Image

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം:മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി നാളെ ചര്‍ച്ചക്കില്ല

Published on 09 July, 2017
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം:മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി നാളെ ചര്‍ച്ചക്കില്ല

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയില്ലാതാക്കി മാനേജ്‌മെന്റുകളുടെ നിലപാട്‌ മാറ്റം. സര്‍ക്കാരുമായി നാളെ ചര്‍ച്ചക്കില്ലെന്ന്‌ മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ അറിയിച്ചു. ഹൈക്കോടതി വിധി വന്നതിന്‌ ശേഷം മാത്രമേ സര്‍ക്കാരുമായി ചര്‍ച്ച നടത്തൂവെന്ന്‌ അസോസിയേഷന്‍ അറിയിച്ചു. 

മാനേജ്‌മെന്റ്‌ സീറ്റില്‍ വര്‍ധനയും ഇന്‍സ്റ്റിറ്റിയൂട്ട്‌ ക്വോട്ടയും വേണമെന്നാണ്‌ ഇവരുടെ ആവശ്യം. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട്‌ മാനേജ്‌മെന്റുകളുമായി നാളെ ചര്‍ച്ചനടത്തുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്‌.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 85 ശതമാനം സീറ്റിലും അഞ്ചര ലക്ഷം രൂപയാണ്‌ സര്‍ക്കാര്‍ ഫീസായി നിശ്ചയിച്ചിരിക്കുന്നത്‌. എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയാണ്‌ ഫീസ്‌. ഇത്‌ അംഗീകരിക്കാനാകില്ലെന്നാണ്‌ മാനേജ്‌മെന്റുകളുടെ നിലപാട്‌.അമ്പത്‌ ശതമാനം സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസാകാമെന്ന്‌ ക്രിസ്‌ത്യന്‍ ഇതര മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക