Image

ബിജെപി മുദ്ര പതിപ്പിച്ചു ഭോപ്പാലിലെ ഓരോ വീടും തങ്ങളുടേതാക്കാന്‍' ബിജെപി ശ്രമം

Published on 22 June, 2017
ബിജെപി മുദ്ര പതിപ്പിച്ചു ഭോപ്പാലിലെ ഓരോ വീടും തങ്ങളുടേതാക്കാന്‍' ബിജെപി  ശ്രമം


ഭോപ്പാല്‍: നഗരത്തിലെ ഏഴു നിയോജക മണ്ഡലങ്ങളില്‍ വീടുകളിലെല്ലാം ബി.ജെ.പി മുദ്ര. അംഗത്വ പ്രചാരണത്തിന്റെ ആവേശത്തിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി ചുവരുകളില്‍ ബിജെപി മുദ്ര വയ്‌ക്കുകയായിരുന്നു. എതിര്‍ക്കാന്‍ വന്നവരെ ബലം പ്രയോഗിച്ച്‌ നിശബ്ദരാക്കിയാണ്‌ മുദ്ര പതിപ്പിച്ചത്‌.

പാര്‍ട്ടി അനുഭാവികള്‍ ചാപ്പകുത്തല്‍ ചിരിച്ചുകൊണ്ടു നേരിട്ടപ്പോള്‍, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീടുകളിലുണ്ടായിരുന്നവര്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഏതു കോണ്‍ഗ്രസുകാരനെയും ബി.ജെ.പിക്കാരനാക്കുന്ന വിദ്യയായാണ്‌ ഇതിനെ ബി.ജെ.പി കാണുന്നത്‌. ഭോപ്പാല്‍ കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റി ഉപാധ്യക്ഷന്‍ പ്യാരേ ഖാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിലും ചാപ്പകുത്തലുണ്ടായി.

പിന്നാലെ ജില്ലാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി അശോക്‌ ശര്‍മയുടെ വീടും ബിജെപി `ഏറ്റെടുത്തു'. അതിക്രമിച്ചുകയറി വീടുകളില്‍ ചുവരെഴുത്തു നടത്തിയതിനും തങ്ങളുടെ പ്രവര്‍ത്തരെ നിര്‍ബന്ധിച്ചു രാഷ്ട്രീയം മാറ്റാന്‍ ശ്രമിച്ചതിനും കേസ്‌ കൊടുക്കാനുള്ള നീക്കത്തിലാണ്‌ പി.സി.സി പ്രസിഡന്റ്‌ പി.സി. ശര്‍മ.

കന്നിവോട്ടര്‍മാരെ പിടിക്കാന്‍ അവരുടെ വീടുകളില്‍ ബി.ജെ.പി മുദ്ര പതിപ്പിച്ചു രാഷട്രീയ ബോധവല്‍ക്കരണം നടത്താനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക