Image

സിപിഐ അടിയന്തിരാവസ്ഥയെ അനുകൂലിച്ച ബൂര്‍ഷ്വാ പാര്‍ട്ടി: എം.എ. ബേബി

Published on 06 February, 2012
സിപിഐ അടിയന്തിരാവസ്ഥയെ അനുകൂലിച്ച ബൂര്‍ഷ്വാ പാര്‍ട്ടി: എം.എ. ബേബി
കൊല്ലം: സിപിഐ അടിയന്തിരാവസ്ഥയെ അനുകൂലിച്ച ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന്‌ സി.പി.എം നേതാവ്‌ എം.എ. ബേബി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ ഒറ്റുകാരാണ്‌ സി.പി.ഐ. ജനാധിപത്യ സംരക്ഷകരെന്ന്‌ അവകാശപ്പെടാനാവില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥക്ക്‌ എതിര്‌ നിന്നപ്പോള്‍ സി.പി.ഐ അനുകൂല നിലപാടാണ്‌ സ്വീകരിച്ചത്‌. ദേവഗൗഡ മന്ത്രിസഭയില്‍ ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്കൊപ്പം അംഗങ്ങളായവരാണിവര്‍. എന്നും അധികാരത്തിന്റെ അപ്പക്കഷ്‌ണത്തിന്‌ പിന്നാലെ പോയിട്ടുള്ളവരാണ്‌ സി.പി.ഐ ബേബി കുറ്റപ്പെടുത്തി. ചന്ദ്രപ്പന്‍ നടത്തുന്നത്‌ മാധ്യമ ശ്രദ്ധ നേടാനുള്ള അടവാണ്‌. ഇവന്റ്‌ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി സമ്മേളനം നടത്തേണ്ട ഗതികേട്‌ സി.പി.എമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥക്കാലത്തെ ഒറ്റുകാരാണ്‌ സി.പി.ഐക്കാരെന്ന്‌ എം.എ ബേബി. സി.പി.എമ്മിന്റെ കൊടിമര ജാഥക്ക്‌ കൊല്ലം അയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക