സ്വതന്ത്രഭാരതം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ക്രൂരവും, നീചവുമായ മാനുഷിക
അവകാശലംഘനങ്ങളും, ലോകത്തെവിടെയും സംഭവിക്കാത്തതുമായ നീച പ്രവര്‍ത്തികള്‍
സമീപകാലങ്ങളില്‍ അരങ്ങേറുന്നത് ലജ്ജാകരം തന്നെ. പ്രധാനമന്ത്രിയുടെ രണ്ടു മുഖങ്ങള്‍
ശ്രദ്ധേയമാണ്.
എ). വിദേശരാജ്യങ്ങള്‍ ഇടവിടാതെ പറന്നു നടക്കുന്നു നിക്ഷേപകരെ
ആകര്‍ഷിക്കുന്നു; രാജ്യം ശ്രദ്ധിക്കപ്പെടുന്നു.
ബി). ആര്‍.എസ്.എസ്,
സംഘപരിവാര്‍, കപട സ്വാമിമാര്‍ തുടങ്ങിയവരുടെ ഗൂഡാലോചനകള്‍ക്കു മുന്നില്‍
ശിരസുനമിച്ച് വെറും കാമ്പസുകളേയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടേയും ആഭ്യന്തര
കാര്യങ്ങളില്‍ പോലും നേരിട്ട് ഇടപെടുന്ന രണ്ടു മുഖം.
1). വമ്പന്‍ രാഷ്ട്രീയ
ഗൂഢാലോചന
അന്താരാഷ്ട്ര നിലവാരമുള്ള ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി
(ജെ.എന്‍.യു) സ്വന്തം ഭരണസിരാകേന്ദ്രത്തില്‍ തനിക്ക് വെറുക്കപ്പെട്ട പേരുമായി
തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, സ്വന്തം കുട്ടിപ്പട്ടാളക്കാരായ എ.വി.ബി.പിയ്ക്ക്
കാര്യമായ പ്രസക്തിയില്ലാത്തതും സ്വന്ത അനുയായികളെ കപട തന്ത്രം മെനയാന്‍
പ്രേരിപ്പിച്ചതും ഗൂഢാലോചന മാത്രം.
സ്വന്തം ആജ്ഞാനുവര്‍ത്തിയും നെഹ്‌റു,
മഹാത്മാഗാന്ധി വിരോധിയുമായ ഡോ. സുബ്രഹ്മണ്യം സ്വാമിയെ ജെ.എന്‍.യുവിന്റെ വൈസ്
ചാന്‍സലറാക്കാനും, കാലക്രമേണ യൂണിവേഴ്‌സിറ്റിയുടെ പേരുമാറ്റി നടപടി പൂര്‍ത്തിയാക്കി
വരിധിയിലാക്കാനുള്ള മോദിയുടെ തന്ത്രം അമ്പേ പരാജയപ്പെട്ടപ്പോഴാണ് പുതിയ
തന്ത്രവുമായി പുറപ്പാട് തുടങ്ങിയത്.
വിദ്യാര്‍ത്ഥികള്‍ കാമ്പസുകളില്‍
സാധാരണ രീതിയിലുള്ള ചര്‍ച്ചകളും, പ്രബന്ധങ്ങളും, ഡിബേറ്റുകളും നടത്താറുള്ളത്
പതിവാണ്. അന്താരാഷ്ട്ര വിഷയങ്ങളും, ഗവേഷണത്തിനു പ്രയോജനപ്പെടുന്ന ഏതു
വിഷയങ്ങള്‍ക്കും വി.സിമാരും കാമ്പസ് ഡയറക്ടര്‍മാരും അനുമതി കൊടുക്കുന്ന പതിവുമാണ്
നിലവിലുള്ളത്. "A Country without Postoffice' എന്ന വിഷയത്തില്‍ പ്രഭാഷണങ്ങള്‍ക്ക്
നേതൃത്വം നല്‍കിയത് ഡി.എസ്.യു എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റായിരുന്ന
ഉമ്മര്‍ ഖാലീദായിരുന്നു. കാമ്പസില്‍ മുന്‍തൂക്കമുള്ളതും ഭരണം നിലനിര്‍ത്തുന്ന
എ.ഐ.എസ്.എഫ് സംഘടനയുടെ അദ്ധ്യക്ഷന്‍ കന്നയ്യ കുമാര്‍ തന്റെ പ്രസംഗത്തില്‍,
രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതയ്‌ക്കെതിരേയും, രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ള 80 ശതമാനം പാവങ്ങളെ അവഗണിക്കുന്നത് ഭരണഘടനാവ്യവസ്ഥിതികളുടെ ലംഘനമാണെന്നും
മറ്റും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ചോദ്യംചെയ്ത് സംസാരിക്കുക മാത്രമാണ് ചെയ്തത്.
അസഹിഷ്ണുതയുടെ ഉടയാളന്മാരായ എ.വി.ബി.പി പ്രവര്‍ത്തകര്‍ ഗുണ്ടാ സംഘങ്ങളുമായി
നുഴഞ്ഞുകയറി ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി, മുന്‍കൂട്ടി തീരുമാനിച്ച അജണ്ട
നടപ്പാക്കുക മാത്രമാണ് ചെയ്തത്. ജെ.എന്‍.യു ചെയര്‍മാനായ കന്നയ്യ കുമാറിനേയും, മുന്‍
വൈരാഗ്യം തീര്‍ക്കാന്‍ അപരാജിതയേയും (ഡി. രാജെയുടെ മകള്‍) അറസ്റ്റ് ചെയ്ത് തിഹാര്‍
ജയിലില്‍ ആക്കിയത് വെറും ആകസ്മികമായല്ല. വമ്പിച്ച ഗൂഡാലോചനയുടെ പരിണിത ഫലമത്രേ.
2). ദേശഭക്തി കപട പ്രസംഗത്തില്‍ മാത്രം
ഇന്ത്യന്‍ പാര്‍ലമെന്റ്
അക്രമണം നടത്തിയ അഫ്‌സല്‍ ഗുരുവിനെ കൊന്നത് തെറ്റായിപ്പോയെന്നും അഫ്‌സലിന്റെ
ഭൗതീകശരീരം കാശ്മീരില്‍ അടക്കം ചെയ്യണമെന്നും വാദിച്ച പി.ഡി.പിയുമായി ഭരണം
നടത്തുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി
അഭിനയിക്കുകയായിരുന്നു.
3). സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍
രാജ്യദ്രോഹികള്‍
ഗോവിന്ദ പന്‍സാരെ, ഖല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍,
രോഹിത് വെമുല തുടങ്ങിയവര്‍ സര്‍ക്കാരിന്റെ അസഹിഷ്ണുതയ്‌ക്കെതിരേ
ശബ്ദമുയര്‍ത്തിയവരാണ്. ഇവര്‍ക്കെല്ലാം ക്രൂരമരണം നല്‍കി. ഇനി ആര് വിമര്‍ശിച്ചാലും
ഗതി മറ്റൊന്നാകില്ല എന്ന മുന്നറിയിപ്പ് ഇവിടെ തുറന്നുകാട്ടുന്നു. ബി.ജെ.പി.
ആര്‍.എസ്.എസ്. സംഘപരിവാര്‍ തുടങ്ങിയവരുടെ ആജ്ഞകള്‍ പരിപാലിക്കപ്പെടാതെ വരുമ്പോള്‍
ആരായാലും പ്രത്യേകിച്ച് ദളിതരും, പിന്നോക്കരും വേട്ടപ്പട്ടികളാണെന്നും അവരെ
വെടിവെച്ച് കൊല്ലണമെന്നും പ്രസംഗിച്ച് നടക്കുന്ന മന്ത്രിമാര്‍ ഭരിക്കുന്ന രാജ്യം.
4). രാജ്യദ്രോഹികളെ ആദരിക്കുന്ന രാജ്യവും നേതൃത്വവും
ക്വിറ്റ്
ഇന്ത്യാ സമരം ചെയ്തത് തെറ്റായിപ്പോയെന്ന് ബ്രിട്ടീഷുകാരോട് ക്ഷമചോദിച്ച ശ്രീ.
വി.ഡി. സര്‍വാര്‍ക്കര്‍: ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്‌സെയെ ആദരിക്കാന്‍ പ്രതിമ
സ്ഥാപിച്ചതും, ഗോഡ്‌സെ ബലിദാന്‍ ദിന്‍ ആചരിക്കുകയും, മഹാത്മാ ഗാന്ധിയുടെ പ്രതിമ
തകര്‍ക്കുകയും ചെയ്യുന്നവര്‍; ഹിന്ദു പുരോഹിതനായ ഓംജി സ്വാമി പറഞ്ഞത് ഗാന്ധി
ദേശദ്രോഹിയായതുകൊണ്ട് വെടിവെച്ചു കൊന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു
എന്നു പറഞ്ഞതും ഭാരതത്തിലെ മതേതര വിശ്വാസികള്‍ മറക്കില്ല. ബാബാറാം
ദേവിനെപ്പോലെയുള്ള കുപട സന്യാസിമാര്‍ കാവിയുടുത്ത്
കോടീശ്വരന്മാരാകുന്നതും ജനം കണക്കിലെടുക്കും. ബാബാ സ്വാമിക്ക്
മഹാരാഷ്ട്രയില്‍ 600 ഏക്കര്‍ ഭൂമി സൗജന്യമായി പതിച്ചുനല്‍കി.
നാലരക്കോടിയ്ക്ക് മോദിയുടെ സ്യൂട്ട് ലേലം ചെയ്തുകൊണ്ടുപോയ ശതകോടീശ്വരനായ
സംഘപരിവാര്‍ നേതാവ് സൂറത്തിലെ ലാവലി ഭായ് ബാദ്ഷയ്ക്ക് കോടിക്കണക്കിനു രൂപ
വിലമതിക്കുന്ന ഭൂമി ഗുജറാത്തില്‍ പതിച്ചുനല്‍കുന്നതും എല്ലാം
ഗൂഢാലോചനയുടെ ഫലമാണ്.
ആകമാനം ദേശമാകെ
പ്രക്ഷുബ്ദമായിരിക്കുന്നു. ആവശ്യസാധനങ്ങളും കുടിവെള്ളവും വരെ
മുടക്കിയിരിക്കുന്നു. റെയില്‍ ഗതാഗതം മുടക്കുന്നു. രാജ്യമാകെ
പ്രക്ഷോഭങ്ങള്‍ പടര്‍ന്നു പന്തലിക്കുന്നു.
ഇന്ത്യാ മഹാരാജ്യം
അക്രമത്തിലൂടെയല്ല- അടിച്ചമര്‍ത്തലിലൂടെയല്ല വികസിക്കേണ്ടത്.
ജനങ്ങള്‍ക്കും- പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി
ചിന്തിക്കാനും, സംസാരിക്കാനുമുള്ള മൗലീകമായ അവകാശം ലംഘിക്കാതെ;
ജാതിമതഭേദമെന്യേ ഒന്നിച്ചുനിര്‍ത്താന്‍ പക്വതയുള്ള ഭരാണാധികാരികള്‍
തെറ്റുകള്‍ തിരുത്തി മുമ്പോട്ടു വരണം. ലോകത്തിന് മാതൃകയാകേണ്ട സ്വതന്ത്ര
ഭാരതത്തെ അപമാനിക്കരുത്..
ജയ്ഹിന്ദ്.