Image

ഹൈടെക്‌ മോഷണം: ബണ്ടി ചോര്‍ കുറ്റം സമ്മതിച്ചു

Published on 22 May, 2017
ഹൈടെക്‌ മോഷണം: ബണ്ടി ചോര്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: തിരുവന്തപുരം പട്ടത്ത്‌ ഹൈടെക്‌ മോഷണം നടത്തിയ പ്രതി ബണ്ടി ചോര്‍ കുറ്റം സമ്മതിച്ചു. പുതിയ കുറ്റപത്രം പ്രതിയെ കേള്‍പ്പിച്ചു. തിരുവന്തപുരം രണ്ടാം അഡിഷണല്‍ സെഷന്‍സ്‌ കോടതി കേസില്‍ വിധിപറയും.

2013ജനുവരി 20 ന്‌ പട്ടത്ത്‌ കെ .വേണുഗോപാലന്‍ നായരുടെ വീട്ടിലാണ്‌ ബണ്ടിചോര്‍ ഹൈടെക്‌ മോഷണം നടത്തിയത്‌.

2.5 ലക്ഷം രൂപയുടെ എക്‌സ്‌ യുവിയും, ഒരു ലക്ഷത്തിന്റെ ലാപ്‌ടോപും, രണ്ടുമൊബൈല്‍ ഫോണും, 1500 രൂപയുടെ ഒരു മോതിരവും, 20000 രൂപയും കവര്‍ന്നു എന്നതാണ്‌ കേസ്‌.

ഭവന ഭേദനം, മോഷണം, തെളിവ്‌ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ്‌ പ്രതിക്കെതിരെ ചുമത്തിയത്‌.

നേരത്തെ പ്രോസിക്യൂഷന്‍ വാദം കോടതി ശരിവച്ചിരുന്നു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇയാള്‍ സമാനകുറ്റം ചെയ്‌തിട്ടുള്ളതിനാല്‍ പരമാവധി ശിക്ഷ നല്‍കാനാണ്‌ സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക