Image

അദാനിയ്‌ക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ഇ.പി.ഡബ്ല്യു എഡിറ്റര്‍ രാജിവെച്ചു

Published on 19 July, 2017
അദാനിയ്‌ക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ഇ.പി.ഡബ്ല്യു എഡിറ്റര്‍ രാജിവെച്ചു

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ലേഖനങ്ങള്‍ പിന്‍വലിച്ച എക്‌ണോമിക്‌ ആന്റ്‌ പൊളിറ്റിക്കല്‍ വീക്ക്‌ലി നടപടിയില്‍ പ്രതിഷേധിച്ച്‌ ആഴ്‌ചപതിപ്പിന്റെ എഡിറ്റര്‍ പരഞ്‌ജോയ്‌ ഗുഹ തകുര്‍ത രാജിവെച്ചു.'അദാനി ഗ്രൂപ്പ്‌ 1000കോടി നികുതി വെട്ടിച്ചോ?' , 'അദാനി ഗ്രൂപ്പിന്‌ 500കോടിയുടെ ബമ്പര്‍ നല്‍കി മോദി സര്‍ക്കാര്‍' എന്നീ തലക്കെട്ടുകളിലുള്ള ലേഖനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ രാജി.

ജനുവരി 14, ജൂണ്‍ 24 ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനങ്ങള്‍ക്കെതിരെ അദാനി ഗ്രൂപ്പ്‌ അപകീര്‍ത്തി ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇരുലേഖനങ്ങളും നീക്കം ചെയ്‌തു നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞമാസം അദാനി പവര്‍ ലിമിറ്റഡ്‌ ഇ.പി.ഡബ്ല്യുവിന്‌ കത്തയച്ചിരുന്നു.

വീക്ക്‌ലിയുടെഉടമസ്ഥറായസമീക്ഷട്രസ്റ്റിനുംറിപ്പോര്‍ട്ടുതയ്യാറാക്കിയനാലുലേഖകര്‍ക്കുമെതിരെയായിരുന്നു നോട്ടീസ്‌. ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ അപകീര്‍ത്തി കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഈ നോട്ടീസ്‌ ലഭിച്ചതിനു പിന്നാലെ ചൊവ്വാഴ്‌ച ദല്‍ഹിയില്‍ സമീക്ഷ ട്രസ്റ്റ്‌ ബോര്‍ഡിന്റെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ്‌ ഈ രണ്ടു ലേഖനങ്ങളും പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്‌. ഈ യോഗത്തിനു പിന്നാലെയാണ്‌ തകുര്‍ത്ത രാജിവെച്ചത്‌.

അദാനി ഗ്രൂപ്പിനുവേണ്ടി സ്‌പെഷ്യല്‍ എക്‌ണോമിക്‌ സോണുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയെന്നും ഇതുകാരണം ഗൗതം അദാനി ഗ്രൂപ്പിന്‌ 500 കോടി ലാഭമുണ്ടായെന്നുമായിരുന്നു ജൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക