Image

ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം: സിബിഐ അന്വേഷിക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി

Published on 16 May, 2017
ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം: സിബിഐ അന്വേഷിക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി


ന്യൂഡല്‍ഹി;  കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ്‌ അഹമ്മദിന്റെ തിരോധാനകേസ്‌ സിബിഐ അന്വേഷിക്കും. കേസ്‌ സിബിഐ ഏറ്റെടുക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. 

 കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേടിനെ ദിവസങ്ങള്‍ക്കുമുന്‍പ്‌ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ കേസ്‌ സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്‌.

കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ്‌ നജീബ്‌ അഹമ്മദ്‌ എന്ന ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയെ കാണാതാകുന്നത്‌. 

അതിന്റെ തലേ ദിവസം മാഹിമാണ്‌ഢവി ഹോസ്റ്റലില്‍വെച്ച്‌ ഒരുകൂട്ടം എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ്‌ നജീബിനെ കാണാതായത്‌. 

സംഭവം നടന്ന്‌ ആറ്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും പരാതി കൊടുക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന്‌ വിദ്യാര്‍ഥി യൂണിയനും നജീബിന്റെ അമ്മ ഫാത്തിമ നഫീസയും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ സര്‍വകലാശാല അധികൃതരും പരാതിനല്‍കി.

പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതി ഫാത്തിമ നഫീസ്‌ ഉന്നയിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക