Image

സഹോദരിയുടെ അസ്ഥികൂടത്തിനൊപ്പം ആറു മാസം ജീവിച്ചയാള്‍ മരിച്ചനിലയില്‍

Published on 21 February, 2017
സഹോദരിയുടെ അസ്ഥികൂടത്തിനൊപ്പം ആറു മാസം ജീവിച്ചയാള്‍ മരിച്ചനിലയില്‍

   കോല്‍ക്കത്ത: സഹോദരിയുടെ അസ്ഥികൂടത്തിനൊപ്പം ആറു മാസം ജീവിച്ച മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. കോല്‍ക്കത്തിലെ വീട്ടിലാണ് പാര്‍ഥ ഡേ എന്ന നാല്‍പ്പത്തഞ്ചുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ കുറേ കാലമായി പാര്‍ഥ കഴിഞ്ഞിരുന്നത് ഈ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. ഇദ്ദേഹം ജീവനൊടുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിനു തൊട്ടടുത്തുനിന്ന് പെട്രോള്‍ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി. ചികിത്സയില്‍ കഴിഞ്ഞിരുന്ന മാനസിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് രണ്ടു മാസം മുന്പാണ് പാര്‍ഥ വീട്ടിലേക്ക് തിരികെ എത്തിയത്. 

2015 ജൂണില്‍ സമാനമായ സാഹചര്യത്തിലാണ് റോബിന്‍സണ്‍ സ്ട്രീറ്റിലെ വീട്ടില്‍ പാര്‍ഥ ഡേയുടെ അച്ഛന്‍ അരബിന്ദോയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. അന്ന് അരബിന്ദ ഡേയുടെ മൃതദേഹത്തിനൊപ്പം സഹോദരി ദേബ്ജാനിയുടെ ആറുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടവും പോലീസ് കണ്ടെടുത്തു. ഈ മൃതദേഹങ്ങള്‍ക്കരികെ പോലീസ് കണ്ടെത്തിയ പാര്‍ഥയെ പിന്നീട് ചോദ്യം ചെയ്യലുകള്‍ക്കുശേഷം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 

ഇവിടെനിന്നു തിരിച്ചെത്തി രണ്ടു മാസത്തിനുശേഷമാണ് പാര്‍ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൗസ് ഓഫ് ഹൊറര്‍സ് എന്നാണ് ഈ വീട് അറിയപ്പെടുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക