Image

നടി ഭാവനക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Published on 24 June, 2017
നടി ഭാവനക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

നായക നടന്‍ തന്റെ പേരില്‍ ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടി ഭാവനയോട് നേരിട്ട് ഹാജരാകാന്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസയച്ചു. നടന്‍ സാമ്ബത്തിക കുറ്റകൃത്യം നടത്തി എന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടിയെ കൂടി പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തും. സാമ്ബത്തിക കുറ്റകൃത്യം നടന്നു എന്നു ബോധ്യപ്പെടുത്ത നടിയുടെ മൊഴി പൊലീസാണ് നികുതി വകുപ്പിന് കൈമാറിയത്. 183, 153എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇന്‍കം ടാക്‌സ് കേസ് എടുത്തിരിക്കുന്നത്.

22 കോടി രൂപയുടെ സ്വത്താണ് തന്റെ ബിനാമി പേരില്‍ നടന്‍ രാജ്യത്ത് പലയിടങ്ങളിലായി വാങ്ങിക്കൂട്ടിയത് എന്ന നടിയുടെ മൊഴി കാറിലെ അക്രമത്തിന് കാരണമായ വസ്തുതകളിലേയ്ക്കാണ് ചുരുളഴിക്കുന്നത്. ഗൂഢാലോചന നടത്തി നഗ്‌നവീഡിയോ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന്റെ ശക്തമായ കാരണമാണ് അക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷിക്കുന്നത്.

എന്നാല്‍, സാമ്ബത്തിക കുറ്റകൃത്യം എന്ന നിലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് എടുക്കുന്ന കേസ് കൂടുതല്‍ ഗൗരവമേറിയതാണ്. കേസില്‍ പ്രതിയാകും എന്ന അറിവോടെ തന്നെയാണ് ഇത്രയും വലിയ തട്ടിപ്പിന് തന്റെ പേര് ഉപയോഗിച്ചു എന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. സൗഹൃദത്തിന്റെ മറവിലാണ് സാമ്ബത്തികലാഭമില്ലാത്ത ഈ തിരിമറിക്ക് തന്നെ ഉപയോഗിച്ചതെന്ന് നടി പറയുന്നു. നടന്റെ ആദ്യഭാര്യയുമായുണ്ടായിരുന്ന ആത്മബന്ധവും നടിയെ ഇതിലേയ്ക്ക് പ്രേരിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക