മലങ്കരസഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം
നടത്തേണ്ടതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരു ഗ്രൂപ്പുകളും
വൈരം മറന്ന് ഒരു സഭയായി ഒത്തു ചേര്‍ന്ന് പ്രര്‍ത്തിക്കണമെന്ന് നോര്‍ത്ത്
ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ്
പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്തു.
തന്റെ ഈ പ്രസ്താവന ചില
ഗ്രൂപ്പുകള്‍ക്കിടയില്‍ മോശം
പ്രതികരണങ്ങള്‍ക്കിടയാക്കിയേക്കുമെന്നറിയാമെങ്കിലും ഈ ചിന്തകള്‍
നിങ്ങളുമായി പങ്കിടണമെന്ന് ഞാന്‍ കരുതുന്നുവെന്ന് മെത്രാപ്പൊലീത്താ
പത്രക്കുറിപ്പില്‍ പറയുന്നു.
പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍
ഇപ്പോഴത്തെ സാഹചര്യത്തെകുറിച്ച് ചില ചിന്തകള്‍ പങ്കുവെക്കുന്നു.
സാമാന്യ ബുദ്ധിയുള്ള ഏതൊരാളും ഈയൊരു വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ബഹുമാനപ്പെട്ട ജഡ്ജിമാര്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ നിലവിലെ
സാഹചര്യത്തെകുറിച്ച് ഉള്‍ക്കാഴ്ചയുള്ളവരായിരുന്നു.
1934ലെ സഭാ ഭരണഘടന
അനുസരിച്ചാണ് സഭയും പള്ളികളും പ്രവര്‍ത്തിക്കേണ്ടത് എന്നു വ്യക്തമാക്കിയ
1995 ലെ സുപ്രീം കോടതിവിധി ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു സുപ്രീംകോടതി.
ഇതുകൊണ്ട് പക്ഷേ വിധി നടപ്പാക്കുന്നത് വളരെ എളുപ്പമാകുമെന്ന്
അര്‍ഥമാക്കുന്നുണ്ടോ, ഇല്ല ഒരിക്കലുമില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ
പിന്തുണക്കുന്നതിനേക്കാള്‍ നാട്ടിലെ നിയമത്തെയും നിയമ വാഴ്ചയെയുമാണ് കോടതി
ഉയര്‍ത്തിക്കാട്ടിയത്.
സമാധാന കരാറുകളെന്ന പേരില്‍ നടത്തപ്പെടുന്ന ശ്രമങ്ങളെ
തള്ളിയ കോടതി ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളുടെ
പശ്ചാത്തലത്തിലും അനുരഞ്ജനത്തിന് വിദൂര സാധ്യത പോലുമില്ലാത്ത സാഹചര്യത്തിലും
രണ്ട് വിഭാഗത്തിലെയും വികാരിമാരെ വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ ചെയ്യാന്‍
അനുവദിക്കണമെന്ന ഹര്‍ജി സ്വീകരിക്കാനാവില്ലെന്നും അത്
സമാന്തര അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനിടയാക്കുമെന്നും വ്യക്തമാക്കി.
എന്താണിനിയൊരു പരിഹാരം? ആവശ്യമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യാമെന്ന് കോടതി
പറഞ്ഞിട്ടുണ്ട്. ഭേദഗതി ചെയ്യണമെങ്കിലോ ഭേദഗതി നിര്‍ദേശിക്കുകയോ
വേണമെങ്കില്‍ പോലും നിങ്ങള്‍ അകത്തുവരണം. അതുകൊണ്ട് എല്ലാവരും ഭരണഘടനാ
ഹയരാര്‍ക്കിക്ക് കീഴില്‍ വരണമെന്നും ഈ സിസ്റ്റത്തിന്റെ ഭാഗമാകണമെന്നും
ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു.
അനുരഞ്ജനത്തിനും സമാധാനം
സംജാതമാക്കുന്നതിനും ദൈവം നല്‍കിയിരിക്കുന്ന ഈ സുവര്‍ണാവസരം
മലങ്കര സഭാ നേതൃത്വം പാഴാക്കില്ലന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. മുമ്പ്
ചെയ്തിരുന്നതു പോലെ തന്നെ ആരെയും കുറ്റപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല.
ഇത് പ്രതികാരത്തിനുള്ള സമയമല്ല അനുഗ്രഹത്തിന്റേതായ, സ്വാഗതം
ചെയ്യപ്പെടേണ്ടതായ സമയമാണ്. ഈ വിജയത്തിലൂടെ സഭയില്‍ പൂര്‍ണമായ അനുരഞ്ജനം
സംജാതമാക്കേണ്ട ബാധ്യതയാണ് ദൈവം നമ്മെ ഏല്‍പിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ച് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
നാം വിവേകം കാണിക്കണം. സഹസ്രാബ്ദങ്ങള്‍ മുന്നില്‍ കണ്ടുവേണം, അല്ലാതെ
കേവലം നമ്മുടെ ജീവിതത്തിലെ ബാക്കിയായ ഏതാനും വര്‍ഷങ്ങളെ മുന്നില്‍ കണ്ടല്ല
നാം ചിന്തിക്കേണ്ടത്. ചരിത്രം നമ്മെ ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വവും
ബാധ്യതയുമാണിത്.
മറുപക്ഷത്തുള്ള എന്റെ അടുത്ത ഒരു ബന്ധുവുമായി അടുത്തിടെ സംസാരിക്കാനിടയായി.
ഐക്യത്തിനായുള്ള എന്റെ നിലപാടുകളെകുറിച്ച് അദ്ദേഹം ചോദിച്ചു. യഥാര്‍ഥ
പ്രശ്‌നങ്ങളേക്കാള്‍ പാത്രിയര്‍ക്കേറ്റുമായുള്ള വിശ്വസ്തതയെ
കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഗണന.
കാര്യങ്ങള്‍ വിശദമാക്കുന്നതിനു
പകരം ഞാന്‍ അദ്ദേഹത്തോടൊരു ചോദ്യം ചോദിച്ചു. മേപ്രാലിലുള്ള കുടുംബ പരമായ
വിധേയത്വത്തിന്റെ പ്രശ്‌നങ്ങളും വളരെ നിസാരമായ ചരിത്രപരമായ ചില
കുടുംബ വിദ്വേഷവും ഒഴിച്ചാല്‍ ഏതാണ് മികച്ച ഗ്രൂപ്പ്? ഒരു ചെറു ചിരിയോടെ
അദ്ദേഹം പറഞ്ഞു ``നിങ്ങള്‍ തന്നെ.'' ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞങ്ങള്‍
മികച്ച ഗ്രൂപ്പായിരിക്കുന്നത് ഞങ്ങള്‍ സൂപ്പര്‍ മനുഷ്യരായതു കൊണ്ടൊന്നുമല്ല,
മറിച്ച് മലങ്കര സഭയ്ക്ക് ഒരു ഭരണഘടനയുള്ളതു കൊണ്ടാണ്. അത് ഏറ്റവും
സമ്പൂര്‍ണമായതാണോ, അല്ല, പക്ഷേ നിലവിലെ സാഹചര്യത്തില്‍ അതുമതി
എന്നതുകൊണ്ടുതന്നെ.
മലങ്കരസഭയിലെ ഓരോ ഓഫിസും ഭരണഘടനയിലെ വകുപ്പുകള്‍ പ്രകാരമാണ്
നിയന്ത്രിക്കപ്പെടുന്നത്. മറു ഗ്രൂപ്പിന്റെ നേതൃത്വം
ഇതു പോലൊന്നുണ്ടാകുന്നതിനെ നിഷേധിക്കുന്നു. സുപ്രീം കോടതി തള്ളിക്കളഞ്ഞ
2002 ലെ ഭരണഘടന പാട്രിയാര്‍ക്കിന്റെ ഓഫിസിന് അനിയന്ത്രിതമായ അധികാരം
നല്‍കുന്ന രേഖയാണ്, ഇത്രയും അനിയന്ത്രിതമായ അധികാരം ഒരു വ്യക്തിയില്‍
കേന്ദീകരിക്കപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവരുടെ സമീപകാല ചരിത്രം
വെളിപ്പെടുത്തുന്നുമുണ്ട്.
അതു കൊണ്ട് നമ്മള്‍ ഒരു സഭയാണന്നും ഒരു സഭ ആയിരിക്കേണ്ടവരാണെന്നും പരസ്പരം
യുദ്ധം ചെയ്യേണ്ടവരല്ലന്നും മനസിലാക്കണമെന്ന് എന്റെ എല്ലാ
സഹോദരീ സഹോദരങ്ങളോടും ഞാന്‍ അപേക്ഷിക്കുന്നു.
വെറും പൊള്ളയായ സമാധാന ആലോചനകളല്ല, ഇതില്‍ ഉള്‍പ്പെട്ട
എല്ലാപാര്‍ട്ടികളുടെയും ആത്മാര്‍ഥമായ സഹകരണമാണ് ഞാന്‍
മുന്നോട്ടു വെക്കുന്നത്. സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെങ്കിലും
കോടതിയില്‍ പോകേണ്ടി വന്നതിലും പതിറ്റാണ്ടുകളുടെ നിയമ വ്യവഹാരം ഇതിനായി
വേണ്ടി വന്നതിലും ഞാന്‍ ദുഖിതനാണ്.
ദൈവം കരുണ കാട്ടി പരിശുദ്ധ സഭയെ സംരക്ഷിക്കട്ടെ!
വിശ്വാസപരമായി രണ്ടു കൂട്ടരും വ്യത്യസ്ഥര്‍ ആനെന്നു വുയക്തം. ഇനി ഒരെആചാരങ്ങളും പ്രാര്‍ഥനയുമാണു പിന്തുടരുന്നതെന്നു പറയാം. അങ്ങനെയെങ്കില്‍ കത്തോലിക്കാ സഭയുമായി എന്താണു വ്യത്യാസം? മാര്‍പാപ്പയുടെ സാരഥ്യവും വൈദികരുടെ വിവാഹവും മാത്രമാണു വ്യത്യാസം.
എന്തായാലും രണ്ടായത് രണ്ടായി പോകട്ടെ. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും. വിശ്വാസ കാര്യത്തില്‍ കോടതി ഇടപെടെണ്ടതില്ല. പള്ളികള്‍ രണൂ കൂട്ടരും അംഗ സംഖ്യക്കനുസരണമായി വീതിക്കുകയാണു നല്ലത്
വിശ്വാസപരമായി രണ്ടു കൂട്ടരും വ്യത്യസ്ഥര്‍ ആണെന്നു വ്യക്തം. ഇനി ഒരേആചാരങ്ങളും പ്രാര്‍ഥനയുമാണു പിന്തുടരുന്നതെന്നു പറയാം. അങ്ങനെയെങ്കില്‍ കത്തോലിക്കാ സഭയുമായി എന്താണു വ്യത്യാസം? മാര്‍പാപ്പയുടെ സാരഥ്യവും വൈദികരുടെ വിവാഹവും മാത്രമാണു വ്യത്യാസം.
എന്തായാലും രണ്ടായത് രണ്ടായി പോകട്ടെ. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും. വിശ്വാസ കാര്യത്തില്‍ കോടതി ഇടപെടെണ്ടതില്ല. പള്ളികള്‍ രണ്ട് കൂട്ടരും അംഗ സംഖ്യക്കനുസരണമായി വീതിക്കുകയാണു നല്ലത്
"മാളിക മുകളേറുന്ന മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" എന്ന രീതി
ഒന്നിനെ രണ്ടാക്കി മാറ്റിയും
രണ്ടിനെ ഒന്നാക്കി മാറ്റിയും
മർത്ത്യരെ തമ്മിലടിപ്പിച്ചും
കൊള്ളചെയ്യുന്നകള്ളന്മാരെനിങ്ങൾ,
നല്ലൊരു ഗുരു യേശുവിൻ പേരിനെ
ലജ്ജയില്ലാതെ നാണംകെടുത്തുന്നു
ഭാരമുള്ളതാം കല്ലുകളൊക്കയും
ഭക്തന്മാരുടെ ശിരസ്സിന്മേൽ വച്ചിട്ട്
കയ്യിലെ വിരൽകൊണ്ടുപോലും മെല്ലെ
താങ്ങുവാൻ മടികാട്ടിടുന്നു നിങ്ങൾ
കിട്ടണം പള്ളിയിൽ മുഖ്യമാം ആസനം
അങ്ങാടിലാണേൽ വന്ദനം വേറെയും
വിധവമാരുടെ വീടുകളിൽ പോയി
കഴിക്കുന്നു നീണ്ട പ്രാർത്ഥനകൾ നിങ്ങൾ
പിന്നെ നിങ്ങൾ അവരുടെ വീടിനെ
മുഴുവനെ വിഴുങ്ങീടുന്നയ്യോ കഷ്ടം!
യാത്ര ചെയ്യുന്നു നിങ്ങളതിനായി
ബുദ്ധികെട്ട ജനത്തിൻ പുറത്തേറി
നിങ്ങളെ സ്വീകരിച്ചീടാനായി
താലവുംമേന്തി നിൽക്കുന്നു പെണ്ണുങ്ങൾ
പൊന്നിൻകുരിശും മുത്തുക്കുടകളും
ചെണ്ടമേളമായി ആണുങ്ങൾ മുന്നിലും
നിങ്ങളോ രാവണനെപ്പോലെ
അഴകുള്ള വസ്ത്രം പൊന്നിന്റെ മാലയും
അണിഞ്ഞു നീങ്ങുന്നു രാജാവിനെപ്പോലെ
നിങ്ങളെ ഒന്നു വന്ദിപ്പാനും പിന്നെ
മുത്തുവാനായാ പൊൻകുരിശിലൊന്നു
തിക്കിഞെക്കി ഞെരുക്കുന്നു ഭക്തർ
എന്നിവർക്കൊക്കെ ബോധം ലഭിക്കുമോ
അന്നുമാത്രമേ നാട് നന്നാകുള്ളൂ.
ഗോക്കൾ ആനകൾ മൂഷികർ നാഗങ്ങൾ
ദൈവമാണെന്ന് ചൊല്ലി ഒരുകൂട്ടർ
വെട്ടുന്നു ഗളം മർത്ത്യന്റെ നിഷ്ടൂരം
ഹ! ഹ! ഇതെന്തൊരു കഷ്ടമേ
പട്ടിയാകണേ പുനർജന്മത്തിലെങ്കിലും
വൈദേശികാധിപത്യം എന്നു പറയുമ്പോള്‍ ക്രിസ്തുവും വിദേശിയാണെന്നു മറക്കണ്ട.
സ്വതന്ത്ര സഭയും മാര്‍ത്തോമ്മാ സിംഹാസനവും കാതോലിക്കായുടെ പരമാധ്യക്ഷ പദവിയും ഒക്കെയായി ഓര്‍ത്തഡോക്‌സുകാര്‍ പോകട്ടെ. അല്ലാത്തവര്‍ അവരുടെ വഴിക്കും പോകട്ടെ. അല്ലാതെ ഇനി രണ്ട് കൂട്ടരും എന്തിനാണു ഒന്നിക്കുന്നത്? പിന്നെയും തല്ലു കൂടാനോ?
അതു പോലെ പള്ളി എല്ലാം വേണമെന്നു പറയുന്നതില്‍ അധീശ മനോഭാവവും റിയല്‍ എസ്റ്റേറ്റിനോടുള്ള ആര്‍ത്തിയും വ്യക്തം. പകരം ക്രിസ്തുവിന്റെ സ്‌നേഹം പഠിക്കുക
ഇങ്ങനെ പറഞ്ഞു എന്നു കരുതി യാക്കോബായ സഭയോടു ഒരു സ്‌നേഹവും ഇല്ല. വഴിയെ പൊകുന്നവരെ ഒക്കെ അഛനും മെത്രാനും ഒക്കെ ആക്കി മൊത്തം ക്രിസ്ത്യാനിക്കു നാണക്കേട് ഉണ്ടാക്കുന്നു. മെത്രാനാക്കാന്‍ പണം മേടിക്കുന്നു. എന്തൊരു അധപതനം.
ജോര്‍ജ് വി എന്ന ആര്‍.എസ്.എസ് അനുഭാവി പറയുന്നത് യൂദ്ദാസിനെ ഒറ്റിക്കൊടുക്കാന്‍ ദൈവം അയച്ചതാണെന്നാണു. അതു ശരിയാണോ? ക്രൈസ്തവര്‍ വിധിയില്‍ അല്ല ഫ്രീ വില്ലില്‍ ആണു വിശ്വസിക്കുന്നത്. യൂദാസ് അല്ലെങ്കില്‍ മറ്റൊരാള്‍. ഇനി ഒറ്റിക്കൊടുക്കണമെന്നുമില്ലല്ലൊ. നിങ്ങളില്‍ ഒരാള്‍ ഒറ്റിക്കൊടുക്കുമെന്നു ക്രിസ്തു നേരത്തെ പറയുന്നതിനാല്‍ 'പ്രി-ഡെസ്റ്റൈന്‍ഡ്' ആണെന്നു വാദിക്കാം.എന്തായാലും ഇതൊരു കുഴക്കുന്ന താത്വിക പ്രശ്‌നം തന്നെ.
ഒറ്റിക്കൊടുത്താലും യൂദാക്ക് പശ്ചാത്തപിക്കാമിയിരുന്നു. തിരിച്ചു വരാമായിരുന്നു. പരമ കാരുണികനായ ദൈവം ക്ഷമിക്കുമായിരുന്നു. പക്ഷെ ജീവന്‍ അവസാനിപ്പിച്ചപ്പോള്‍ അയാള്‍ കൊടും പാപിയായി. (എന്നു നാം കരുതുന്നു. ദൈവത്തിന്റെ ന്യായം നമുക്ക് അറിയില്ല)