Image

തെലുങ്കാനയില്‍ പുതുതായി പണികഴിപ്പിച്ച ക്രിസ്‌ത്യന്‍ പള്ളി അക്രമികള്‍ തല്ലിത്തകര്‍ത്തു

Published on 23 May, 2017
 തെലുങ്കാനയില്‍ പുതുതായി പണികഴിപ്പിച്ച ക്രിസ്‌ത്യന്‍ പള്ളി അക്രമികള്‍ തല്ലിത്തകര്‍ത്തു


കുന്ദാപ്പള്ളി:  തെലുങ്കാന  മേഡ്‌ചല്‍ ജില്ലയിലെ കുന്ദാപ്പള്ളിയില്‍ പുതുതായി പണികഴിപ്പിച്ച ക്രിസ്‌ത്യന്‍ പള്ളി അക്രമികള്‍ തല്ലിത്തകര്‍ത്തു.  കുന്ദാപ്പള്ളിയിലെ ലേഡി ഓഫ്‌ ഫാത്തിമ ചര്‍ച്ചാണ്‌ ഗ്രാമീണര്‍ തകര്‍ത്തത്‌.

ഈ മാസം 13ന്‌ ഹൈദരാബാദ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ റവ. തുമ്മ ബാലയാണ്‌ പള്ളിയുടെ വെഞ്ചരിപ്പ്‌ കര്‍മം നടത്തിയത്‌.
പള്ളി നിര്‍മാണത്തെ എതിര്‍ത്തുകൊണ്ട്‌ അക്രമികള്‍ പ്രദേശത്തെ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ ഒത്തുകൂടിയശേഷമാണ്‌ അക്രമം നടത്തിയതെന്നാണു സൂചനയെന്ന്‌ ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

അക്രമ സമയത്ത്‌ വാച്ച്‌മാനും അഞ്ചു തൊഴിലാളികളും പള്ളിയുടെ സമീപമുണ്ടായിരുന്നു. പള്ളിക്കുള്ളിലേക്ക്‌ ഇരച്ചുകയറിയ അക്രമികള്‍ ക്രിസ്‌തുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ വലിച്ചു താഴെയിടുകയും രേഖാചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. പള്ളിക്കുള്ളിലുണ്ടായിരുന്ന കസേരകളും ഫോണും നശിപ്പിച്ചു.

പള്ളി തകര്‍ത്തശേഷം അക്രമികള്‍ അവിടംവിട്ടുപോകുകയും ചെയ്‌തു.
സംഭവത്തില്‍ പള്ളി അധികൃതര്‍ സംസ്ഥാന പോലീസ്‌ മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്‌.

Join WhatsApp News
Ponmelil Abraham 2017-05-23 14:24:45
Most deplorable and barbaric act of desecration of Holy objects and Holy places. Hope these acts of hooliganism are checked and the culprits are caught right away and punished by the government before it escalates into larger community problems. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക