Image

ഇന്ത്യയെ സമ്പന്നമാക്കാന്‍ സ്വപ്നം കണ്ട മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം (ജോസഫ് പടന്നമാക്കല്‍)

Published on 01 January, 2017
ഇന്ത്യയെ സമ്പന്നമാക്കാന്‍ സ്വപ്നം കണ്ട മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം (ജോസഫ് പടന്നമാക്കല്‍)
അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം 1931 ഒക്ടോബര്‍ പതിനഞ്ചാം തിയതി ക്ഷേത്രങ്ങളുടെ നഗരമായ തമിഴ്‌നാട്ടിലെ പമ്പന്‍ ഐലന്‍ഡിലെ പുണ്യസ്ഥലമായ രാമേശ്വരത്ത് ധനുഷ്‌കോടിയില്‍ ജനിച്ചു. അന്ന് ആ ഭൂവിഭാഗം മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു. ഇന്ത്യയുടെ മിസൈല്‍ മനുഷ്യനെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലോകത്തിലെ ഏതു മിസൈലുകളോടും കിട പിടിക്കുന്നതായ പൃത്ഥി, തൃശൂല്‍, ആകാശ്, അഗ്‌നി മുതലായ അനേക മിസൈലുകളുടെ വിജയത്തിനും കാരണക്കാരന്‍ അദ്ദേഹമായിരുന്നു. ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന അബ്ദുള്‍ കലാം 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതി പദം അലങ്കരിച്ചു. അദ്ദേഹം ഐ.ഐ.റ്റി. യിലെ പഠനം കഴിഞ്ഞു ഇന്ത്യയുടെ പ്രതിരോധത്തില്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നു. ഇന്ത്യയുടെ ന്യുകഌയര്‍ വികസിപ്പിക്കുന്ന യത്‌നത്തില്‍ പ്രധാന വ്യക്തിയായിരുന്നു. 1998ല്‍ തുടര്‍ച്ചയായ ന്യൂക്ലിയര്‍ പരീക്ഷണ വിജയങ്ങളില്‍ കിരീടമണിഞ്ഞ ശേഷം അദ്ദേഹം അംഗീകരിച്ച ഒരു ദേശീയ നേതാവായും വളര്‍ന്നു കഴിഞ്ഞിരുന്നു. ഒരു പ്രാവശ്യമേ ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്നുള്ളൂ.

അദ്ദേഹത്തിന്‍റെ പിതാവ് ജൈനുലബുദീന്‍ ഒരു ബോട്ടുടമയായിരുന്നു. സമീപത്തുള്ള മോസ്ക്കിന്റെ 'ഇമാ'മുമായിരുന്നു. മാതാവ് 'ആഷിയമ്മ' വീട്ടുകാര്യങ്ങളിലും മക്കളെയും നോക്കി കാലങ്ങള്‍ അതിജീവിച്ചിരുന്നു. രാമേശ്വരത്തു വരുന്ന ഹിന്ദുക്കളായ പുണ്യയാത്രക്കാരെ അക്കരയും ഇക്കരയുമെത്തിക്കാന്‍ അദ്ദേഹത്തിന്‍റെ പിതാവിനു കടത്തു വള്ളങ്ങളുണ്ടായിരുന്നു. കലാം, നാലു സഹോദരരില്‍ ഏറ്റവും ഇളയവനായിരുന്നു. ഒരു സഹോദരിയുമുണ്ടായിരുന്നു. പൂര്‍വികര്‍ ഭൂസ്വത്തുള്ളവരും ധനികരും കച്ചവടക്കാരും ഗ്രോസറി പലചരക്കുകളില്‍ മൊത്ത വ്യാപാരികളുമായിരുന്നു. ശ്രീ ലങ്കവരെ അവരുടെ ബിസിനസ് വ്യാപിച്ചു കിടന്നിരുന്നു. 'മര കലാം ഇയാക്കിവര്‍' (തടികൊണ്ടുള്ള ബോട്ട് ഓടിക്കുന്നവര്‍) എന്ന ഒരു കുടുംബപ്പേരും അവര്‍ക്കുണ്ടായിരുന്നു. കാലക്രമത്തില്‍ അത് ലോപിച്ചു 'മരക്കാറായി' ചുരുങ്ങുകയും ചെയ്തു.

രാമാനന്തപുരത്തുളള സ്‌ക്വേര്‍ട്‌സ് സ്കൂളില്‍ നിന്നും ഹയര്‍ സെക്കണ്ടറി പാസായ ശേഷം മദ്രാസ് സര്‍വകലാശാലയുടെ കീഴിലുള്ള തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും 1954 ല്‍ ഫിസിക്‌സില്‍ ഡിഗ്രി കരസ്ഥമാക്കി. ഏറോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കാനായി 1955ല്‍ മദ്രാസില്‍ താമസമാക്കുകയും മദ്രാസ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഡിഗ്രി നേടുകയൂം ചെയ്തു. കലാം, സീനിയര്‍ ക്ലാസ്സില്‍ പഠിക്കുന്ന സമയം അദ്ദേഹത്തിന്‍റെ 'ഡീന്‍' (ഉലമി)കലാമിന്റെ പഠന പുരോഗതിയില്‍ തൃപ്തനായിരുന്നില്ല. മൂന്നു ദിവസത്തിനുള്ളില്‍ ഒരു പ്രോജക്റ്റ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സ്‌കോളര്‍ഷിപ് തടയുമെന്നും ഭീഷണിപ്പെടുത്തി. ഡീനിനെ തൃപ്തിപ്പെടുത്താന്‍ ആ വെല്ലുവിളി സ്വീകരിച്ചു. അദ്ദേഹം ഭംഗിയായി പ്രോജക്റ്റ് പൂര്‍ത്തിയാക്കി 'ഡീനിനു' സമര്‍പ്പിക്കുകയും ചെയ്തു. സന്തുഷ്ടനായ ഡീന്‍ അതില്‍ പ്രതികരിച്ചുകൊണ്ട് 'കലാമിന്റെ കഴിവ് എത്രമാത്രമെന്നറിയാനായുള്ള ഒരു പരീക്ഷണമായിരുന്നുവെന്നും മനഃപൂര്‍വം മനഃക്ലേശമുണ്ടാക്കിയതാണെന്നും' അദ്ദേഹത്തോടു പറയുകയുണ്ടായി.

പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രതിരോധ ഗവേഷണ വികസന കാര്യാലയത്തില്‍ (ഉലളലിലെ ഞലലെമൃരവ മിറ ഉല്‌ലഹീുാലി േഛൃഴമിശ്വമശേീി,ഉഞഉഛ) 1958 ല്‍ ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചു. എയര്‍ ഫോഴ്‌സില്‍ ഒരു പൈലറ്റാകാനുള്ള മോഹം നടന്നില്ല. എട്ടുപേരെ ആവശ്യമുള്ളേടത്തു അദ്ദേഹം ഒമ്പതാമനായിരുന്നു. പിന്നീട് ഐ.എസ്.ആര്‍.ഒ. യില്‍, 1969ല്‍ പ്രൊജക്റ്റ് ഡയറക്റ്ററായി ചുമതലയെടുത്തു. ആദ്യത്തെ സാറ്റലൈറ്റ് ആയ എസ്.എല്‍.വി1 ഇന്ത്യന്‍ മണ്ണില്‍ തന്നെ നിര്‍മ്മിക്കാനുള്ള ഡിസൈന്‍ ചെയ്തു. 1982ല്‍ അദ്ദേഹം വീണ്ടും ഡി.ആര്‍.ഡി. ഓ യില്‍ മടങ്ങി വന്നു. അവിടെനിന്നു കൂടുതല്‍ പരിഷ്കൃതങ്ങളായ മിസൈലിന്റെ ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. അവിടെ 1992 ല്‍ പ്രതിരോധ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അഡ്വൈസര്‍ ആയി ചാര്‍ജെടുത്തു. ശാസ്ത്രീയമായ നേട്ടങ്ങള്‍ക്കായി ഇന്ത്യ ന്യൂക്ലീയര്‍ ടെസ്റ്റ് നടത്തണമെന്ന പ്രചരണങ്ങളും ആരംഭിച്ചു. 1998 ലെ പൊക്രാന്‍2 ന്യുക്ലിയര്‍ വിസ്‌പോടനത്തിന്റെ പ്രധാന സൂത്രകാരനായിരുന്നു. അന്നേ ദിവസം അഞ്ചു ന്യുക്ലിയര്‍ ഡിവൈസുകള്‍ തുടര്‍ച്ചയായി രാജസ്ഥാനിലെ മരുഭൂമിയില്‍ പരീക്ഷിച്ചു. മറ്റുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും അന്നുമുതല്‍ കലാമിനെ രാജ്യത്തിന്റെ ദേശീയ നേതാവായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ലോക രാഷ്ട്രങ്ങളുടെയിടയില്‍ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയെന്ന അംഗീകാരത്തോടെ രാഷ്ട്രത്തിന്റെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.

ഔദ്യോഗിക ജോലികളില്‍ വിശ്രമമില്ലാതെ അദ്ദേഹം ജോലി ചെയ്യുമായിരുന്നു. ഒരു മിനിറ്റും പാഴാക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഉന്നത ഡിഗ്രികളുണ്ടായിട്ടും സാമ്പത്തികമായ മെച്ചപ്പെട്ട ജോലികള്‍ വിദേശത്തുനിന്നും വാഗ്ദാനങ്ങള്‍ വന്നിട്ടും പുറം രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ഒരിക്കലും അദ്ദേഹം താല്പര്യപ്പെട്ടില്ല. സ്വന്തം മാതൃരാജ്യത്തെ സേവിക്കുകയെന്നത് ജീവിത ലക്ഷ്യമായിരുന്നു. ലളിതജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഈദും ബക്രീദും പോലുള്ള ആഘോഷങ്ങളില്‍ പങ്കുചേരാതെ തനിക്കു കിട്ടുന്ന ശമ്പളത്തിന്റെ വീതം ആ നാളുകളില്‍ അനാഥാലയങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനായി കൊടുക്കുമായിരുന്നു. ഏകനായി ജീവിച്ചിരുന്ന അദ്ദേഹം ഒരിക്കലും വിവാഹിതനായിരുന്നില്ല. എല്ലാക്കാലവും സസ്യാഹാരമേ കഴിക്കുമായിരുന്നുള്ളൂ.

കലാം അഭിമാനിയും അടിയുറച്ചതുമായ ഒരു മുസ്ലിം വിശ്വാസിയായിരുന്നു. ദിവസവും അഞ്ചു തവണ പ്രാര്‍ഥിക്കുകയും റമ്ദാന്‍ നാളുകളില്‍ നോമ്പു നോക്കുകയും ചെയ്തിരുന്നു. എങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും മറ്റുള്ള മതങ്ങളുടെ തത്ത്വങ്ങളെ പഠിക്കുകയും ചെയ്തിരുന്നു. വിവിധ സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാരതത്തില്‍ മത സാമൂഹിക രാഷ്ട്രീയമായ സഹകരണം ആവശ്യമെന്നും കലാം വളരെ ചെറുപ്പകാലങ്ങളില്‍ തന്നെ മനസിലാക്കിയിരുന്നു. മറ്റുള്ള മതങ്ങളെ ബഹുമാനിക്കുകയെന്നതു ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വമാണെന്നു അദ്ദേഹത്തിന്‍റെ വിശ്വാസപ്രമാണത്തിലുണ്ടായിരുന്നു. അദ്ദേഹം പറയുമായിരുന്നു, "മഹാന്മാര്‍ക്കും ചിന്തകര്‍ക്കും മതം സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തുന്നു. എങ്കിലും ചെറിയ വിഭാഗം ജനത്തിനു മതം കലഹമുണ്ടാക്കാന്‍ ഒരു ഉപകരണവുമാകുന്നു."

ഖുറാനും ഇസ്‌ലാമിക വിശ്വാസങ്ങളും നെഞ്ചോടു ചേര്‍ത്തു വെച്ചിരുന്നെങ്കിലും ഭാരതത്തിന്റെ പൈതൃക മതമായ ഹൈന്ദവത്വത്തില്‍ അദ്ദേഹത്തിനു അഗാധമായ പാണ്ഡ്യത്യവുമുണ്ടായിരുന്നു. സംഗീതത്തില്‍ അതീവ പ്രിയങ്കരനായിരുന്നു. സംസ്കൃതം പഠിക്കുകയും ഭഗവത് ഗീത സംസ്കൃതത്തില്‍ വായിക്കുകയും ചെയ്യുമായിരുന്നു. തമിഴില്‍ കവിതകള്‍ എഴുതുന്നതിലും താല്പര്യപ്പെട്ടിരുന്നു. വീണ വായിക്കുകയും ദിവസവും കര്‍ണ്ണാട്ടിക്ക് ഗാനങ്ങള്‍ ശ്രവിക്കുകയും ചെയ്യുമായിരുന്നു. എല്ലാ മതങ്ങളും ഒന്നായി ഇന്ത്യയുടെ ഒരേ ശബ്ദമായി, ഒരേ ആത്മാവില്‍ പരിണമിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഖുറാനും ഗീതയും വായിക്കുകയെന്നത് അദ്ദേഹത്തിന്‍റെ ജീവിതനിഷ്ഠയിലുള്ളതായിരുന്നു. ഇസ്‌ലാമിക ചിന്തകളിലും ആചാരങ്ങളിലും ജീവിച്ചിരുന്നെങ്കിലും ഒരിക്കലും തീവ്ര മനോഭാവമോ യാഥാസ്ഥിതികത്വമോ പുലര്‍ത്തിയിരുന്നില്ല.

ഭാരതത്തിന്റെ റോക്കറ്റു നിര്‍മ്മാണത്തിനോടനുബന്ധിച്ചുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. അതിന്റെ ആദ്യത്തെ ഡയറക്ടറുമായിരുന്നു. റോക്കെറ്റ് ചരിത്ര പരമ്പരകളിലെ നേട്ടങ്ങളായിരുന്ന എസ്.എല്‍.വി, രോഹിണി എന്നിവകള്‍ വിജയകരമായി വിക്ഷേപിക്കുന്നതിനുള്ള പ്രധാന പങ്കാളിത്തവും വഹിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ന്യുകഌയര്‍ ബോംബ് നിര്‍മ്മാക്കാനുള്ള സംരംഭത്തെ ആസൂത്രണം ചെയ്ത ബുദ്ധിവിദഗ്ദ്ധനുമായിരുന്നു. പൊക്രാന്‍ ന്യുകഌയര്‍ ടെസ്റ്റുകളുടെ വിജയം ലോക രാഷ്ട്രങ്ങളുടെയിടയില്‍ ഇന്ത്യയുടെ ശക്തി തെളിയിക്കാനും യശസ് ഉയര്‍ത്താനും സാധിച്ചു. കൂടാതെ അദ്ദേഹത്തിന്‍റെ ശാസ്ത്രീയ വിജയങ്ങള്‍ ഭാരതത്തിലെ പട്ടാളത്തിനൊരു നേട്ടവുമായിരുന്നു. അതിനുശേഷം പ്രോമോദ് റോക്കറ്റുകളുടെ പരീക്ഷണം നടത്തി.

ഐ.എസ്.ആര്‍.ഒ.യില്‍ നിന്നും വിശ്രമ ജീവിതത്തില്‍ പ്രവേശിച്ചപ്പോഴും വിദ്യാര്‍ഥികള്‍ക്കൊപ്പം കൂടുതല്‍ സമയവും ചെലവഴിക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടിരുന്നത്. 2020 ആകുമ്പോള്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വികസിത രാഷ്ട്രങ്ങളില്‍ ഒന്നാകണമെന്നായിരുന്നു സ്വപ്നം. വികസിത രാഷ്ട്രമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ യുവജനങ്ങള്‍ക്ക് ആവേശം നല്‍കുമായിരുന്നു. അദ്ദേഹത്തിന്റെ െ്രെഡവറായിരുന്ന ഒരാള്‍ ഇന്ന് ഒരു യൂണിവേഴ്‌സിറ്റിയിലെ ചരിത്ര പ്രൊഫസറാണ്. അദ്ദേഹമെഴുതുന്ന പുസ്തകങ്ങള്‍ യുവാക്കള്‍ക്ക് ആവേശം നല്‍കുന്നതും ജീവിതത്തില്‍ അനുഷ്ഠിക്കേണ്ടതായ സന്ദേശങ്ങളും ഉദ്ധരണികളുമടങ്ങിയതായിരുന്നു. മില്യന്‍ കണക്കിന് ജനങ്ങള്‍ പുസ്തകങ്ങള്‍ വായിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

2002ല്‍ ഭരണകക്ഷിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രതിപക്ഷസ്ഥാനാര്‍ത്ഥി 'ലക്ഷ്മി സാഗലിനെ'തിരായി അബ്ദുല്‍ കലാമിനെ ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി മത്സരിക്കാന്‍ തെരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്തു. ഒരു രാഷ്ട്രപതിയെന്നുള്ളത് അലംകൃതമായ പോസ്റ്റാണെങ്കിലും അദ്ദേഹത്തെ ജനകീയ പ്രസിഡണ്ടായി ജനങ്ങള്‍ അവരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നു. രാജ്യത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞനായ പ്രസിഡണ്ടും കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനല്ലാത്ത പ്രസിഡണ്ടായിരുന്നെങ്കിലും ഒരു രാഷ്ട്രീയത്തിലും അംഗമായിരുന്നില്ല. അദ്ദേഹത്തിന്‍റെ അഞ്ചു വര്‍ഷ പ്രസിഡന്റ് ഭരണകാലയളവില്‍ ലക്ഷക്കണക്കിന് യുവജനങ്ങളുമായി ഇടപഴുകുകയും അവരുടെ കാഴ്ചപ്പാടുകളെ ദര്‍ശിക്കുകയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ഭാവി, യുവജനങ്ങളില്‍ അധിഷ്ഠിതമെന്നു വിശ്വസിച്ചിരുന്നു. 2003ലും2006ലും എം.ടി.വി. അദ്ദേഹത്തെ യുവജനങ്ങളുടെ ഐക്കോണായി (കരീി) തെരഞ്ഞെടുത്തു.

സ്‌നേഹത്തോടെ ആരു സമ്മാനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയാലും നിരസിക്കില്ലായിരുന്നു. സമ്മാനം കൊടുക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ലായിരുന്നു. ശേഖരിച്ചു വെച്ചിരിക്കുന്ന സമ്മാനങ്ങള്‍ മുഴുവന്‍ പിന്നീട് രാജ്യത്തിലെ മ്യൂസിയമുകള്‍ക്ക് നല്‍കുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ബന്ധുജനങ്ങളില്‍പ്പെട്ട അമ്പതുപേരെ രാഷ്ടപതി ഭവനില്‍ ക്ഷണിക്കുകയും അവിടെ ഏതാനും ദിവസങ്ങള്‍ അവരോടൊപ്പം താമസിക്കുകയുമുണ്ടായി. അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയ പണം അദ്ദേഹം സ്വന്തം ശമ്പളത്തില്‍നിന്നും മടക്കിക്കൊടുക്കുകയാണുണ്ടായത്. അങ്ങനെ ചരിത്രത്തില്‍ മറ്റൊരു പ്രസിഡണ്ടും ചെയ്തിട്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുജനങ്ങള്‍ ഇന്നും സാധാരണ ജനങ്ങളാണ്. ഇതെല്ലാം ആ എളിയ ജീവിതത്തിന്റെ വിശ്വസ്തതയും ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് വെളിവാക്കുന്നത്. ജീവിച്ചിരുന്ന നാളുകളില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്ന ശമ്പളത്തിന്റെ വീതം ബന്ധുജനങ്ങള്‍ക്കും കൃത്യമായി അയച്ചുകൊടുക്കുമായിരുന്നു. സ്വന്തം വ്യക്തിപരമായ ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ടുകള്‍ ഒരിക്കലും വിനിയോഗിച്ചിട്ടില്ല. ഒരിക്കലും അദ്ദേഹം അവധി എടുക്കില്ലായിരുന്നു. പകരം വിശ്രമ വേളകളില്‍ ഇന്ത്യന്‍ പട്ടാളത്തോടും വിദ്യാര്‍ഥികളോടൊപ്പവും സമയം ചെലവഴിച്ചിരുന്നു.

അബ്ദുള്‍ കലാം, 2007ല്‍ പ്രസിഡന്റ് പദവിയില്‍ നിന്നും വിരമിച്ച ശേഷം യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം ചെയ്തിരുന്നു. 2011ല്‍ സമൂഹത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഒരു സംഘടന രൂപീകരിച്ചു. 2012ല്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായുള്ള ഹെല്‍ത്ത് കെയറിനും ശ്രമിച്ചു കൊണ്ടിരുന്നു.
2020ല്‍ ഇന്ത്യയെ ഒരു മഹാശക്തിയാക്കാനുള്ള പ്രവര്‍ത്തനമണ്ഡലങ്ങളെപ്പറ്റി അദ്ദേഹം അനേകതവണകള്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ന്യൂക്ലിയറായുധങ്ങളുടെ പദ്ധതികള്‍ വികസിപ്പികയെന്നതാണ് പോംവഴിയെന്നും എങ്കിലേ ശാക്തിക കച്ചേരികളില്‍ നമുക്കു വന്നെത്താന്‍ സാധിക്കൂവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. മഹാശക്തിയാകാന്‍ മറ്റു മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'കൃഷിയും ഭക്ഷ്യോത്ഭാതനവും വര്‍ദ്ധിപ്പിക്കുക, വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും മെച്ചപ്പെടുത്തുക, വിവര സാങ്കേതിക വിദ്യയും മറ്റു ടെക്‌നൊളജികളും കാലത്തിനനുയോജ്യമായി വികസിപ്പിക്കുക, രാജ്യാന്തര ഘടനകളിലെ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളും വരുത്തുക, വൈദ്യുതി ശക്തി എല്ലാ ഗ്രാമങ്ങളിലും എത്തിക്കുക, നിര്‍ണ്ണായകമായ ടെക്‌നോളജിയില്‍ മറ്റുള്ളവരെ ആശ്രയിക്കാതെയുള്ള നയങ്ങള്‍ തുടരുക' മുതലായ വസ്തുതകള്‍ അദ്ദേഹം എന്നും ഊന്നിപ്പറയുമായിരുന്നു. അങ്ങനെയെങ്കില്‍ ഭാരതം സാമ്പത്തികമായും ദേശീയ സുരക്ഷിത മേഖലകളിലും പരിപൂര്‍ണ്ണത നേടുമെന്നു കലാം വിശ്വസിച്ചിരുന്നു.

ഡോക്ടര്‍ കലാം 2015 ജൂലൈ ഇരുപത്തിയേഴാം തിയതി തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായി മരണമടഞ്ഞു. അദ്ദേഹം ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. മരിക്കുമ്പോള്‍ എണ്‍പത്തി മൂന്നു വയസു പ്രായമുണ്ടായിരുന്നു. അബ്ദുള്‍കലാമിന്റെ ഭൗതിക ശരീരം രാമേശ്വരത്തുള്ള പേയി കരിമ്പു മൈതാനത്തു പൂര്‍ണ്ണമായ രാഷ്ട്ര ബഹുമതികളോടെയും കര നാവിക വൈമാനിക സൈനിക അകമ്പടികളോടെയും സംസ്ക്കരിച്ചു. നാലു ലക്ഷം ജനങ്ങളോളം സംസ്ക്കാര കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. രാഷ്ട്രം പൂര്‍ണ്ണമായ ബഹുമതിയും അര്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലുള്ള ഗവര്‍ണ്ണര്‍മാരും മുഖ്യ മന്ത്രിമാരും ശവസംസ്ക്കാര ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു.സകലവിധ രാഷ്ട്രീയ ബഹുമാനങ്ങളോടെ ജൂലൈ 30നു സലാമിന്റെ ഭൗതിക ശരീരം മറവു ചെയ്തു.

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയെന്ന നിലയിലും ശാസ്ത്രജ്ഞനെന്ന നിലയിലും തമിഴ് നാട് അദ്ദേഹത്തിന്‍റെ പേരില്‍ പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രത്തിലും മാനുഷിക പരിഗണനയിലും വൈദഗ്ദ്ധ്യം നേടിയ യുവാക്കള്‍ക്കായുള്ള അവാര്‍ഡാണത്. കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ പതിനഞ്ചാം തിയതി യുവാക്കളുടെ ദിനമായി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മറവു ചെയ്ത സ്ഥലത്ത് ഒരു മെമ്മോറിയല്‍ സൗധം പണിയാനുള്ള ആലോചനകളും അരങ്ങേറുന്നുണ്ട്. കൂടാതെ രാഷ്ട്രത്തിന്റെ അംഗീകാരമായി ബഹുവിധ ഉന്നത ബഹുമതികള്‍ ജീവിച്ചിരുന്ന നാളുകളില്‍ നേടിയിട്ടുണ്ട്. നാല്‍പ്പതില്‍പ്പരം യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് നല്‍കി. 1981ല്‍ പത്മഭൂഷണും 1990 ല്‍ പത്മവിഭൂഷണും ലഭിച്ചു. 1997ല്‍ ഏറ്റവും വലിയ അവാര്‍ഡായി ഭാരത രത്‌നയും നേടി. ഇന്ത്യയുടെ ആധുനിവല്‍ക്കരിച്ച പ്രതിരോധ ടെക്കനോളജിയുടെ പിതാവെന്ന നിലയില്‍ രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുന്നു. അദ്ദേഹം അനേക ബുക്കുകളും എഴുതിയിട്ടുണ്ട്. 1999ല്‍ വിങ്‌സ് ഓഫ് ഫയര്‍ (ണശിഴ െീള ളശൃല) എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു.

"കലാം! ഇന്ത്യയെ കണ്ട സമ്പൂര്‍ണ്ണനായ മഹാനും മാതൃകാപരമായി ജീവിച്ച ഒരു ഭാരതീയനും യുഗപുരുഷനുമായിരുന്നുവെന്നു കലാമിനെപ്പറ്റി ശശിതരൂര്‍ പറഞ്ഞു. അദ്ദേഹം, അനേക മതങ്ങളില്‍നിന്നു വാസ്തവികതയെ ആരാഞ്ഞ, ഇന്ത്യയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ഒരു അതുല്യ പ്രതിഭയുമായിരുന്നു. അഡ്‌വാനി പറഞ്ഞത് "ഇന്ത്യയുടെ പൗരാണികവും പാരമ്പര്യവും ഹൃദയത്തില്‍ അര്‍പ്പിച്ചുകൊണ്ട് നാനാത്വത്തില്‍ ഏകത്വം അദ്ദേഹം കണ്ടു." പ്രമുഖനായ ഒരു ഹൈന്ദവാചാര്യ സ്വാമിയുമായി പങ്കുചേര്‍ന്ന് കലാം ഒരു പുസ്തകം എഴുതിയിരുന്നു. മൈ സ്പിരിറ്റല്‍ എക്‌സ്പീരിയന്‍സ് വിത്ത് പ്രമുഖ സ്വാമിയെന്ന (ങ്യ ടുശൃശൗേമഹ ഋഃുലൃശലിരല െംശവേ ജൃമാൗസവ ടംമാശ) ഈ പുസ്തകം അദ്ദേഹം എത്രത്തോളം ഹൈന്ദവ ചിന്താഗതികളിലും അഗാധമായി ചിന്തിച്ചിരുന്നുവെന്നതിനു തെളിവുമാണ്. "ആദ്ധ്യാത്മികമായി എന്നെ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ടിരുന്നത് 'പ്രമുഖസ്വാമി'യായിരുന്നവെന്നു "കലാം പറയുമായിരുന്നു.

ഒരാള്‍ക്ക് ഒരു ജീവിതത്തിനുള്ളില്‍ത്തന്നെ നേടാവുന്ന നേട്ടങ്ങള്‍ മുഴുവന്‍ കൊയ്തുകൊണ്ടാണ് മഹാനായ അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന പ്രതിഭ കാലത്തോട് വിടപറഞ്ഞത്. കര്‍മ്മോന്മുഖമായ ജീവിത വെല്ലുവിളികളെ ധീരമായി തരണം ചെയ്തുകൊണ്ട് ലോകത്തിനു മാതൃക കാണിച്ച ഒരു മഹാനായിരുന്നു അദ്ദേഹം. ഇന്ത്യയെന്ന സ്വപനങ്ങളുടേതായ ലോകത്ത് യുവജനങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായി പ്രശോഭിച്ച തികച്ചും ജനകീയനായ വലിയൊരു നേതാവ് കൂടിയായിരുന്നു. ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കാരണവും ഈ മനുഷ്യനായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്‍ഡ്യയെന്ന രാജ്യം വെറും മൂന്നാംകിട രാഷ്ട്രങ്ങളില്‍ ഒന്നായിട്ടായിരുന്നു കരുതിയിരുന്നത്. അതിനു മാറ്റം വരുത്തിയത് ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെടുന്ന അബ്ദുള്‍ കലാം തന്നെയായിരുന്നു.

രാഷ്ട്രത്തിനുവേണ്ടി കഠിനപ്രയത്‌നം ചെയ്തു ജീവിച്ച ആ മഹാന്‍ ഭാരതത്തിന്റെ തെക്കേ ദിക്കില്‍ ജനിക്കുകയും വടക്കുനിന്നും ഭാരതത്തെ നയിക്കുകയും കിഴക്കുനിന്നും നമ്മില്‍ നിന്നും വേര്‍പിരിയുകയൂം ചെയ്തു. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഭാരതത്തിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളും മത രാഷ്ട്രീയ ഭാഷാ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഖിച്ചു. അബ്ദുള്‍ കലാമെന്ന ആ ശാസ്ത്ര ദീപം ഓരോരുത്തരുടെയും മനസുകളില്‍ കുടികൊള്ളുന്ന ഒരു മാതൃകാ ഭാരതീയനായിരുന്നു. രാഷ്ട്രത്തിന്റെ പ്രസിഡണ്ടായിരുന്ന കാലങ്ങളിലും അദ്ദേഹം രാജ്യം മുഴുവനുമുള്ള കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും സുഹൃത്തായിരുന്നു. യുവാക്കളോടായി പറയുമായിരുന്നു, "പ്രിയപ്പെട്ടവരേ, സ്വപ്നങ്ങളില്‍ സ്വപ്നങ്ങള്‍ നെയ്‌തെടുക്കൂ, സ്വപനങ്ങളെ ചിന്തകളായി മാറ്റപ്പെടണം,അവകള്‍ പ്രവര്‍ത്തന മണ്ഡലങ്ങളിലെത്തിക്കണം. നമ്മുടെ ലക്ഷ്യങ്ങള്‍ സ്വായത്തമാക്കാന്‍ കര്‍മ്മോന്മുഖരാകൂ, കഠിനാധ്വാനമായിരിക്കണം നമ്മുടെ പ്രമാണം!"

ജനിച്ചു വീണ നാട്ടില്‍ തെരുവുകളിലെ ഓര്‍മ്മകളുമായി പമ്പന്‍ പാലത്തിന്റെ പതനവും ദര്‍ശിച്ച് പിതാവിന്റെ ബിസിനസും തകരുന്നത് കണ്ട് ദാരിദ്ര്യം എന്തെന്നനുഭവിച്ച ഈ ബാലന്‍ ഉയരങ്ങള്‍ താണ്ടിക്കൊണ്ടു ഇന്ത്യയുടെ മിസൈല്‍ മാനും ഭാരതത്തിന്റെ പ്രഥമ പൗരനെന്ന സ്ഥാനവും അലങ്കരിച്ചു. പത്രക്കെട്ടുകളുമായി തെരുവുകളില്‍ നടന്ന ബാലന്‍ ഇന്ത്യയുടെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കൈകളേന്തിയതും അത്ഭുത പ്രതിഭാസമെന്നെ പറയാന്‍ സാധിക്കുള്ളൂ. കാലം അതിനു ദൃക്‌സാക്ഷിയാവുകയും ചെയ്തു. അദ്ദേഹം നെഞ്ചോട് ചേര്‍ത്ത സ്വപ്നങ്ങള്‍ മധുരങ്ങളായി ഭാരതത്തിലെ ഓരോ യുവാക്കളിലും പകര്‍ന്നു കഴിഞ്ഞു. ലോകം കണ്ടതില്‍ വെച്ച് വലിയൊരു ശാസ്ത്ര പണ്ഡിതനായിരുന്നെങ്കിലും ഇന്ത്യയുടെ രാഷ്ട്രപതിപദം അലങ്കരിച്ചിരുന്നെങ്കിലും എന്നും സുന്ദരവും ലളിതവുമായ ഒരു ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മഹാനായ, ജനകീയനായ അബ്ദുള്‍ കലാം വിട പറഞ്ഞിട്ടും ചരിത്രമെന്നും ആ സൗമ്യനായ മനുഷ്യനൊപ്പമുണ്ട്. ഉയരങ്ങള്‍ എത്തിപിടിക്കണമെന്ന മോഹങ്ങളുമായി കഴിയുന്ന ഭാരതത്തിലെ ഓരോ യുവാവിനും ആ ധന്യജീവിതം പ്രചോദനമരുളും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാനായിരുന്നു കലാം. അദ്ദേഹത്തെപ്പോലെ ക്രാന്ത ദാര്‍ശനികനായി ഇന്ത്യ കണ്ട മറ്റൊരു മഹാനില്ല. ഭാരതജനത ഒന്നടങ്കം ആ വലിയ മനുഷ്യന്റെ അഭാവം അറിയുന്നു. പവിത്രമായ അദ്ദേഹത്തിന്റെ ആത്മാവ് ലോകം മുഴുവനും ചുറ്റി കറങ്ങുന്നുണ്ട്. സര്‍ അങ്ങയുടെ അഭാവം ഞങ്ങള്‍ അറിയുന്നു. അങ്ങ് ധര്‍മ്മത്തെ ബലമായി പിടിച്ച ഭാരതീയനെന്നും അഭിമാനത്തോടെ കുറിക്കട്ടെ.!
ഇന്ത്യയെ സമ്പന്നമാക്കാന്‍ സ്വപ്നം കണ്ട മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക