Image

ലാലിനും ജീന്‍പോളിനുമെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്‌

Published on 27 July, 2017
ലാലിനും ജീന്‍പോളിനുമെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്‌


കൊച്ചി: സിനിമയിലെ സ്‌ത്രീ ശരീര ചൂഷണത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട്‌ വിമണ്‍കളക്ടീവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. ഒരു പ്രമുഖ നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ നടികൊടുത്ത പരാതിയുടെയും ഹണി ബീ 2 എന്ന സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപിനെ ഉപയോഗിച്ചെതിനെതിരെ മേഘനാ നായര്‍ പരാതി കൊടുത്തതിന്റെയും അടിസ്ഥാനത്തിലാണ്‌ വിമന്‍ കളക്ടീവിന്റെ ഫെസ്‌ബുക്ക്‌ പോസ്റ്റ്‌.

സിനിമയില്‍ ശരീരം അനാവൃതമാക്കേണ്ട സന്ദര്‍ഭത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോള്‍ അവര്‍ എന്താണോ ചെയ്യുന്നത്‌ അത്‌ അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നല്‍കുന്ന കരാറില്‍ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴില്‍ മര്യാദയാണ്‌ എന്നും നിര്‍മ്മാതാക്കളുടെ താല്‍പര്യാര്‍ത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകള്‍ക്കു പകരം വേതനം, തൊഴില്‍ സമയം , ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കൂടി സ്‌ത്രീ പക്ഷത്തു നിന്നുപരിഗണിച്ചു കൊണ്ടുള്ള മാതൃകയില്‍ കരാറുകള്‍ പുനസംഘടിപ്പിക്കേണ്ടിയിരിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

സിനിമാ മേഖലയിലെ തൊഴില്‍ പെരുമാറ്റച്ചട്ടങ്ങളുടെയും ലിംഗ നീതി ഇല്ലായ്‌മയുടെയും അഭാവത്തെയാണ്‌ രണ്ട്‌ കേസുകളും ചൂണ്ടി കാണിക്കുന്നത്‌. ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്‌തു കൊണ്ടു മാത്രമെ ഒരു തൊഴില്‍ സമൂഹമെന്ന നിലയില്‍ മുന്നോട്ടു പോകാനാവൂ വിമന്‍ കളക്ടീവ്‌ പറയുന്നു

സിനിമാ മേഖലയെ തൊഴിലിടം എന്ന നിലയില്‍ കൃത്യമായി നിര്‍വ്വചിക്കേണ്ടതിന്റയും ലൈംഗിക പീഡന പരാതി സെല്ലുകള്‍ സ്ഥാപിക്കണമെന്നും അവര്‍ പറയുന്നു. നീതി തേടിയുള്ള ഈ സഹപ്രവര്‍ത്തകര്‍ക്ക്‌ എല്ലാവിധ പിന്തുണയും നല്‍കികൊണ്ടാണ്‌ ഫെസ്‌ബുക്ക്‌്‌ കുറിപ്പ്‌ അവസാനിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക