Image

നടിയെ ആക്രമിക്കുന്ന ദൃശ്യമുള്ള മൊബൈല്‍ നശിപ്പിച്ചെന്ന്‌ പ്രതീഷ്‌ ചാക്കോ

Published on 21 July, 2017
നടിയെ ആക്രമിക്കുന്ന ദൃശ്യമുള്ള മൊബൈല്‍ നശിപ്പിച്ചെന്ന്‌ പ്രതീഷ്‌ ചാക്കോ


കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ താന്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ്‌ ചാക്കോ. സുനി തനിക്ക്‌ നല്‍കിയ മൊബൈല്‍ ഫോണ്‍ ജൂനിയറിന്‌ കൈമാറിയെന്നും നശിപ്പിച്ചെന്നും പ്രതീഷ്‌ ചാക്കോ പൊലീസിന്‌ മൊഴി നല്‍കി. ഇയാളുടെ മൊഴി ശരിയാണോ എന്ന്‌ പൊലീസ്‌ പരിശോധിക്കും.

പ്രതീഷ്‌ ചാക്കോയെ ഇന്നലെ കസ്റ്റഡിയിലെടുത്ത പൊലീസ്‌ എട്ട്‌ മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. അറസ്റ്റ്‌ രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട്‌ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തെളിവ്‌ നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 201ാം വകുപ്പാണ്‌ പ്രതീഷ്‌ ചാക്കോയ്‌ക്ക്‌ എതിരെയുള്ളത്‌.

കോടതിയിലെത്തി കീഴടങ്ങാന്‍ ശ്രമിക്കുന്നതിന്‌ മുന്‍പ്‌ പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ പ്രതീഷ്‌ ചാക്കോക്ക്‌ കൈമാറിയിരുന്നു. പിന്നീട്‌ ഈ ഫോണ്‍ മറ്റൊരു 'വിഐപി'ക്ക്‌ ദിലീപിന്‌ വേണ്ടി നല്‍കിയെന്നാണ്‌ പ്രതീഷിന്റെ വെളിപ്പെടുത്തല്‍. ഇനി അന്വേഷണ സംഘത്തിന്റെ അന്വേഷണം ഈ 'വിഐപി'യെ തേടിയാവുമെന്നാണ്‌ ലഭിക്കുന്ന വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക