Image

ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനലിനെതിരെ സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖര്‍

Published on 29 March, 2017
ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനലിനെതിരെ സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖര്‍
മുന്‍ മന്ത്രി എ.കെ. ശശീന്ദ്രെന്റ ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനലിനെതിരെ സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ രംഗത്ത്. മറ്റേതൊരു രാഷ്ട്രീയ വിവാദത്തെയും പോലെ ഇതും കെട്ടടങ്ങരുതെന്നും കര്‍ക്കശമായ അന്വേഷണം വേണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണരൂപം:
മുന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഒരു സ്ത്രീയുമായി നടത്തി എന്നു പറയപ്പെടുന്ന സ്വകാര്യ സംഭാഷണം മന്ത്രിയുടേത് എന്നു പറയപ്പെടുന്ന ശബ്ദരേഖ മാത്രം ഉപയോഗിച്ച് (സ്ത്രീയുടെ ശബ്ദമില്ല) ഒരു ടി.വി ചാനല്‍ സംപ്രേഷണം ചെയ്തത് മന്ത്രിയുടെ രാജിയില്‍ കലാശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പ്രസ്താവിച്ചതനുസരിച്ച് ഇക്കാര്യത്തില്‍ ഒരു പരാതിയോ പരാതിക്കാരിയോ ഇല്ല. സംഭാഷണത്തിലെ ശബ്ദം മന്ത്രിയുടേതാണോ എന്നും വ്യക്തമല്ല. ഫോണ്‍ ചോര്‍ത്തുന്നത് കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റേതൊരു രാഷ്ട്രീയ വിവാദത്തെയുംപോലെ ഇതും കെട്ടടങ്ങിയാല്‍ ആ വാര്‍ത്ത ഉയര്‍ത്തിയ മാധ്യമനൈതികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിെന്റയും പ്രശ്‌നങ്ങളോടുള്ള നിരുത്തരവാദപരമായ കണ്ണടക്കലാകും. ഇത്തരമൊരു വാര്‍ത്ത സംപ്രേഷണം ചെയ്തതിലൂടെ മലയാളിയുടെ പൊതുബോധത്തെ ചോദ്യംചെയ്തിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കമുള്ളവര്‍ കാണുന്ന ഒരു വാര്‍ത്താമാധ്യമത്തിെന്റ മര്യാദകള്‍ പാലിച്ചില്ലെന്നു മാത്രമല്ല, ഓരോ വാര്‍ത്തക്കും ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ഠതയും സത്യബോധവും കൈയൊഴിയുകയും ചെയ്തിരിക്കുന്നു.

മുന്‍ മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയപ്പെടുന്ന സ്ത്രീയാരെന്ന് ചാനല്‍ പറയുന്നില്ല. ഉഭയ സമ്മതപ്രകാരം നടന്നതെന്ന് കരുതേണ്ട ഒരു ടെലിഫോണ്‍ സംഭാഷണമാണിതെന്നതിെന്റ സൂചനകളുണ്ട് താനും. അങ്ങനെയെങ്കില്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്നു എന്നു പറയപ്പെടുന്ന ഇത്തരമൊരു സംഭാഷണത്തിെന്റ പൊതുതാല്‍പര്യമെന്താണ്? അധികാരസ്ഥാനത്തിരിക്കുന്നവരെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സാമൂഹികാംഗീകൃതമായ ആ അധികാരം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഹീനമായ കടന്നുകയറ്റമായിക്കൂടാ. പ്രാകൃതമായ സദാചാര പൊലീസ് മനഃശാസ്ത്രം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപല്‍ക്കരമാണ്.

ഈ ടെലിഫോണ്‍ സംഭാഷണം യഥാര്‍ഥമാണെങ്കില്‍ ചാനലിന് എങ്ങനെ ലഭിച്ചു എന്ന ചോദ്യവും ഉയരുന്നു. സംഭാഷണം യഥാര്‍ഥമാണെങ്കില്‍, ഒരു പരാതിക്കാരി ഉണ്ടാകണം. മറ്റാരെങ്കിലുമാണ് ചോര്‍ത്തിയതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. ശിക്ഷിക്കപ്പെടേണ്ടതുമാണ്. കെട്ടിച്ചമച്ചതാണെങ്കില്‍ അതും ഗുരുതരമായ കുറ്റമാണ്. ഇത്തരം കാര്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവരാനുതകുന്ന അന്വേഷണമാണ് ആവശ്യം.

ഈ വാര്‍ത്തയും അത് ഉയര്‍ത്തിവിട്ടിട്ടുള്ള ചോദ്യങ്ങളും ഭരണകൂടത്തില്‍നിന്ന് ആവശ്യപ്പെടുന്നത് ഉപരിപ്ലവവും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമുള്ള പരിഹാരങ്ങളല്ല. അധികാരദുര്‍വിനിയോഗത്തിെന്റയും ഭരണകൂട ഭീകരതകളുടെയും ഇക്കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട ദൗത്യം ഒളിഞ്ഞുനോട്ടത്തിെന്റതോ വ്യക്തി സ്വാതന്ത്ര്യഹത്യയുടേതോ അല്ല. ഈ കാലം ആവശ്യപ്പെടുന്നത് നിശിതമായ ജാഗ്രതയും തീക്ഷ്ണമായ നീതിബോധവുമുള്ള അന്വേഷണങ്ങളാണ്. അത്തരം ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പരാജയപ്പെടുേമ്പാള്‍ തോല്‍ക്കുന്നത് മലയാളി മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ ^സ്വാതന്ത്ര്യ സങ്കല്‍പവുമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

ടി.ജെ.എസ്. ജോര്‍ജ്, ആനന്ദ്, ബി.ആര്‍.പി. ഭാസ്‌കര്‍, സച്ചിദാനന്ദന്‍, ടി.വി.ആര്‍. ഷേണായ്, എം. മുകുന്ദന്‍, എസ്. ജയചന്ദ്രന്‍ നായര്‍, സക്കറിയ, എന്‍.ആര്‍.എസ്. ബാബു, എന്‍.എസ്. മാധവന്‍, എം.കെ. സാനു, സി. രാധാകൃഷ്ണന്‍, എം.ജി.എസ്. നാരായണന്‍, ബി. രാജീവന്‍, സുഗതകുമാരി, എം.എന്‍. കാരശ്ശേരി, അടൂര്‍ ഗോപാലകൃഷ്ണന്‍, സി.വി. ബാലകൃഷ്ണന്‍, ശശികുമാര്‍, സുനില്‍ പി. ഇളയിടം, സാറാ ജോസഫ്, സെബാസ്റ്റ്യന്‍ പോള്‍, പി.കെ. അഷിത, സി. ഗൗരിദാസന്‍ നായര്‍, ഗ്രേസി, എന്‍.പി. രാജേന്ദ്രന്‍, അനിത തമ്പി, കെ. വേണു, റോസ് മേരി, ആഷാമേനോന്‍, എ.എസ്. പ്രിയ, സന്തോഷ് ഏച്ചിക്കാനം, കെ.ആര്‍. മീര, ആര്‍. ഉണ്ണി, ശ്രീബാല കെ. മേനോന്‍, ശത്രുഘ്‌നന്‍, മാലാ പാര്‍വതി എന്നിവര്‍ സംയുക്തമായാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക