Image

ബീഫ്‌ കയ്യിലുണ്ടെന്ന്‌ ആരോപിച്ച്‌ മുസ്‌ലിം യുവാവിനെ ട്രെയിനില്‍ കുത്തിക്കൊന്നു

Published on 23 June, 2017
ബീഫ്‌ കയ്യിലുണ്ടെന്ന്‌ ആരോപിച്ച്‌ മുസ്‌ലിം യുവാവിനെ ട്രെയിനില്‍ കുത്തിക്കൊന്നു

ന്യൂദല്‍ഹി: ബീഫ്‌ കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ മുസ്‌ലിം യുവാവിനെ ട്രെയിനില്‍ കുത്തിക്കൊന്നു. രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. ദല്‍ഹിയില്‍ നിന്ന്‌ മഥുരയ്‌ക്ക്‌ പോകുകയായിരുന്ന ട്രെയിനിലാണ്‌ സംഭവം.

ഹരിയാന സ്വദേശികളാണ്‌ ആക്രമിക്കപ്പെട്ട മൂന്ന്‌ പേരും.ജുനൈദാണ്‌ കുത്തേറ്റ്‌ മരിച്ചത്‌. ഇദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഹാഷിമിനും ഷാക്കിറിനുമാണ്‌ പരുക്കേറ്റത്‌.  ഈദ്‌ ആഘോഷങ്ങള്‍ക്കായി തുഗ്‌ളക്കാബാദില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങി മടങ്ങവെയായിരുന്നു ആക്രമം.

ജൂനൈദിന്റെയും സഹോദരങ്ങളുടെയും കയ്യിലുള്ള സാധനങ്ങള്‍ എന്താണെന്ന്‌ ട്രെയിനിലെ ചില സഹയാത്രക്കാര്‍ ചോദ്യം ചെയ്‌തു. തുടര്‍ന്ന്‌ ഇവരുടെ കയ്യില്‍ ബീഫുണ്ടെന്ന്‌ ആരോപിച്ച്‌ തര്‍ക്കമായി. ഇതിനിടയിലാണ്‌ ഒരാള്‍ കത്തി കൊണ്ട്‌ ആക്രമിച്ചത്‌. പരുക്കേറ്റവരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും ജുനൈദ്‌ മരിച്ചു. പരുക്കേറ്റവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. 



അതേസമയം റെയില്‍വേ പൊലീസ്‌ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ ഒരാളുടെ മരണത്തില്‍ കലാശിച്ചത്‌ എന്നാണ്‌ റെയില്‍വേ പൊലീസിന്റെ ഭാഷ്യം. 



ഞലമറ ാീൃല: 
Join WhatsApp News
Indian 2017-06-23 16:07:58
India is turning a dangerous country with Hindu fanatics. They get protection from Modi and company. No law and order. How will go like this?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക