Image

ദിലീപിനെ കുടുക്കിയത് പാലാ തമ്പിയെന്ന് വാര്‍ത്തകള്‍

Published on 17 July, 2017
ദിലീപിനെ കുടുക്കിയത് പാലാ തമ്പിയെന്ന് വാര്‍ത്തകള്‍
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെ കുടുക്കിയത് പാലാ തമ്പിയെന്ന  വിശ്വസ്തനാണെന്ന് റിപ്പോര്‍ട്ടുകള്‍ . പാലാ തമ്പിയെ കണ്ടെത്താനായതാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായി പൊലീസിന് മാറിയത്. പാലാ തമ്ബി കാര്യങ്ങള്‍ എല്ലാം പറഞ്ഞതോടെ പൊലീസ് പള്‍സര്‍ സുനിയെ നിരീക്ഷിക്കാന്‍ തുടങ്ങി. ഇതോടെയാണ് ദിലീപിലേക്ക് കാര്യങ്ങള്‍ കോര്‍ത്തിണക്കാനുള്ള തെളിവ് പൊലീസിന് കിട്ടിയത്.
കേസില്‍ ആദ്യ കുറ്റപത്രം നല്‍കിയതോടെയാണ് ദിലീപിനെ പ്രശ്‌നങ്ങള്‍ പിന്തുടരാന്‍ തുടങ്ങുന്നത്. കുടുങ്ങുമെന്ന് ഉറപ്പായ പള്‍സര്‍ സുനി ദിലീപിനെ ബന്ധപ്പെട്ടു. വിഷ്ണുവിലൂടെ ആദ്യ കത്തും എത്തി. ഇതോടെ ദിലീപിന് കാര്യങ്ങളുടെ കിടിപ്പ് മനസ്സിലായി. എങ്ങനേയും പള്‍സറിനെ നിശബ്ദമാക്കാന്‍ തീരുമാനിച്ചു. ഇതിന് വേണ്ടി നടത്തിയ നീക്കമാണ് കുരുക്കായത്. ദിലീപിന് അതിരഹസ്യമായി ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തമായുണ്ട്. അതി വിശ്വസ്തരെ മാത്രമേ ബന്ധപ്പെടാറുള്ളൂ. ഈ നമ്ബര്‍ പൊലീസിന് അറിയാമായിരുന്നു. പള്‍സര്‍ സുനിയുടെ ഭീഷണി മറികടക്കാന്‍ ഈ ഫോണ്‍ ദിലീപ് ഉപയോഗിച്ചു. അതായത് ജയിലിലുള്ള സുനി പ്രശ്‌നമുണ്ടാക്കുമെന്ന് ഭയന്നപ്പോള്‍ രഹസ്യ നമ്ബരില്‍ നിന്ന് പാലാ തമ്ബിയിലേക്ക് ഒരു കോള്‍ പോയി. അങ്ങനെയാണ് കാര്യങ്ങള്‍ പാലാ തമ്ബിയിലേക്ക് എത്തിയതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

പാലാ തമ്ബിയെ പൊലീസ് പിടികൂടിയത് അന്ന് ദിലീപ് അറിഞ്ഞിരുന്നില്ല. പള്‍സര്‍ സുനിക്കെതിരായ പരാതിക്കാരനായി മാറിയാല്‍ കേസില്‍ നിന്ന് ഊരിപ്പോകാമെന്നും കരുതി. ഈ പ്രതീക്ഷയാണ് പൊലീസ് തെറ്റിച്ചത്. പാലാ തമ്ബിയിലൂടെ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും പൊലീസ് മനസ്സിലാക്കി. അങ്ങനെ കുരുക്കുകള്‍ മുറുകി. കൊച്ചിയില്‍ റിയല്‍ എസ്‌റ്റേറ്റുകര്‍ക്ക് പ്രിയങ്കരനായ ഗുണ്ടാ നേതാവാണ് പാലാ തമ്ബി. മറ്റൊരു പള്‍സര്‍ സുനി. എന്നാല്‍ കുറ്റകൃത്രങ്ങളില്‍ നേരിട്ട് പങ്കെടുക്കാത്തതിനാല്‍ ഗുരുതര സ്വഭാവമുള്ള കേസുകളൊന്നും പാലാ തമ്ബിയുടെ പേരില്‍ ഇല്ല. എങ്കിലും കൊച്ചയിലെ കൊച്ചു രാജാവാണ് പാലാ തമ്ബി. എല്ലാ ഇടപാടുകളും തമ്ബിയിലൂടെയാണ് നടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ദിലീപിന്റെ ഗുഡ് ബുക്കില്‍ ഇടം നേടിയ വിശ്വസ്തന്‍.

ഇതിനൊപ്പം പള്‍സറിനെ അറിയില്ലെന്ന് ആദ്യം മുതലേ ദിലീപ് പറഞ്ഞു കൊണ്ടിരുന്നു. പാലാ തമ്ബിയുമായുള്ള ഫോണ്‍ സംഭാഷണം പോലും പൊലീസിന്റെ കൈയിലുണ്ടെന്നാണ് സൂചന. അതിനിടെയാണ് ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ ഫോട്ടോ പുറത്തുവന്നത്. കേസിലെ ഗൂഢാലോചനയ്ക്കു ദൃക്‌സാക്ഷികളായ രണ്ടു പേരുടെ രഹസ്യമൊഴിയെടുത്തു. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ ഗൂഢാലോചന നടത്തിയതിനു ദൃക്ഷ്‌സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ഉറപ്പിക്കാനാണ് പൊലീസ് നീക്കം. തൃശ്ശൂര്‍ സ്വദേശികളായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാലടി കോടതിയിലാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക