Image

ടിയാന്‌ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചില്ല

Published on 28 June, 2017
ടിയാന്‌ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചില്ല

കോഴിക്കോട്‌: സിനിമാപ്രേമികള്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ്‌ പൃഥ്വിരാജും മുരളീ ഗോപിയും ഇന്ദ്രജിത്തും ഒരുമിക്കുന്ന ടിയാന്‍. എന്നാല്‍ കാത്തിരിക്കുന്നവരെ നിരാശയിലാക്കി ചിത്രത്തിന്റെ റിലീസ്‌ വൈകുമെന്നാണ്‌ വാര്‍ത്ത വരുന്നത്‌.

സെന്‍സര്‍ ബോര്‍ഡില്‍ പ്രദര്‍ശനാനുമതി ലഭിക്കാന്‍ വൈകിയതോടെയാണ്‌ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടിയാന്റെ റിലീസ്‌ നീട്ടിയത്‌. ചിത്രം 29 ന്‌ റിലീസ്‌ ചെയ്യില്ല. സിനിമ ജൂലൈ ഏഴിലേക്ക്‌ റിലീസ്‌ മാറ്റിയതായി സോഷ്യല്‍ മീഡിയ വഴി സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്‌ അറിയിച്ച
ത്‌

തന്റെ ഫെയ്‌സ്‌ബുക്‌ പോസ്റ്റിലൂടെ സിനിമ റിലീസ്‌ മാറ്റിയതായ വിവരം ആദ്യം പൃഥ്വിരാജാണ്‌ അറിയിച്ചത്‌. പ്രേക്ഷകര്‍ക്കുണ്ടായ നീരസത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്‌തു താരം. 

സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പ്രദര്‍ശനാനുമതി ലഭിക്കുന്നതില്‍ ചെറിയ തടസമുണ്ടായെന്നും ഇതിനാലാണ്‌ റിലീസ്‌ മാറ്റിവയ്‌ക്കുന്നതെന്നുമാണ്‌ പൃഥ്വിരാജ്‌ പറയുന്നത്‌.

സിനിമ റിലീസിന്‌ മുന്നോടിയായുള്ള ഷോകള്‍ സംബന്ധിച്ച നടപടി ക്രമങ്ങളിലാണ്‌ സെന്‍സര്‍ ബോര്‍ഡില്‍ വിലക്ക്‌ വീണിരിക്കുന്നതെന്ന്‌ പിന്നീട്‌ മുരളി ഗോപി വ്യക്തമാക്കി.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ്‌ ടിയാന്‍. നവാഗതനായ ജിയെന്‍ കൃഷ്‌ണകുമാറാണ്‌ ചിത്രത്തിന്റ സംവിധായകന്‍. ചിത്രത്തില്‍ അസ്ലന്‍ എന്ന കഥാപാത്രമായാണ്‌ പൃഥിരാജ്‌ എത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക