Image

ഔട്ടിംഗ് (കഥ: പെരുമാതുറ ഔറംഗസീബ്)

Published on 27 September, 2016
ഔട്ടിംഗ് (കഥ: പെരുമാതുറ ഔറംഗസീബ്)
ഇന്നു വെള്ളിയാഴ്ച­
അവധി ദിവസം..കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല..ഈ തണുപ്പത്ത് ബ്ലാങ്കട്റ്റ് മുഖത്ത്കൂടി വലിച്ചിട്ടു വീണ്ടും ബെഡ്ഡില്‍ അമര്‍ന്നു കിടന്നു.. ഉറക്കത്തിന്റെ ആലസ്യത്തില്‍ സീബൂട്ടിയുടെ പപ്പാ... പപ്പാ... എന്നുള്ള വിളി കേട്ടപ്പോഴാണ്
മിഴികള്‍ മെല്ലെ തുറന്നത്..
"എന്താ മോനെ'
"പപ്പാ ഇന്നു നമുക്ക് പാര്‍ക്കില്‍ പോകേണ്ടേ?"
"ഇന്നു വേണ്ട, ഉമ്മിയോട് ബിരിയാണി ഉണ്ടാക്കാന്‍ പറയു, നമുക്ക് ബിരിയാണിയും കഴിച്ചു ഇവടെ സീരിയലും കണ്ടിരിക്കാം'
"പപ്പായുടെ ഒരു സീരിയല്‍ ...പ്ലീസ് പപ്പാ...പ്ലീസ്..'
സീബൂട്ടിയുടെ അഭ്യര്തനക്ക്മുമ്പില്‍ മനസ്സ് വഴങ്ങി ഷീജായെ നീട്ടിവിളിച്ചു.
"ഇന്നു പുറത്തു നിന്നാകാം ഭക്ഷണം, വേഗം റെഡിയാകൂ..മോനെയും."
കാറില്‍ കയറുമ്പോള്‍ എവടെ പോകണമെന്ന് ലക്­ഷ്യം ഇല്ലായിരുന്നു. ഭാര്യടെ ലക്­ഷ്യം ഷോപ്പിംഗ്­ സെന്റര്‍ ആണെന്ന് മനസ്സിലായി..പക്ഷെ സീബൂട്ടിയുടെ ഉന്നം പാര്‍ക്ക്­ ആണ്..അങ്ങനെ ഫൈനല്‍ അപ്രൂവല്‍ ഫുജൈറ, കല്‍ബ തുടങ്ങിയ സ്ഥലങ്ങള്‍ ആയിരുന്നു..ദുബായില്‍ നിന്ന്... പാറകള്‍ ഇടിച്ചു റോഡ ഉണ്ടാക്കിയ ഫുജൈറയിലീക്കുള്ള പ്രവേശന കവാടത്തിലൂടെ യാത്ര തുടര്‍ന്നു..സൌന്ദര്യം ദൈവം കനിഞ്ഞു നല്‍കിയ നാട്! സമ്പല്‍ സമ്രിധി കൊണ്ട് അനുഗ്രഹീതമായ നാട്!! ഭരണാധികാരികള്‍ ജനങ്ങളുടെ ഇടയിലൂടെ ട്രാഫിക്­ നിയമം തെറ്റിക്കാതെ സാവധാനം െ്രെഡവ്­ ചെയ്യുന്നു..
ഫുജൈറ പാര്‍ക്കിനടുത്ത്­ കാര്‍ നിര്‍ത്തുമ്പോള്‍ സീബൂട്ടി സന്തോഷം കൊണ്ട് മുഖരിതമായി..ആദ്യം ബീചിലെയക്ക് ഇറങ്ങി...ഓടിചാടി കളിച്ചുകൊണ്ട് നീങ്ങുമ്പോള്‍ " കടലില്‍ ഇറങ്ങരുതെന്ന ആജ്ഞ കൂടെക്കൂടെ ഷീജ പുറപ്പെടുവിച്ചു കൊണ്ടിരുന്നു..
"ഉമ്മീ, ഞാന്‍ ചേച്ചിയോടും ചേട്ടനോടും ഒപ്പം അല്പം കടലില്‍ ഇറങ്ങിക്കോട്ടേ".
"വേണ്ട മോനെ"
സീബൂട്ടി ഇങ്ങനെയാണ്..പെട്ടെന്ന് കൂട്ടുകാരെ സംഗടിപ്പിക്കും.. എല്ലാവരുമായി ഇടപഴകാന്‍ എളുപ്പത്തില്‍ കഴിയും.
ഷീജാക്ക് മോന്റെ കാര്യത്തില്‍ എപ്പോഴും ഉത്കണ്ഠയാണ്...നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പുനു ശേഷം...വൈകി വന്ന വസന്തമയതുകൊണ്ട് കണ്ണിലെ കൃഷ്ണമണിപോലെ കാക്കും...ആരുമായി സംസാരിചിരുന്നാലും എപ്പോഴും ഒരു കണ്ണ് മോനെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും...
മോനെ അടുത്ത് വിളിച്ചു, ഇനി നമുക്ക് പാര്‍കില്‍ പോയി ഇരുന്നു ഭക്ഷണം കഴിക്കാം..
മോന് ഇഷ്ടപ്പെട്ട ചിക്കന്‍ ടിക്കയും, മട്ടന്‍ കബാബും, ഹമ്മൂസും, സലാടും, റൊട്ടിയും കൂടി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു
"അടുത്തത് കണ്ടല്‍ കാടിനടുത്തെക്ക്...കല്‍ബ­ യിലെക്ക് പോകാം.."
ഷീജാക്ക് താല്പര്യം ഇല്ലായിരുന്നു.. കാരണം അവടെ പാമ്പ് ഉണ്ടെന്നാണ്
ഷീജായുടെ ഭാഷ്യം..
എന്റെയും മോന്റെയും ശാട്ട്യത്തിനു മുമ്പില്‍ ഷീജ വഴങ്ങി..
യാത്ര കണ്ടല്‍ കാടിലീക്ക്...
"കല്ലേന്‍ പോക്കുടനെ" അറിയാമോ?
"അത)ആരാ"
"പ്രകൃതിയുടെ ശ്വാസകോശങ്ങള്‍ എന്നറിയപ്പെടുന്ന കണ്ടല്‍ വനങ്ങള്‍ സം­രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ ആണ് പൊക്കുടന്‍"
"കഴിഞ്ഞ സെപ്തംബര്‍ മാസം അദ്ദേഹം മരിച്ചുപോയി.."
"യുനെസ്‌കോയുടെ പാരിസ്ഥിതികപ്രവര്‍ത്തന വിഭാഗം കണ്ടല്‍ക്കാടുകളുടെ സം­രക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകള്‍ പരാമര്‍ശിച്ചിട്ടുണ്ട്"

"സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ പാടത്തിന്റെ വശങ്ങളിലുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റ് ശക്തിയായി വീശുന്നതു കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകള്‍ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ്­ പൊക്കുടന്‍ ആദ്യമായി കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്. ചെടികള്‍ വളര്‍ന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീര്‍ന്നു."
"ഏഴോം പഞ്ചായത്തില്‍ 500 ഏക്കര്‍ സ്ഥലത്ത് കണ്ടല്‍ വനങ്ങള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. യൂഗോസ്ലാവ്യ,ജര്‍മ്മനി,ഹംഗറി,ശ്രീലങ്ക,നേപ്പാള്‍ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സര്‍വ്വകലാശാലകളിലും പൊക്കുടന്റെ കണ്ടല്‍ക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്."
"ഇക്ക ഒരു ബുദ്ധി ജീവി തന്നെ..'
"എടീ ഇതിനു വായന ശീലം ഉണ്ടായാല്‍ മതി'
"നിന്നെപ്പോലെ ഇപ്പോഴും സീരിയല്‍ കണ്ടിട്ടിരുന്നാല്‍ എതുപോലുല്ല്‌ല അറിവ് പകര്‍ന്നു കിട്ടില്ല'.
"ന്ഖും'
ഭാര്യയുടെ മുഖം വിവര്‍ണ്ണമാകുന്നത് കണ്ടു തുടങ്ങിയപ്പോള്‍ കല്‍ബ­യില്‍
എത്തി..
സീബൂട്ടിയെ പ്രത്യേകം സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശം കൊടുത്തശേശം പുറത്തു ഇറങ്ങി..
ആദ്യം ഒരു ചെറു തോണിയില്‍ കണ്ടല് വങ്ങളിലേക്ക് യാത്ര തുടങ്ങി..
ഒരു പ്രത്യേക അനുഭൂതിയോടെ എല്ലാം നോക്കി കണ്ടു... "കല്ലേന്‍ പോക്കുടനെ" സ്മരിച്ചുകൊണ്ട്...കേരളത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍ത്തുകൊണ്ട് അവടെ ചുറ്റിക്കറങ്ങി...
സീബൂട്ടി അവടെ മണ്ണില്‍ നിന്നും കക്കകള്‍ പെറുക്കി എടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു..
"ഉമ്മീ..ഉമ്മീ...നമുക്ക് ഇനിയും ഇവടെ വരണം, അടുത്ത െ്രെഫഡേ
വന്നുകൂടെ പപ്പാ..'
മോന് ഈ സ്ഥലം കൂടുതല്‍ ഇഷ്ടപ്പെട്ടു എന്ന് മനസ്സിലായി..
"തീര്‍ച്ചയായും'
സൂര്യന്‍ താഴ്ന്നു തുടങ്ങി..ഇരുട്ടിനു കനം വെക്കാന്‍ ഇനി അധിക സമയം
വേണ്ട..ആളുകള്‍ ഒഴിഞ്ഞു പോക്ക് തുടങ്ങി..
ദുബയിലീക്ക് യാത്ര പോകവേ സീബൂട്ടിയുടെ ചോദ്യങ്ങള്‍ക്ക് മരുപടിയെകി ക്കൊണ്ട് നാളെ വീണ്ടും ഓഫീസിലേക്ക്, ഈ തണുപ്പത്ത് രാവിലെ ഉണരണം എന്നാ ചിന്ത അലട്ടിക്കൊണ്ടിരുന്നു...

(പെരുമാതുറ ഔറംഗസീബ്)
E-mail: seebus1@gmail.com
ഔട്ടിംഗ് (കഥ: പെരുമാതുറ ഔറംഗസീബ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക