"
സ്വഗൃഹം" ആരോപറഞ്ഞു ,
അനുഭവമില്ലെന്നാലും
ഉറ്റവര്‍ പാര്ക്കുമിടമോ
സ്വഗൃഹം? അവിടെ കിട്ടും
സ്വഗൃഹമാക്കും തണല്‍
സ്നേഹത്തിന് തൂണുകള്‍ക്കുള്ളില്‍
കിടാങ്ങള്‍ തന് സ്വഗൃഹമായ്
സ്നേഹമാം ചായക്കൂട്ടതില്‍
പണിതീര്ന്നിടുമീ ഗൃഹം
കല്ക്കഷ്ണങ്ങളതിന് വസ്തു;
അതിന് തൂണ്,തണലാം മരം ;
അച്ഛന്റെ ഗന്ധം; സ്വഗൃഹം!
വീടാക്കും
ഗന്ധം ഉറ്റവരാം
ഉടയവര്‍
;
സ്വഗൃഹമത്
സോദരന് തന്നുടെ സ്നേഹ
പ്പിണക്കങ്ങള്;
സ്വഗൃഹമത്,
അപരിചിതനു ആത്മ
ബന്ധം തീര്‍ക്കുമീ കൂട്ടമതില്
സഹനത്തിന് കരുതലിന്
തൂണുകള്‍;
സ്നേഹമാം അച്ചില്‍
വാര്‍ത്ത്;
പാര്ക്കുവോര്ക്ക് സ്വന്തം
സ്വഗൃഹം.
സ്വഗൃഹമീതൂണിന്റെ
ശക്തി ചോരവെ ഇള
മുറ വാടി വീഴുമോ?
സ്വഗൃഹമായ് നിനച്ചൊരു
വീട്ഒരു നാള് കാണ്‍കെ;
പുതുനെയിമ്പ്ലെറ്റ് ,
പുതുനാമം, എന്തോ തേടി
തിരഞ്ഞങ്ങു നടക്കവേ
വടവൃക്ഷം തണല്‍ വീഴ്ത്തി
നില്പ്പൂ;
അപരിചിതമാം
വെയില് ഏല്ക്കവേ അറിഞ്ഞു,
സ്നേഹത്തിന് തൂണുകള്‍ വീണു;
തിരിച്ചറിവൂ;
സ്വഗൃഹം
ഉറ്റവരാം ബന്ധുമിത്രങ്ങള്‍
ചിലപ്പോളതിനു പല
ദേശത്തിന് ഛായ എന്നാലും
പണി ഒന്ന്തന്നൊന്ന്!!
കാണാം ചില കോലങ്ങളെ
വലുതാം പുരങ്ങളില്‍
കല്ലിനെ സ്നേഹിച്ച്,
സ്വഗൃഹമെന്തെന്ന ചോദ്യം ബാക്കിയാക്കി...
(പ്രയാണം എന്ന കവിതാസമാഹാരത്തിൽ നിന്ന് )