Image

തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ രണ്ട്‌ കുട്ടികള്‍ മരിച്ച നിലയില്‍; പിതാവിന്റേതെന്ന്‌ സംശയിക്കുന്ന കൈപ്പത്തി കണ്ടെത്തി

Published on 08 July, 2017
തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ രണ്ട്‌ കുട്ടികള്‍ മരിച്ച നിലയില്‍; പിതാവിന്റേതെന്ന്‌ സംശയിക്കുന്ന കൈപ്പത്തി കണ്ടെത്തി


തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ റെയില്‍വേ ട്രാക്കിന്‌ സമീപം സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വേളി ടൂറിസ്റ്റ്‌ വില്ലേജിന്‌ സമീപത്ത്‌ കൂടെ കടന്നുപോകുന്ന ട്രാക്കിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. സമീപത്തു നിന്നും കുട്ടികളുടെ അച്ഛന്റേതെന്ന്‌ സംശയിക്കുന്ന കൈപ്പത്തിയും വെട്ടുകത്തിയും ബുള്ളറ്റും കണ്ടെത്തിയിട്ടുണ്ട്‌.

ചെങ്ങലോട്‌ സ്വദേശി ഷിബിയും മക്കളുമാണ്‌ മരിച്ചത്‌. മക്കളായ സെബിന്‍ (6) സെബ (9)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്‌തതായിരിക്കുമെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹം കണ്ടെത്തുന്നതിന്‌ ഫയര്‍ഫോഴ്‌സ്‌ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌. 

രാവിലെ മത്സ്യബന്ധനത്തിന്‌ പോയ തൊഴിലാളികളാണ്‌ മൃതദേഹം ആദ്യം കണ്ടത്‌.
കുടുംബ പ്രശ്‌നങ്ങളാണ്‌ ആത്മഹത്യക്ക്‌ കാരണമെന്നാണ്‌ വിവരം. പള്ളിയില്‍ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്‌. കുട്ടികളെ കാണാനില്ലെന്ന്‌ കാട്ടി മാതാവ്‌ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

എസ്‌ എ പി ക്യാമ്പ്‌ ഓഫീസ്‌ ജീവനക്കാരി അന്ന ജോസാണ്‌ അമ്മ.കുട്ടികളുടെ കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്‌. കുട്ടികളുമായി അച്ഛന്‍ ഷിബി ഇവിടെ പതിവായി മീന്‍ പിടിക്കാന്‍ എത്താറുള്ളതായി നാട്ടുകാര്‍ പറയുന്നു. റെയില്‍വേ തൊഴിലാളികള്‍ കൈപ്പത്തി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക