ജാതിമതഭേദമന്യേ എല്ലാവരേയും ലക്ഷ്യമിടുന്ന ഒന്നാണ് ക്രിസ്മസ് പിരിവ്. മുടക്കുമുതലില്ലാതെ വന്‍ലാഭം കൊയ്യാവുന്ന ഒരു ചെറിയ പരിപാടി. മാനവ രക്ഷയ്ക്ക് വേണ്ടി, മഞ്ഞു പെയ്യുന്ന ഒരു രാത്രിയില്‍ ദൈവം മനുഷ്യനായി ബേത്ലഹേമില് ജാതനായി എന്നുള്ള സുവാര്‍ത്ത ജനത്തെ അറിയിക്കുക എന്നുള്ളതാണ് ഈ ദൂതസംഘത്തിന്റെ ദൗത്യം-പിരിവാണു ഇതിന്റെ പിന്നാമ്പുറ രഹസ്യമെന്നുള്ളത് പരസ്യം.
എന്റെ സുഹൃത്ത് ബി.കെ.ജോണ്‍ തമാശ രൂപേണ പറയുന്നതു പോലെ 'കന്യാമറിയം ഗര്‍ഭിണിയാകുന്നതിനു മുന്‍പു തന്നെ ചില വിരുതന്മാര് പിരിവു തുടങ്ങും.
ഡിസംബര്‍ മാസത്തിലെ മരം കോച്ചുന്ന തണുപ്പത്ത് 'കടമറ്റത്തു കത്തനാര്' എന്ന ടി.വി.സീരിയല്‍ കണ്ടശേഷം, യക്ഷികളെ സ്വപ്നം കണ്ട് ഭാര്യയോടൊപ്പം ഉറക്കത്തിലേക്കു വഴുതിവീഴുവാന്‍ തുടങ്ങുമ്പോഴാണ്, മരണമണിപോലെ ഡോര്‍ബെല്ലു നിര്‍ത്താതെ ശബ്ദിക്കുന്നത്. കര്‍ത്താവേ, ഈ പാതിരായ്ക്ക് ആരായിരിക്കുമോ വാതിലില്‍ മുട്ടുന്നത് എന്നറിയുവാന്‍ വേണ്ടി നമ്മള് ഒളിഞ്ഞു നോക്കുമ്പോള്‍, താലിബാന് വേഷത്തില്‍ ചിലര്‍ പുറത്തു നിന്നു കറങ്ങുന്നു. അവരുടെ സംസാരഭാഷ മലയാളമായതു കൊണ്ട് ടെറ്റിസ്റ്റുകള് ആയിരിക്കില്ല എന്നു നമ്മള് സമാധാനിക്കുന്നു.
നേരത്തേ കണ്ട 'കടമറ്റത്തു കത്തനാര്' സീരിയലിലെ കത്തനാരുടെ വേഷത്തില്‍ ഒരാള്‍ ആദ്യം രംഗപ്രവേശം ചെയ്യുന്നു. അദ്ദേഹമാണ് ദൂതന്മാരുടെ തലവന്‍. തൊട്ടുപിന്നാലെ ഒരു പറ്റം ഇടയന്മാരും അകത്തു കയറി. ഇനിയും തവണകളടച്ചു തീര്‍ക്കുവാനുള്ള വെളുത്ത സോഫായില്‍, മഞ്ഞില്‍പ്പൊതിഞ്ഞ ബൂട്ടു കയറ്റിവെച്ച് വണ്‍, ടൂ, ത്രീ എന്നു പറഞ്ഞിട്ട് തമ്പേറടി തുടങ്ങി. പിന്നാലെ പാട്ടു പോലെ ഏതാണ്ട്.
'ലജ്ജവതി' യേ എന്ന പോപ്പുലര്‍ സിനിമാഗാനത്തിന്റെ ഈണത്തില്‍, കന്യാമറിയേ, നിന്റെ കള്ളക്കടക്കണ്ണില്‍, താരകപ്പൂവോ, മഞ്ഞിന് കണമോ'- എന്ന പുതിയ ഗാനമാണ് ആ ഗായകസംഘം എനിക്കു വേണ്ടി ആലപിച്ചത്. ചിഞ്ചില്, ഗിഞ്ചിര, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ആ സംഗീതവിരുന്നിനു താളക്കൊഴുപ്പേകി. മുറിയിലാകെ ഒരു മിനിബാറിന്റെ പരിമളം പകര്‍ന്നു.
അയല്‍വാസികളായ പാക്കിസ്ഥാനിയും, യഹൂദനും, സ്വയരക്ഷാര്‍ത്ഥം ലൈറ്റുതെളിയിച്ചു. അവരുടെ ഇടയില്‍ താമസിക്കുന്ന എന്റെ മനസ്സില്‍ അസ്വസ്ഥതയുടെ അണുബോംബു പൊട്ടി. ഒന്നു പറയാന്‍ പറ്റാത്ത അവസ്ഥ. അവര്‍ ദൈവദൂത് അറിയിക്കുവാന്‍ വന്നരാണ്. ഉണ്ണി പിറന്നപ്പോള്‍ ഉറങ്ങിപ്പോയ എന്നേപ്പോലെയുള്ള പാപികളെ വിളിച്ചുണര്‍ത്തി, എന്റെ പാപങ്ങള്‍ മോചിപ്പിച്ചിരിക്കുന്നുവെന്നും, ഞാന്‍ രക്ഷപ്രാപിച്ചെന്നും നേരില്‍ക്കണ്ടു പറയാന്‍ വന്നതാണ് 'വിവരത്തിന് ഒരു കത്തിട്ടാല്‍ മതിയായിരുന്നല്ലോ' എന്നു പറയുവാന്‍ നാവുപൊങ്ങിയെങ്കിലും, അതു വിവരക്കേടാകുമല്ലോ എന്നു കരുതി ഞാനടങ്ങി.
കാട്ടുകള്ളന് വീരപ്പനേപ്പോലെ, കൊമ്പന് മീശയുള്ള ഒരാള്‍ കൊടുത്ത കാശിനുള്ള രസീതും ഏല്പിച്ചു കഴിഞ്ഞാണ് ആസംഘം സ്ഥലം വിട്ടത്.
'മഞ്ഞിന് അഴക്
മറിയത്തിനുമഴക്
ഉണ്ണിയേശുവിനേഴഴക്-'
'ഇഷ്ടമാണടാ, എനിക്കിഷ്ടമാണടാ
കലിക്കൂട് എനിക്കിഷ്ടമാണെടാ-' തുടങ്ങിയ നൂതന ക്രിസ്തുമസ് ഗാനങ്ങളുമായി, ഈ വര്‍ഷം എന്നെ പിരിവു പിഴിഞ്ഞത് ഏതാണ്ട് ഏഴോളം ഗോത്രത്തില്‍പ്പെട്ട ആട്ടിടയര്‍-
'തീവെട്ടിക്കൊള്ളക്കാര്‍' എന്നറിയപ്പെട്ടിരുന്ന ഒരു ഭീകരസംഘം പണ്ടു നമ്മുടെ നാടിനെ വിറപ്പിച്ചിരുന്നു. പാതിരാത്രിയില്‍ അട്ടഹാസ കോലഹലങ്ങളോടെ, പന്തം കൊളുത്തി, വാളും കുന്തവുമേന്തി, കണ്ണില്‍ കണ്ടവരെയൊക്കെ വെട്ടിവീഴ്ത്തി വീടു കൊള്ളയടിച്ചു കൊണ്ടുപോകുന്ന ഒരു പാണ്ടിപ്പടയായിരുന്നു അത്. ഇന്നത്തെ രാഷ്ട്രീയക്കാരേക്കാള്‍ വലിയ കൊള്ളക്കാരായിരുന്നു അവരെന്നു പറയുമ്പോള്‍, അവരുടെ ഭീകരതയേക്കുറിച്ച് ചിന്തിക്കാവുന്നതല്ലേയുള്ളൂ.
എന്തുകൊണ്ടോ, പാതിരാത്രിയിലെ ഈ പള്ളിപ്പിരിവുകാരെ കാണുമ്പോള്‍ എനിക്കവരെയാണ് ഓര്‍മ്മ വരുന്നത്.
'പിരിവ്' എന്നാണല്ലോ, പള്ളിയുടെ മറ്റൊരു പര്യായം
(ഡിസംബര്‍ 2004)
People who are active in various Malayalee organizations, normally do not go for all these.
For many of carol guys, this is the only chance to get out of their home and have different food from different houses.
These poor people have no other world, than their church. So with full family they will always hangout for some activities or other related to their church. Free food is main motivation.
Christmas ഗിഫ്റ് കൊടുക്കാറുണ്ട്. കാരോളിന് ഇറങ്ങുവാൻ അച്ചന്മാരാണ് മുൻ കൈയ് എടുക്കുന്നത്.
If no one came to a person’s home in last 30 years, he/she MUST have very bad reputation in their community. Something seriously wrong here, may be this person's attitude.
In our home 5 caroling groups came last year. (We came to this county only before 16 years). This year also few Achans called and asked for permission to come, I had to say NO as this easy funding has to be stopped some point or other.