Image

മരിച്ചു കിടക്കുന്ന മാതാപിതാക്കള്‍ ഉറങ്ങുകയാണെന്ന് ധരിച്ച് വിളിച്ചുണര്‍ത്താന്‍ മൂന്നുവയസുകാരന്റെ ശ്രമം

Published on 30 August, 2016
മരിച്ചു കിടക്കുന്ന മാതാപിതാക്കള്‍ ഉറങ്ങുകയാണെന്ന് ധരിച്ച് വിളിച്ചുണര്‍ത്താന്‍ മൂന്നുവയസുകാരന്റെ ശ്രമം
അച്ഛനും അമ്മയും ഉറങ്ങുകയാണെന്ന് ധരിച്ച്,  മരിച്ചു കിടക്കുന്ന രെ വിളിച്ചുണര്‍ത്താനുള്ള മൂന്നുവയസുകാരന്റെ  ശ്രമം   ഹൃദയഭേദകമായി, കണ്ടുനിന്നവരുടെ മിഴികള്‍ നിറച്ചു

കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയിലെ മുനീറാബാദ് റെയില്‍വേ സ്‌റ്റേഷനിലെ
പ്ലാറ്റ്‌ഫോമില്‍മരിച്ചുകിടക്കുന്നഅച്ഛനും അമ്മക്കു അരികിലിരുന്ന് മൂന്നുവയസുകാരനായ മകന്‍കളിക്കുകയാണ്.

സംശയം തോന്നിയ യാത്രക്കാര്‍ കുട്ടിയോട് കാര്യമന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞത് തങ്ങള്‍ ഹുളിഗമ്മ ക്ഷേത്രത്തിലേക്കു പോകുകയാണെന്നാണ്. 

അച്ഛനും അമ്മയും 'ഉറങ്ങിയെണീറ്റാല്‍' ഉടന്‍ പോകുമെന്നും പറഞ്ഞു. പിന്നെ പതിയെ അവരുടെ അടുത്തേക്ക് പോയി വിളിച്ചുണര്‍ത്താനുള്ള ശ്രമവും തുടങ്ങി.

എഴുന്നേല്‍ക്കാതായതോടെ വീണ്ടും കളി തുടങ്ങി. അവര്‍ എഴുന്നേറ്റോ എന്ന് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ ചിലയാത്രക്കാര്‍ ഇരുവരെയും പരിശോധിച്ചതോടെയാണ് മരിച്ചെന്നു മനസിലായത്.

തുടര്‍ന്ന് ഇക്കാര്യം റെയില്‍വേ പോലീസിനെ അറിയിക്കുകയും ചെയ്തു. ആളുകള്‍ ചുറ്റും കൂടിയപ്പോള്‍ ഞങ്ങള്‍ ഗഡാഗില്‍ നിന്നും ട്രെയിനില്‍ വന്നതാണെന്ന് അവന്‍ പറഞ്ഞു.

രണ്ടുപേര്‍ മരിച്ചു കിടക്കുന്നതായി മുനിരാബാദ് പോലീസ് സ്‌റ്റേഷനില്‍ നിന്നും വിവരം ലഭിച്ചതായ ഗഡാഗ് റെയില്‍വേ പൊലീസ് പി.എസ്.ഐ ആര്‍.എസ് കൊടാഗി പറഞ്ഞു. 

ഇവര്‍ക്കു സമീപം ഒരു കുട്ടിയുണ്ടായിരുന്നു. ദേവരാജ് എന്നാണ് പേരുപറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

അനിഗേരി സ്വദേശികളും ഇപ്പോള്‍ ഗഡാഗില്‍ താമസിക്കുന്നവരുമായ ഇരാന തലാവാര്‍, മഞ്ജുള ദമ്പതിമാരാണ് മരിച്ചവരെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 

 മുനീറാബാദ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാത്രിയാണ് ഇവരെത്തിയത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയ ഇവരെ പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രഥമദൃഷ്ടിയില്‍ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്ന് പൊലീസ് പറയുന്നു.
മരിച്ചു കിടക്കുന്ന മാതാപിതാക്കള്‍ ഉറങ്ങുകയാണെന്ന് ധരിച്ച് വിളിച്ചുണര്‍ത്താന്‍ മൂന്നുവയസുകാരന്റെ ശ്രമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക