Image

സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റൊ ചെയ്തു

പി. പി. ചെറിയാന്‍ Published on 23 September, 2016
സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റൊ ചെയ്തു
വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 11 നാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയും, പരിക്കേല്‍ക്കുകയും ചെയ്ത് ആയിരക്കണക്കിന് ജനങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ സൗദി അറേബ്യ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി യു. എസ് സെനറ്റ് ഐക്യകണ്‌ഠേന പാസ്സാക്കിയ ബില്‍ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്തത്.

മറ്റു രാജ്യങ്ങളില്‍ സേവനമനുഷ്ടിക്കുന്ന യു. എസ് ഉദ്യോഗസ്തര്‍ക്കും, സേനാംഗങ്ങള്‍ക്കും ഈ ബില്‍ ദോഷം ചെയ്യുമെന്ന ചിന്തയാണ് വീറ്റോ ചെയ്യുന്നതന് പ്രസിഡന്റനെ പ്രേരിപ്പിച്ച ഘടകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച നഷ്ടപരിഹാര ബില്‍ വീറ്റൊ ചെയ്തതായി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. പ്രതീക്ഷയോടെ കാത്തിരുന്ന ആയിരക്കണക്കിന് ജനങ്ങളില്‍ നിരാശയുണ്ടാക്കി. പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒബാമ അധികാരത്തിലേറിയ ശേഷം പന്ത്രണ്ടാമത്തെ  ബില്ലാണ് പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് വീറ്റൊ ചെയ്തിട്ടുള്ളത്.

എന്നാല്‍ പ്രസിഡന്റിന്റെ വീറ്റൊയെ മറികടക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് 'ചര്‍ച്ച' പുരോഗമിക്കുകയാണ്. ഇതില്‍ വിജയിക്കുകയാണെങ്കില്‍ ആദ്യമായി അമേരിക്കയുടെ ചരിത്രത്തില്‍ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെടും.

അമേരിക്കന്‍ജനതക്കു നേരെ നടക്കുന്ന ഭീകരാക്രമണങ്ങളില്‍  നിന്നും കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിനോ, ഇതിനെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതിനോ ഈ ബില്‍ പാസ്സായാല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വീറ്റൊ ചെയ്ത് ഒബാമ ഇറക്കിയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടി.

ഒബാമയുടെ പ്രഖ്യാപനം വന്ന ഉടനെ ബില്ലിനെ അനുകൂലിച്ച് ഹില്ലരി രംഗത്തെത്തി. നഷ്ടപരിഹാരം നല്‍കാന്‍ സൗദി ബാധ്യസ്ഥരാണെന്ന് ഹില്ലരി അഭിപ്രായപ്പെട്ടു.

പി. പി. ചെറിയാന്‍

സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റൊ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക