Image

ക്ഷേത്രത്തില്‍ നിന്നും ഭസ്‌മം ലഭിച്ചില്ല; തൃശൂരില്‍ ശാന്തിക്കാരന്‌ വെട്ടേറ്റു

Published on 10 July, 2017
ക്ഷേത്രത്തില്‍ നിന്നും ഭസ്‌മം ലഭിച്ചില്ല; തൃശൂരില്‍ ശാന്തിക്കാരന്‌ വെട്ടേറ്റു

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ നിന്നും ഭസ്‌മം നല്‍കാതത്തിനെ തുടര്‍ന്ന്‌ ശാന്തിക്കാരനെ വെട്ടി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്‌തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പ്രമോദിനാണ്‌ വെട്ടേറ്റത്‌.
ഇന്നലെ വൈകിട്ട്‌ ക്ഷേത്രത്തിലെത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ്‌ ക്ഷേത്രത്തിനു മുന്നിലിട്ട്‌ ശാന്തിക്കാരനെ വെട്ടിയത്‌.

കാലിലും കൈകള്‍ക്കും വെട്ട്‌ കൊണ്ട ക്ഷേത്രം ശാന്തിക്കാരന്‍ പ്രമോദിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കസ്റ്റഡിയിലായ സുബ്രഹ്മണ്യന്‍ ഭസ്‌മം കിട്ടാത്തതിനാലാണ്‌ ശാന്തിക്കാരനെ വെട്ടിയതെന്ന്‌ പോലീസിനോട്‌ സമ്മതിച്ചു. 

ഇയാള്‍ മനോദൗര്‍ബല്യത്തിന്‌ ചികിത്സയിലുള്ള ആളാണെന്ന്‌ പോലീസ്‌ പറഞ്ഞു.
ഏഴരയോടെ ശ്രീകോവിലനു മുന്നില്‍ തൊഴുത്‌ ഭണ്ഡാരത്തില്‍ കാണിക്കയിട്ട സുബ്രഹ്മണ്യന്‍ ശാന്തിക്കാരനായ പ്രമോദിനോട്‌ ഭസ്‌മം ആവശ്യപ്പെടുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക