Image

ഇനിയും കേള്‍ക്കാന്‍ കഥകള്‍ ഏറെ ; പള്‍സറിനെതിരെ കുരുക്ക് മുറുക്കി സിനിമ വനിതാ കൂട്ടായ്മ

സ്വന്തം ലേഖകന്‍ Published on 20 July, 2017
ഇനിയും കേള്‍ക്കാന്‍ കഥകള്‍ ഏറെ ; പള്‍സറിനെതിരെ കുരുക്ക് മുറുക്കി സിനിമ വനിതാ കൂട്ടായ്മ
നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പള്‍സര്‍ സുനിക്കെതിരെ കുരുക്ക് മുറുക്കാന്‍ സിനിമയിലെ വനിതാ കൂട്ടായ്മ വീണ്ടും സജീവമാകുന്നു.. ഇനിയൊരു ഗുണ്ടയും ആര്‍ക്കു വേണ്ടിയും ഇത്തരം ഇടപെടല്‍ നടത്താതിരിക്കാനാണ് നീക്കം. മൂന്ന് വര്‍ഷം മുമ്പ് പള്‍സര്‍ ഒരു യുവ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട് . ലോഹിദാസിന്റെ സിനിമയിലൂടെ നായികയായ ഈ നടിയും ഉടന്‍ പൊലീസിന് പരാതി അളക്കാന്‍ സാധ്യതയുണ്ട് . വിവാഹം കഴിഞ്ഞു ഇപ്പോള്‍ ദുബായില്‍ ഭര്‍ത്താവിനോടൊപ്പം നടിയുമായി വനിതാ കൂട്ടായ്മ ഈ വിഷയം സംസാരിച്ചതായി അറിയുന്നു. എന്തുവന്നാലും പള്‍സര്‍ കുടുങ്ങണമെന്നാണ് ഇവരുടെ നിലപാട്.

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട ഗൂഢാലോചന പൊലീസ് തെളിയിക്കാനായില്ലെങ്കിലും പള്‍സറിനെ നിയമത്തിന് മുമ്പില്‍ നിന്നും രക്ഷപെടുത്തരുതെന്നാണ് മഞ്ജു വാര്യരുടെ നേതൃത്വത്തിലെ വനിതാ കൂട്ടായ്മയുടെ തീരുമാനം. 2014ല്‍ ആക്രമണത്തിന് ഇരയായ നടിയിപ്പോള്‍ ദുബായിലാണ് ഉള്ളത്. അന്ന് ഈ പീഡനത്തില്‍ ഒരിടത്തും പരാതി നല്‍കിയില്ല. പേടി കൊണ്ടായിരുന്നു ഇത്. നിലവിലെ സാഹചര്യത്തില്‍ എല്ലാം തുറന്നു പറയാന്‍ അവര്‍ തയ്യാറാണ്. അക്രമിക്കപ്പെട്ട നടിയുമായി വനിതാ കുട്ടായ്മയിലെ മുതിര്‍ന്ന അംഗം ദുബായില്‍ വച്ച് ചര്‍ച്ച നടത്തിയതായാണ് സൂചന.

ഇതിനൊപ്പമാണ് അമ്മയുടെ കഴിഞ്ഞയാഴ്ചത്തെ യോഗത്തിനെത്തിയ രണ്ട് നടിമാരെ രണ്ട് നടന്മാര്‍ ആക്ഷേപിച്ചത്. മൂന്ന് കല്ല്യാണം കഴിച്ച നടനായിരുന്നു വാക്കു കൊണ്ട് പീഡനം നടത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ മംഗളം പ്രസിദ്ധീകരണമായ സിനിമാ മംഗളം പുറത്തുവിട്ടിരുന്നു. ഈ നടിയെ കൊണ്ടും പൊലീസില്‍ പരാതി നല്‍കാന്‍ നീക്കം സജീവമാണ്. ഉടന്‍ പരാതി നല്‍കിയാല്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ പൊലീസിന് ആകും.
പള്‍സര്‍ സുനി ആറു വര്‍ഷം മുമ്പ് സമാനരീതിയില്‍ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യയായ പ്രശസ്തയായ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ലക്ഷ്യമിട്ടത് ഒരു സംവിധായകന്റെ ഭാര്യയായ യുവനടിയെന്നാണ് സൂചന്. 2011 നവംബറില്‍ നടന്ന സംഭവത്തില്‍ നിര്‍മ്മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി ഗൗരവത്തില്‍ എടുത്ത് അന്വേഷണം നടത്താതെ പോയത് സുനിക്കും കൂട്ടര്‍ക്കും ഗുണകരമായി മാറി ഈ സംഭവത്തില്‍ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പള്‍സര്‍ സുനി മുമ്പ് െ്രെഡവറായി ജോലി ചെയ്തിരുന്ന ജോണി സാഗരികയുടെ മൊഴിയെടുത്തു. വനിതാ കൂട്ടായ്മയുടെ ഇടപെടലിന്റെ ഭാഗമായിരുന്നു ഇത്.

നടിയെ ഷൂട്ടിങ് സ്ഥലത്തേക്ക് കൊണ്ടുവരുന്നതിനിടയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നായിരുന്നു നേരത്തേ നിര്‍മ്മാതാവ് പരാതി നല്‍കിയിരുന്നത്. മണിക്കൂറുകളോളം നടിയെ നഗരത്തില്‍ വട്ടംചുറ്റിച്ച ശേഷമായിരുന്നു ഹോട്ടലില്‍ ഇറക്കി വിട്ടത്. പള്‍സര്‍ സുനിയും തിരിച്ചറിയാത്ത നാലു പേരുമാണ് പ്രതികള്‍. ഉടന്‍ തന്നെ നടിയുടെ മൊഴിയും എടുക്കുമെന്നാണ് സൂചന. ജോണി സാഗരികയുടെ െ്രെഡവറായിരിക്കമ്പോള്‍ അദ്ദേഹത്തിന്റ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനായിട്ടാണ് യുവനടിയും നിര്‍മ്മാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്ക് വരുന്നത് സുനി അറിഞ്ഞത്. ഈ തക്കം ഉപയോഗിക്കാന്‍ സുനി പദ്ധതിയിട്ടു.

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും താരങ്ങളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ നടീനടന്മാര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞു നഗരത്തിലെ നക്ഷത്രഹോട്ടലിന്റെ ആള്‍ എന്ന നിലയില്‍ ഒരാള്‍ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു. സംഭവദിവസം െ്രെഡവറും മറ്റൊരാളും വാഹനവുമായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയെങ്കിലും യുവനടി എത്തിയില്ല. എന്നാല്‍ നിര്‍മ്മാതാവിന്റെ ഭാര്യയായ നടിയും സഹായിയും മാത്രമാണ് വന്നത്. ഇവരെ വാഹനത്തില്‍ കയറ്റിയ സംഘം സഹായിയെ കുമ്പളത്തെ ആശുപത്രിയില്‍ ഇറക്കി വിട്ട ശേഷം നടിയുമായി മണിക്കൂറോളം നഗരത്തില്‍ കറങ്ങി. സംശയം തോന്നിയ നടി ഭര്‍ത്താവിനെ വിളിക്കുകയും ഭര്‍ത്താവ് ജോണി സാഗരികയെ വിവരമറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് ജോണി സാഗരിക സുനില്‍കുമാറിനെയും കൂട്ടി ഹോട്ടലില്‍ എത്തിയെങ്കിലും നടി കയറിയ വാഹനം എത്തിയില്ല. സംഘം നീക്കം ഉപേക്ഷിച്ച് നടിയെ ഹോട്ടലില്‍ എത്തിച്ച ശേഷം മുങ്ങുകയായിരുന്നു. സംഭവത്തില്‍ ഇന്നലെ ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എറണാകുളം സെന്‍ട്രല്‍ പൊലീസ് കോതമംഗലം സ്വദേശിയായ ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് ജോണി സാഗരികയിലെ ചിത്രത്തിലെ നായികയായിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയിലെ പ്രധാനിയാണ് ഇവര്‍. പള്‍സര്‍ സുനിയില്‍ നിന്ന് തന്നെ പൊലീസിന് ഇതിന്റെ വിശദാംശങ്ങള്‍ കിട്ടിയിട്ടുണ്ട്.
ഇതിനിടെയാണ് അമ്മയിലെ യോഗത്തിനിടെയുള്ള പീഡനം വാര്‍ത്തയായത്. കൊച്ചിയില്‍ താര സംഘടനയുടെ യോഗത്തിനിടെയാണ് അതിക്രമം എന്നാണ് മംഗളത്തില്‍ പല്ലിശേരി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടുകാരിയായ നടിയാണ് ഈ ദുരനുഭവം തന്നോട് പറഞ്ഞതെന്നും വ്യക്തമാക്കുന്നു. നടിയുടെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോര്‍ട്ടിങ്.

കൊച്ചിയില്‍ നടി ആക്രമിച്ചതിന് പിന്നിലെ പലതും പുറത്തുവിട്ടത് പല്ലിശേരിയായിരുന്നു. ദിലീപുമായുള്ള ഭിന്നതയ്ക്ക് കാരണം മഞ്ജുവുമായുള്ള വിവാഹ മോചനമാണെന്നും തുറന്നെഴുതിയിരുന്നു. ആഴത്തില്‍ ബന്ധങ്ങളുള്ള സിനിമാ പത്രക്കാരനാണ് പല്ലിശേരി. അതുകൊണ്ട് കൂടിയാണ് പുതിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമാകുന്നത്.
നടിയുടെ വെളിപ്പെടുത്തലെന്ന് വിശദീകരിച്ച് പല്ലിശേരി സിനിമാ മംഗളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ :

ഞങ്ങള്‍ നാലഞ്ചുപേര്‍ അമ്മയുടെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊച്ചിയിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധേയരായ രണ്ടു നടന്മാര്‍ ഞങ്ങള്‍ക്കരുകില്‍ കാര്‍ നിര്‍ത്തി പരിഹാസത്തോടെ പറയുകയുണ്ടായി. ഒരുത്തി ഇപ്പോഴും പള്‍സര്‍ സുനി പള്‍സര്‍ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്‍ ഇപ്പോള്‍ വരും. െ്രെഡവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും. ഇങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് തോളത്തു കൈയിട്ട് ആ നടന്മാര്‍ കാറില്‍ കയറിപ്പോയി.

ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഗുരുതരമായ ഒരു പ്രശ്‌നം കത്തിയേരിയുമ്പോഴും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന അഹങ്കാരത്തോടെയാണ് അവര്‍ ഇത്രയും തരം താണരീതിയില്‍ സംസാരിച്ചത്. ഇങ്ങനെയൊക്കെ അവര്‍ ഭാര്യമാരോടും മക്കളോടും സഹോദരിമാരോടും പറയുമോ? സാറിതു സൂചിപ്പിക്കണം. പക്ഷെ എന്റെ പേര് ഒരിക്കലും പരാമര്‍ശിക്കരുത്. ഇപ്പോള്‍ തന്നെ സിനിമകള്‍ കുറവാണ് . ഇത്തരക്കാരെ സന്തോഷിപ്പിച്ചാലല്ലെ ചെറിയ ചെറിയ റോളെങ്കിലും ലഭിക്കു. സത്യം എഴുത്തുന്ന പത്രപ്രവര്‍ത്തകനായത്തുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഈ രണ്ടുപേരില്‍ ഒരാള്‍ മൂന്നാം വിവാഹിതനും മറ്റൊരു നടന്‍ രണ്ടാം വിവാഹിതനുമാണ്. ഇരുവരും ചങ്ങാതിമാരാണ്. ഒരാള്‍ നായകവേഷത്തിലും മറ്റൊരാള്‍ ക്യാരക്ടര്‍ വേഷത്തിലും അഭിനയിക്കുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നാം വിവാഹക്കാരന്‍ ഭയന്നുവിറച്ചു നില്‍ക്കേണ്ട സമയമാണ്. അങ്ങനെയുള്ള അവസ്ഥയില്‍ പോലും സന്തോഷം കൊണ്ട് മതിമറന്നും സഹനടികളോട് ലൈംഗികഭാഷയില്‍ സംസാരിച്ചും അഹങ്കരിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ്.

അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ വല പൊട്ടിച്ച് രക്ഷപ്പെടും എന്ന് എനിക്ക് മനസ്സിലായത്.പല്ലിശേരി ഇങ്ങനെ കുറിക്കുന്നു.

ദിലീപിന്റെ അറസ്റ്റില്‍ ഒതുങ്ങാത്ത അവസ്ഥയിലേക്ക് നടിയെ ആക്രമിച്ച വിഷയം മാറുന്നു എന്നതാണ് ഇപ്പോള്‍ മലയാള സിനിമാ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ഓരോരോ ദിവസവും സിനിമയ്ക്ക് പിന്നിലെ വൃത്തികെട്ട കഥകള്‍ പുറത്തുവരുന്നു.ഇനി മലയാളി ഈ താര സമൂഹത്തെക്കുറിച്ചു എന്തെല്ലാം കേള്‍ക്കേണ്ടിയിരിക്കുന്നു.
Join WhatsApp News
andrew 2017-07-21 06:18:43

പ്രദാന നടന്‍ ,മൂന്നു കെട്ടിയവന്‍ , കിണ്ണം കട്ടവന്‍ ,തലയില്‍ പപ്പ്‌ ഉള്ളവന്‍ എന്നൊക്കെ ഒളിച്ചുകളി മാറ്റി , ഇവന്‍റെ ഒക്കെ പേര് പറയു. സാദാരണ മനുഷര്‍ നിങ്ങളുടെ കൂടെ ഉണ്ട്. കുറെ മാഫിയകളും ഫാനുകളും മാത്രമേ എതിര്‍ക്കുക ഉള്ളു. കേരള നിയമം അതു അനുവദിക്കുന്നില്ല എങ്കില്‍; നിയമം തന്നെ മാറ്റണം. കേരളത്തിലെ ജനവും ,സ്ത്രികളും ഒരുമിച്ചു നിന്നാല്‍ ഇവനെഒക്കെ വരച്ച വരയില്‍ നിര്‍ത്താം. നേര്‍സുമാരുടെ സമരം പോലെ.

നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രം- Unite & fight 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക