Image

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published on 19 February, 2017
പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഭീതിജനകമായൊരു വാര്‍ത്തയിലേക്കാണ് ഞാനിന്ന് ഉണര്‍ന്നത്. ഈ സമയം കൊണ്ട് അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും എരിവ് ചേര്‍ക്കപ്പെടുകയുമൊക്കെ ചെയ്തു കഴിഞ്ഞു. അത്രമേല്‍ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു അത്. ഞാനോ സിനിമാ ലോകത്തെ മറ്റാരെങ്കിലുമോ പറയുന്നതെന്തും ക്ലിക്ക്, ടി.ആര്‍.പി മോഹികള്‍ക്ക് വളമാകും എന്നതിനാല്‍ തന്നെ അറിയുന്നതില്‍ ഏറ്റവും നല്ല പെണ്‍കുട്ടികളില്‍ ഒരാള്‍ക്കുനേരെ ഉണ്ടായ ഈ സംഭവത്തെക്കുറിച്ച് ഇതുവരെ മൗനം അവലംബിക്കുകയായിരുന്നു ഞാന്‍. 

കുടുംബത്തില്‍ സ്ത്രീകള്‍ അധികാരം കൈയാളുകയും പെണ്‍വഴിക്കുള്ള പിന്തുടര്‍ച്ചാ സമ്പ്രദായം പിന്‍പറ്റുകയും ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീ സുരക്ഷയെ കുറിച്ച് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. 

ഈ നാണക്കേട് പേറുന്ന സമൂഹത്തിന്റെ ഭാഗമാണ് എന്നതുകൊണ്ട് അതിന്റെ ഉത്തരവാദിത്വം പേറി ശിരസ്സ് കുനിക്കുകയാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ നമുക്ക് കൂട്ടായി ചെയ്യാവുന്ന ഒരു കാര്യം ഈ പെണ്‍കുട്ടിയുടെ ചങ്കൂറ്റത്തെ ബഹുമാനിക്കുക എന്നതാണ്. 

ഒരാഴ്ചയ്ക്കുള്ളില്‍ അവരുമൊത്ത് ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു ഞാന്‍. ഉടനെ ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. അത് കൊണ്ട് തന്നെ ആ സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയുമാണത്രെ. എനിക്ക് അവളെ അറിയാം.

 അവള്‍ എത്രമാത്രം ധൈര്യമുള്ളവളാണെന്നും അറിയാം. ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ തോന്നുംവിധം ആ സംഭവം അവരെ ബാധിച്ചിട്ടുണ്ടെങ്കില്‍ എത്രമാത്രം ഭയാനകമായിരുന്നു അതെന്ന് എനിക്ക് സങ്കല്‍പിക്കാനാവും. ഫലപ്രദമായി അന്വേഷിക്കുകയും കുറ്റക്കാരായ ആ പിതൃശൂന്യരെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയുമാണ് വേണ്ടത്. 

ദയവു ചെയ്ത് മറ്റൊരാളുടെ ദുര്‍വിധി ആഘോഷിക്കാന്‍ ആരെയും അനുവദിക്കരുത്....... ഞാന്‍ നിനക്കൊപ്പം ഉണ്ട്. തിരിച്ചെത്തിയാല്‍ നിനക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. നീ എന്താണോ അതായി തന്നെ തുടരുക. ഇന്നത്തെ ഈ സംഭവം ഭാവി ജീവിതത്തെ നിര്‍ണയിക്കാതിരിക്കട്ടെ. സ്‌നേഹത്തോടെ...., പൃഥ്വിരാജ്.
PS: ദയവു ചെയ്ത് ഈ പോസ്റ്റിനെ ഇംഗ്ലീഷ് മീഡിയം ട്രോളില്‍ നിന്ന് ഒഴിവാക്കുക. നന്ദി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക