Image

ദുര്‍മന്ത്രവാദത്തിനായി യുവതിയെ ചാണകം തീറ്റിച്ചു; അച്ഛനും മന്ത്രവാദിക്കും എതിരെ കേസ്‌

Published on 14 June, 2017
ദുര്‍മന്ത്രവാദത്തിനായി യുവതിയെ ചാണകം തീറ്റിച്ചു; അച്ഛനും മന്ത്രവാദിക്കും എതിരെ കേസ്‌

മുംബൈ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ കൊണ്ട്‌ ചാണകം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും മന്ത്രവാദിക്കും അടക്കം ആറുപേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയായ പതിനെട്ടുകാരിയെയാണ്‌ മന്ത്രവാദ ചികിത്സയുടെ പേരില്‍ ബലംപ്രയോഗിച്ച്‌ ചാണകം കഴിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യതത്‌. 

കര്‍ണാടകത്തിലെ ബിദാര്‍ ജില്ലയില്‍ വെച്ചാണ്‌ ഇവര്‍ മന്ത്രവാദ ചികിത്സ നടത്തിയത്‌. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചത്തോടെയാണ്‌ സംഭവം പുറത്തുവന്നത്‌. യുവതിയെ കൂടാതെ അതേ ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയെ കൊണ്ടും ഇവര്‍ ചാണകം കഴിപ്പിച്ചിട്ടുണ്ടെന്ന്‌ ആരോപണമുണ്ട്‌.

 പ്രതികളില്‍ നാലു പേരെ ചൊവ്വാഴ്‌ച പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിലും മന്ത്രവാദിയെ പിടികൂടാനായിട്ടില്ല. പ്രഭാകര്‍ കേസലെ(35), ഗംഗാധര്‍ ഷേവലെ(65), പണ്ഡിറ്റ്‌ കോറെ (37), ദഗാഡു ഷേവലെ (40) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌.

ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിക്കാണ്‌ പീഡനം അവുഭവിക്കേണ്ടി വന്നത്‌. തുടരെയുണ്ടാകുന്ന വയറു വേദനക്കുള്ള ചികിത്സക്കാണ്‌ കുടുംബാഗങ്ങള്‍ മന്ത്രവാദിയെ സമീപിച്ചത്‌. ചാണകം കഴിക്കാന്‍ തയ്യാറാകാതിരുന്ന യുവതിയെ മറ്റുള്ളവര്‍ മര്‍ദ്ദിച്ചാണ്‌ കഴിപ്പിച്ചതെന്നും പൊലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ വികാസ്‌ നായിക്‌ പറഞ്ഞു. ജൂണ്‍ 4 നായിരുന്നു സംഭവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക