Image

'ഗോള്‍ഡ്മാന്‍ സാച്ച്' ഇന്ത്യയെ വിഴുങ്ങുമോ?

അനില്‍ പെണ്ണുക്കര Published on 17 February, 2017
'ഗോള്‍ഡ്മാന്‍ സാച്ച്' ഇന്ത്യയെ വിഴുങ്ങുമോ?
നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യയിലെ ബഹുപൂരിപക്ഷം ജനങ്ങളും കാശില്ല കറന്‍സി ഉപയോഗിച്ച് തുടങ്ങി എന്ന് വിശ്വസിക്കുന്നത് ഇന്ത്യന്‍ പ്രധാന മന്ത്രി മാത്രം ആയിരിക്കും.ഇന്ത്യയിലെ സാധരണ ജനങ്ങള്‍ ഇപ്പോളും കാശിനായി നെട്ടോട്ടമോടുമ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥയുടെ കള്ളക്കളികളും പുറത്തു വരുന്നു .കാശ് ലെസ്സ് മാണി പ്രചരിപ്പിക്കാനാണ് അവതാരമെടുത്ത സാമ്പത്തിക ക്രയവിക്രയമാണ് പേടിഎം .ഇത് എന്ത് സംഭവം ആണെന്ന് ഇന്ത്യയിലെ സാധാരണ ജനങള്‍ക്ക് അറിയില്ല.

പേടിഎംപ്രചരിപ്പിക്കാന്‍ നമ്മുടെ പ്രധാനമന്ത്രി തന്നെ വേഷം കെട്ടി പരസ്യങ്ങളില്‍ പോസ് ചെയ്യുമ്പോള്‍ ജനങ്ങള്‍ സമാധാനിക്കും എന്ന് കരുതിയെങ്കില്‍ തെറ്റി .അങ്ങനെ സമാധാനിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമോ? ഒരു സ്വകാര്യ പണമിടപാട്  കമ്പനിക്കുവേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി പരസ്യമോഡലാകാന്‍  തയ്യാറായതിന്റെ കാരണങ്ങള്‍ കൃത്യമായി ബോധ്യപ്പെടാന്‍ പേ ടി.എം  കമ്പനിയുടെ വിശ്വരൂപം മനസ്സിലാക്കണം.

97 കമ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പേ ടിഎമ്മിന്റെ ഉടമസ്ഥര്‍. ആരാണ് ഈ കമ്പനിയുടെ പിന്നിലുള്ളതെന്ന് അറിയുമ്പോഴാണ് മോദിയുടെ മൊത്തം നീക്കങ്ങളുടെയും നിഗൂഢത മനസ്സിലാകുക. ഇതില്‍ 40 ശതമാനം പണം മുടക്കിയിട്ടുള്ളത് 'അലിബാബാ' എന്ന ചൈനീസ് കമ്പനിയാണ്. 20 ശതമാനം ഓഹരി ആന്‍ഡ് ഫിനാഷ്യല്‍' എന്ന മറ്റൊരു ചൈനീസ് കമ്പനിക്ക്. രത്തന്‍ടാറ്റയും ഇതിന്റെ ഓഹരിയുടമയാണ്. അമേരിക്കയിലെ വിവാദ ഫിനാന്‍ഷ്യല്‍ കമ്പനിയായ 'ഗോള്‍ഡ്മാന്‍ സാച്ച്' ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ട്. അമേരിക്കയെ നടുക്കിയ ഗ്രേറ്റ് ഡിപ്രഷന്റെ സൂത്രധാരകര്‍ എന്ന് ലോകം ഇപ്പോഴും വിശ്വസിക്കുന്ന കുപ്രസിദ്ധ സ്ഥാപനമാണ് 'ഗോള്‍ഡ്മാന്‍ സച്ച്'.    

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമോഡലാകുന്നത് ഇത്തരം   കമ്പനികളുടെ വളര്‍ച്ചക്ക് വേണ്ടിയാകുമ്പോള്‍ അത് നല്‍കുന്ന സന്ദേശം എന്താണ് ? ചൈനക്കാര്‍ ഡയറക്ടര്‍ ബോര്‍ഡ്  അംഗ ങ്ങളായിട്ടുള്ള ഇത്തരം ഒരു കമ്പനിക്ക് യഥേഷ്ടം നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും പാസ്‌വേഡുകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളപ്പോള്‍ എന്തിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അവരുടെ പരസ്യത്തിന് മോഡലാകുന്നത് ? ചൈനയിലെ കുപ്രസിദ്ധരായ 'ഡാര്‍ക് ആര്‍മി' എന്ന ഹാക്കേഴ്‌സിന് പേടി.എം അക്കൗണ്ടുകള്‍ യഥേഷ്ടം ദുരുപയോഗം ചെയ്യാന്‍ കഴിയും.

രാജ്യസുരക്ഷയെകുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി, ഇത്രയും ഭീകരമായ  സുരക്ഷാവിള്ളലിന് കൂട്ടുനില്‍ക്കുന്നതിന്റെ പിന്നിലെ സത്യാവസ്ഥ ദുരുഹമായി തുടരുകയാണ്. ഇന്ത്യ ഭദുര്‍ദിന'ങ്ങള്‍ക്ക് വഴിമാറുകയാണോ?കൗതുകകരമായിരിക്കുന്നത് ഈ കമ്പനിക്ക് സ്വന്തമായി ഒരു ലാന്‍ഡ്‌ലൈന്‍ ഫോണ്‍ നമ്പര്‍ ഇല്ല എന്നതാണ്. കസ്റ്റമര്‍ക്ക് കമ്പനിയുമായി ബന്ധപ്പെടാന്‍ വിശ്വസനീയമായ ആശയവിനിമയ സംവിധാനം ഇല്ലെന്നര്‍ഥം. വിചിത്രമായ മറ്റൊരു കാര്യം കൂടിയുണ്ട്. കസ്റ്റമര്‍ക്ക് 'റീഫണ്ട്' ആയി പണം അവരുടെ അക്കൗണ്ടിലേക്ക് തന്നെ തിരികെ ഇടുന്ന സമ്പ്രദായം പേടിഎമ്മില്‍ ഇല്ല. ആ പണം പേടിഎമ്മിന്റെ തന്നെ അക്കൗണ്ടിലിട്ട് മറ്റേതെങ്കിലും ഉല്‍പ്പന്നം വാങ്ങാനേ കഴിയൂ. വാങ്ങിയ 'സാധനം' എന്തെങ്കിലും തകരാറുള്ളതാണെങ്കിലോ? സഹിക്കുക മാത്രമേ വഴിയുള്ളു. ഉപഭോക്താവ് ഇമെയില്‍ അയച്ചുവശം കെടും.

പേടിഎം എവിടെയൊക്കെയാണ് വ്യാപാരം നടത്തുന്നതെന്ന് കൂടി അറിഞ്ഞാല്‍ അവരുടെ സ്വഭാവം കുറേ കൂടി വ്യക്തമാകും. നൈജീരിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍. പേ ടി.എമ്മിന്റെ കറവപ്പശുക്കളാണ് ഈ രാജ്യങ്ങള്‍. നൈജീരിയ ഓണ്‍ലൈന്‍ തട്ടിപ്പിന് കുപ്രസിദ്ധിയാര്‍ജിച്ച രാജ്യമാണ്. കേരളത്തില്‍ ഒറ്റ വരവിന് രണ്ട് നൈജീരിയക്കാര്‍ എ.ടി.എം കവര്‍ച്ചയിലൂടെ മലയാളികളുടെ പണം തട്ടിയത് അടുത്തിടെയാണ്. അഫ്ഗാനിസ്ഥാന്‍ ഭീകരവാദം, മയക്കുമരുന്ന് തുടങ്ങി താലിബാനിസത്തിനും നീതിനിഷേധത്തിനും മനുഷ്യരെ ഇരകളാക്കുന്ന രാജ്യം.

ബംഗ്ലാദേശ് ലോകം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹാക്കിങ് നടന്ന രാജ്യം. 2016 ഫെബ്രുവരി നാലിനും അഞ്ചിനും ഇടക്ക് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ്വിന്റെ ബംഗ്ലാദേശ് സെന്റര്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏകദേശം 81 മില്യണ്‍ കോടി ഡോളറാണ് അപ്രത്യക്ഷമായത്. പണം എത്തിചേര്‍ന്നത് മനിലയിലും. ഫിലിപൈന്‍സിലെ അക്കൗണ്ടുകളിലെത്തിയ പണം ഭൂരിഭാഗവും പോയത് അവിടുത്തെ ചൂതാട്ട കേന്ദ്രങ്ങളിലേക്കാണ്. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ രാജിവെച്ചെങ്കിലും ആ രാജി വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതുവരെ ലോകം അറിഞ്ഞില്ല.

അമേരിക്കന്‍  ഫെഡറല്‍ റിസര്‍വ്വ് പറയുന്നത് ഹാക്കര്‍മാര്‍ക്ക് അവരുടെ സിസ്റ്റം ഭേദിക്കാന്‍ കഴിഞ്ഞില്ലെന്നാണ്. ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരില്‍ ഒരാള്‍ ഗോള്‍ഡ് മാന്‍ സച്' എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ്. ഈയിടെ അമേരിക്കയിലെ പലിശനിരക്ക് നിശ്ചയിച്ച ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ്  കമ്മിറ്റിയിലെ അഞ്ച് പേരില്‍ നാല് പേരും ഗോള്‍ഡ്മാന്‍ സച്ച്  എക്‌സിക്യൂട്ടീവിസ് ആണ് എന്നറിയുമ്പോഴാണ് അവരുടെ വലിപ്പം മനസ്സിലാവുക.

'ഗോള്‍ഡ്മാന്‍ സാച്ച്' ഇന്ത്യയെ വിഴുങ്ങുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക