണുത്തമം. നിരപരാധി ശിക്ഷിക്കപ്പെടുമ്പോൾ കുറ്റവാളി സന്തോഷിക്കുന്നു. അങ്ങനെ ഒരവസ്ഥ സാഹിത്യ രംഗത്ത് ഉണ്ടാകാതിരിക്കാൻ പ്രതികരണം എഴുതുന്നവർ ശ്രദ്ധിക്കേണ്ടതാണ് . ഈ പ്രവണത തുടരാതിരിക്കാൻ പത്രാധിപരും ശ്രദ്ധിക്കണം .
വാസുദേവ് പുളിക്കൽ
വിചാരവേദി പ്രസിഡണ്ട്മരിച്ചാലും കീഴടങ്ങാന്‍ തയ്യാറല്ലാത്ത ഞാന്‍ എന്ന ഭാവം' ശവകോട്ടയിലും തലക്കല്ലായി തലപൊക്കി നില്ക്കുന്നു.
You are still under surveillance ‘Justice’. Nobody can save you!
Mr. Vasudeve doesn’t make any sense when he tells the reader s how to respond to the writers. People hear more about writers receiving awards than their writings. USA is inundated with awards and people getting tired of this and I don’t blame Vidyadharan or Vayanakkaran sarcastically or satirically attacking them. The best course for the writers is to strive to capture the heart and mind of the readers with their good writing. And, I am pretty sure a good book will never be rejected by a good reader.
I want to be a cowboy
Riding on the range,
I've got my hat on,
I've got my boots dusty.
I've got my saddle
On my horse.
He's called... T-t-t-t-t-trigger Of course.
I want to be a cowboy
And you can be my cowgirl
I want to be a cowboy
And you can be my cowgirl
I want to be a cowboy
Riding on the chuck wagon,
Following my man.
His name is Ted,
Can you believe that?
Camping on the prairie
Plays havoc with my hair.
Makes me feel quite dirty,
Though we all do sometimes
I want to be a cowboy
And you can be my cowgirl
I want to be a cowboy
And you can be my cowgirl
I want to be a cowboy
Looking like a hero,
Six-gun at my side,
Chewing my tobacco.
Out on the horizon,
I see a puff of smoke.
Indians on the warpath,
White man speak-em with forked tongue Or not.
I want to be a cowboy
And you can be my cowgirl
I want to be a cowboy
My name is Ted,
And one day I'll be dead yo, yo.
ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്ത് വീഴ്ത്തുന്നു . ന്യുയോർക്കിൽ നിന്നും ഒരു മഹര്ഷി
(അയാളും പണ്ട് ഒരു കാട്ടാളൻ ആയിരുന്നു) :മാ നിഷാദ " എന്ന് ശപിക്കുന്നു. രക്ഷപ്പെട്ട കിളിയും, കാട്ടാളനും, മഹർഷിയുമൊക്കെയായി ഇ മലയാളിയിൽ
ഒരു രാമായണം വായിക്കാം എന്ന് പ്രതീക്ഷിക്കുന്നു. സീതാദേവിമാർ ഇപ്പോൾ നടക്കുന്ന കശ പിശയിൽ
പങ്ക് ചേരാത്തത് മൂലം കഥക്ക് പുതിയ മാനം വരുമെന്ന് തീര്ച്ച്ചയാണ്~. കറി വച്ച് തിന്നാൻ കിളിയെ ചോദിക്കുന്ന കാട്ടാളനും കവിത ചൊല്ലുന്ന മഹാര്ഷിയും കൂടി
അമേരിക്കൻ മലയാള സാഹിത്യ വനത്തിൽ കഥകളിയോ, ചവിട്ട് നാടകമോ, ചൊൽ കവിതയോ, എന്തൊക്കെ ബഹളമായിരിക്കും ...അതിനടയിൽ ഇണ പിരിഞ്ഞ കിളിയുടെ കിളിപ്പാട്ടും, എഴുത്തുകാർ സ്വന്തം പേരില് കമന്റ് എഴുതിയാൽ നല്ലത്.