Image

സ്വത്ത്‌ എഴുതി നല്‍കിയില്ല: പിതാവിനെ മകനും കുടുംബാംഗങ്ങളും കട്ടിലില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചു

Published on 11 June, 2017
സ്വത്ത്‌ എഴുതി നല്‍കിയില്ല: പിതാവിനെ മകനും കുടുംബാംഗങ്ങളും കട്ടിലില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചു

ചണ്ഡിഗഢ്‌: കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാത്തതിന്‌ 66കാരനായ പിതാവിനെ മകന്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഹരിയാനയിലെ ധലോരി ഗ്രാമത്തിലാണ്‌ സംഭവം.
മൂന്ന്‌ ദിവസത്തോളമാണ്‌ മകനും മറ്റ്‌ കുടുംബാംഗങ്ങളും ചേര്‍ന്ന്‌ ബല്‍ബീര്‍ സിംങിനെ മര്‍ദ്ദിച്ചത്‌. 


ബല്‍ബീറിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ്‌ വിവരം പോലീസിനെ അറിയിക്കുന്നത്‌. തുടര്‍ന്നെത്തിയ പോലീസ്‌ വീട്‌ റെയ്‌ഡ്‌ ചെയ്‌ത്‌ ഇയാളെ മോചിപ്പിക്കുകയായിരുന്നു.
`തന്റെ മാനസിക നില ശരിയല്ലെന്ന്‌ തെളിയിച്ച്‌ സ്വത്ത്‌ കൈക്കലാക്കാനുള്ള ശ്രമത്തിലാണ്‌ വീട്ടുകാര്‍' ബല്‍ബീര്‍ സിംഗ്‌ പറയുന്നു.

ഭാര്യയും മകനും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ സിംഗ്‌ പോലീസില്‍ പരാതി നല്‍കി. തന്റെ ഏക ഉപജീവനമാര്‍ഗ്ഗമായ കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാന്‍ താത്‌പര്യമില്ലെന്നാണ്‌ സിങ്‌ പോലീസിനെ അറിയിച്ചത്‌.


സിങിന്റെ പരാതിയില്‍ ഏഴ്‌ പേര്‍ക്കെതിരെ പോലീസ്‌ കേസ്‌ റജിസറ്റര്‍ ചെയ്‌തു. മകന്‍ ഭൂപീന്ദര്‍ സിങ്‌ സഹോദരീപുത്രന്‍ അബയ്‌ സിങ്‌ എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക