Image

ബാലതാരത്തെ മാനഭംഗത്തിനിരയാക്കിയ കേസില്‍ കൂടതല്‍ പ്രതികളുണ്ടെന്ന്‌ മൊഴി

Published on 24 March, 2017
ബാലതാരത്തെ മാനഭംഗത്തിനിരയാക്കിയ കേസില്‍  കൂടതല്‍ പ്രതികളുണ്ടെന്ന്‌ മൊഴി


കൊല്ലം:കൊല്ലത്ത്‌ പതിനാറുകാരിയായ ബാലതാരത്തെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന്‌ മൊഴി. ഈവന്റ്‌ മാനേജ്‌മെന്റ്‌ നടത്തുന്ന രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെയാണ്‌ പീഡനം നടന്നതെന്നും സൂചനയുണ്ട്‌.

കേസില്‍ മുഖ്യപ്രതിയായ ഫൈസലിനെയും കൊല്ലം സ്വദേശി രേഷ്‌മയേയും അറസ്റ്റ്‌ ചെയ്‌തു. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച്‌ ബ്‌ളാക്‌മെയില്‍ ചെയ്‌ത കേസിലാണ്‌ രേഷ്‌മയെ അറസ്റ്റ്‌ ചെയ്‌തത്‌.

എട്ടുമാസം മുന്‍പ്‌ പിറന്നാള്‍ ചടങ്ങിനിടെ മുണ്ടയ്‌ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ്‌ പതിനാറുകാരി പീഡനത്തിന്‌ ഇരയായത്‌. പെണ്‍കുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന മൊഴിയാണ്‌ പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്‌. 

 കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേര്‍ന്ന്‌ സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ്‌ പെണ്‍കുട്ടിയെ കൊണ്ടുവന്നത്‌. പിറന്നാള്‍ ആഘോഷം കഴിഞ്ഞ ഷൂട്ടിന്‌ പോകാമെന്നായിരുന്നു വാഗ്‌ദാനം.

ബാലതാരത്തിന്റെ കേസില്‍ രേഷ്‌മയുടെ പങ്കിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക