Image

ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി

Published on 19 June, 2017
ജനനേന്ദ്രിയം ഛേദിച്ച  കേസില്‍  ഹേബിയസ് കോര്‍പ്പസ് ഹര്‍ജി
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയെ കാണുന്നില്ലെന്നു കാട്ടി കാമുകന്‍ അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. സംഭവത്തില്‍ കോടതി പൊലീസിനോട് വിശദീകരണം തേടി.

പെണ്‍കുട്ടി വീട്ടു തടങ്കലിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി ഗംഗേശാനന്ദയുടെ അഭിഭാഷകനോട് വെളിപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഗംഗേശാനന്ദയോട് അയ്യപ്പദാസിനു വൈരാഗ്യമുണ്ടായിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്നു താന്‍ തന്നെ അതു ചെയ്യാമെന്നാണ് അയ്യപ്പദാസ് ആദ്യം പറഞ്ഞത്. പിന്നീട് തന്നോടു ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

ഗംഗേശാനന്ദ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അയ്യപ്പദാസ് ഈ കൃത്യത്തിനു തന്നെ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക