Image

ശശികലയുടെ ശപഥം തമിഴകത്ത്‌ ചര്‍ച്ചയാകുന്നു

Published on 15 February, 2017
ശശികലയുടെ ശപഥം തമിഴകത്ത്‌ ചര്‍ച്ചയാകുന്നു

ചെന്നൈ : 
ബെംഗളൂരിവിലെ വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിന്‌ മുമ്പ്‌ ശശികല ഒരിക്കല്‍ കൂടി മറീന ബീച്ചിലൈ ജയലളിതയുടെ ശവകുടീരത്തിനടുത്തെത്തി. നിറകണ്ണുകളോടെ, വികാരാധീനയായിട്ടായിരുന്നു ആ സന്ദര്‍ശനം. പുഷ്‌പാര്‍ച്ചന നടത്തിയതിന്‌ ശേഷം ശശികല ജയലളിതയുടെ ശവകുടീരത്തില്‍ കൈകൊണ്ട്‌ ആഞ്ഞടിക്കുന്ന കാഴ്‌ചയ്‌ക്കും മറീന ബീച്ച്‌ സാക്ഷ്യം വഹിച്ചു.  

മൂന്ന്‌ തവണ പൂക്കള്‍ അര്‍പിച്ചതിന്‌ ശേഷം ശശികല ശവകുടീരത്തെ കുമ്പിട്ട്‌ നമിച്ചു. ഇതിന്‌ ശേഷമാണ്‌ വലതുകൈനീട്ടി ശശികല ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ചത്‌. എന്തോ പറഞ്ഞുകൊണ്ടായിരുന്നു ശശികല ഇത്‌ ചെയ്‌തത്‌. 

എന്നാല്‍ ശശികല എന്ത്‌ പറഞ്ഞാണ്‌ അത്‌ ചെയ്‌തത്‌ എന്നത്‌ ഇപ്പോഴും വ്യക്തമല്ല. ഒരു ശപഥത്തിന്റെ സ്വഭാവമുള്ള വാക്കുകളായിരുന്നു അതെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്തായാലും ദേഷ്യത്തോടെ ആയിരിക്കില്ല ശശികല അത്‌ ചെയ്‌തത്‌ എന്ന്‌ ഉറപ്പിക്കാം. കഠിനമായ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുമ്പോഴുള്ള എല്ലാ മാനസിക വ്യഥകളും ശശികലയുടെ മുഖത്ത്‌ ദൃശ്യമായിരുന്നു. 
 

എന്തു കാര്യത്തിനു മുന്‍പും ജയലളിതയോട്‌ അനുവാദം ചോദിക്കുന്ന പതിവാണ്‌ ഇന്നും ആവര്‍ത്തിച്ചതെന്നാണ്‌ ശശികല അനുയായികള്‍ പറയുന്നത്‌. വഞ്ചകനായ പനീര്‍ശെല്‍വത്തോടും കൂട്ടരോടും പകരം ചോദിക്കും എന്നതാണ്‌ ശപഥമെന്നും അനുയായികള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക