Image

നിറഞ്ഞ ആത്മ സംതൃപ്തിയോടെ ഒ.പി സ്വദേശത്തേക്ക് തിരിക്കുന്നു.

Published on 01 August, 2017
നിറഞ്ഞ ആത്മ സംതൃപ്തിയോടെ ഒ.പി സ്വദേശത്തേക്ക് തിരിക്കുന്നു.

ദുബായ്: സ്വദേശത്തിന്റെമ അതിരുകള്‍ താല്ക്കാ ലികമായി ഉപേഷിച്ച് മണലാരണ്യത്തിലേക്ക് വിമാനം കയറിയ ഒ.പി ഹംസകുട്ടി മുപ്പത്തേഴ് വര്ഷുത്തെ പ്രവാസ ജീവിതം മതിയാക്കി മടങ്ങുകയാണ് നാട്ടിലേക്ക്.ജീവിതത്തെ കുറിച്ച് പ്രത്യേഗിച്ച് കാഴ്ചപ്പാടുകളും ഉത്തരവാദിത്തവും ഇല്ലാതെ നാട്ടിന്‍ പുറത്തു നടന്നിരുന്ന ഒ.പിയെ ജേഷ്ഠസഹോദരനായ മൊയ്തു ആണ് ജീവതം പഠിപ്പിക്കാന്‍ വിസ അയച്ചു കൊടുത്ത് പ്രവാസജീവിതത്തിന് പ്രാപ്തമാക്കിയത്.യുവത്വത്തിന്റെത പ്രസരിപ്പില്‍ ഹരിത രാഷ്ട്രീയത്തിന്റൊ ഹരം കയറി തിരൂര്‍ മുന്‌സിസപ്പല്‍ പയ്യനങ്ങാടി മേഖല മുസ്ലീം യൂത്ത് ലീഗ് ജന:സെക്രട്ടറി ആയി സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിക്കുമ്പോഴാണ് ആയിരത്തി തൊള്ളായിരത്തി എണ്പകതില്‍ അല്‍ ഐനിലെ സലാം ഉബൈദ് അലി സലാം ദര്മതഖിയുടെ വീട്ടിലേക്ക് ഒ.പി ജോലികെത്തുന്നത്.ആയിരം ഇന്ത്യന്‍ രൂപയ്ക്കു അഞ്ഞൂറ്റി പതിനഞ്ചു ദിര്ഹംയ പകരം നല്‌കേനണ്ട കാലഘട്ടത്തില്‍ മുന്നൂറ്റി അമ്പത് ദിര്ഹകത്തിന്മൂന്ന് വര്ഷംയ അവിടെ ജോലി ചെയ്തു.
മരുഭൂമിയില്‍ ഒട്ടകങ്ങളുമായി കഴിഞ്ഞു കൂടിയ രണ്ടു വര്ഷഅകാലത്തെ പ്രയാസമേറിയ ജീവിതാനുഭവങ്ങള്ക്കിങടയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആഹ്ലാദിപിച്ച മുസ്ലീം ലീഗ് നേതാക്കളുടെ പര്യടനത്തെ കുറിച്ച് ഒ.പി വാചാലനായത് ഇങ്ങനെ.
1982ല്‍ മുസ്ലീം ലീഗിന്റെ  സമുന്നതരായ നേതാക്കന്മാരായ സി.എച്ച് മുഹമ്മദ് കോയ,ഇബ്രാഹിം സുലൈമാന്‍ സേട്ട്,ബി.വി അബ്ദുള്ള കോയ,പി.സീതിഹാജി എന്നിവര്‍ യു.എ.ഇയില്‍ വരുന്നുണ്ട് എന്നറിഞ്ഞ് അല്‍ഐനിലെ സന്ദര്ശാനം എന്നാണന്നറിയാന്‍ ദീര്ഘീദൂര കാല്‌നിട യാത്രക്ക് ശേഷം ഞാന്‍ അലഐന്‍ ടൌണില്‍ എത്തി.തയ്യമ്പാടി ബാവഹാജിയെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ജോലി സ്ഥലത്തേക്ക് തരിച്ചുപോയി,ഒന്ന് രണ്ടു ദിവസത്തിനു ശേഷം അവര്‍ അവിടെ എത്തുന്ന ദിനത്തില്‍ ഞാനും അവിടെ എത്തി.ചന്ദ്രിക പ്രസിദ്ധീകരണത്തിനു വേണ്ടി ഓഫ് സെറ്റ് പ്രെസ്സ് വാങ്ങുന്നതിന്റെി പ്രചാരണാര്ഥിമാണ്’ അവര്‍ വന്നിട്ടുള്ളത്.ഇതിന്റെ് ആവശ്യാര്ത്ഥം  ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ ആശംസകളര്പ്പി ച്ച് എന്റെദ പടവും അച്ചടിചു വന്നിരുന്നു. മലപ്പുറം ജില്ലാ ചന്ദ്രിക റീഡെഴ്‌സ് ഫോറം പ്രവര്ത്ത്കസമിതി അംഗമായിരുന്നതിനാല്‍ നാട്ടിലെ പത്ത് വര്ഷകത്തേക്ക് ചന്ദ്രിക വരിക്കാരനായി ചേര്ന്നു  ഞാന്‍ അന്ന്.
1980ല്‍ അറബിഉറുദുസംസ്‌കൃതം ഭാഷകള്‌ക്കെ തിരെ നായനാര്‍ സര്ക്കാവര്‍ കൊണ്ടുവന്ന കരിനിയമങ്ങളെ നിഷ്‌ക്കാസനം ചെയ്യാന്‍ മുസ്ലീം യൂത്ത് ലീഗ് മലപ്പുറം കളക്ട്രേറ്റിനു മുന്പിളല്‍ നടത്തിയ ഭാഷാ സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ് നിഷ്ട്ടൂരമായ മര്ദ്ദപന മുറകളില്‌പെ്ട്ട് പരിക്ക് പറ്റി മഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിടന്നത് സി.എച്ച്‌നെ കണ്ടപ്പോള്‍ ഓര്ത്തുപപോയി.1980 ജൂലൈ 30നു മലപ്പുറത്ത് മുസ്ലീം യൂത്ത് ലീഗ് പ്രവര്ത്തണകര്ക്ക്ട നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപെട്ട മജീദ്,റഹ്മാന്‍,കുഞ്ഞിപ്പമാരെ അനുസ്മരിച്ചുകൊണ്ട് സി.എച്ച് നിയമസഭയില്‍ നടത്തിയ പ്രതിഷേധ പ്രസംഗം മനസിലേക്ക് കയറിവന്നു.അബ്ദുള്ള മാസ്റ്റര്‍ തേഞ്ഞിപ്പാലം പ്രസിഡന്റും തയ്യംബാടി ബാവഹാജി ജന:സെക്രട്ടറിയും ഹംസ ഹാജി ട്രഷററും ആയ കമ്മിറ്റിയാണ് സ്വീകരണത്തിന് നേതൃത്വം നല്കിയത് 
1983ല്‍ നാട്ടില്‍ പോയി കല്ലിങ്ങല്‍ സൈതുഹാജിയുടെ രണ്ടാമത്തെ മകള്‍ സൈനബയെ സഹധര്മ്മി ണിയാക്കി തിരിച്ചെത്തി ജോലിയില്‍ ഏര്‌പ്പെുട്ട ഒ.പി ആറുമാസങ്ങള്ക്ക്യ ശേഷം സ്‌പോണ്‌സചര്‍ പുറത്ത് ജോലി ചെയ്യാന്‍ അനുവദിച്ചതിനെ തുടര്ന്ന്  സൈറ്റ് കാന്റീസന്‍ ജോലിക്ക് ചേര്ന്നു . പിന്നീട് ജേഷ്ഠസഹോദരന്റെബ സഹായത്തോടെ അല്‍ഐന്‍ കുവൈത്താത്തില്‍ ആറുവര്ഷം. ഗ്രോസറി നടത്തി.െ്രെഡവിംഗ് പഠിച്ച് ലൈസന്‌സ്ത കരസ്ഥമാക്കിയ ഒ.പി തിരൂര്‍ കോട് നിവാസിയായ എം.മൊയ്തീന്ഹാജിയുടെ അല്‍ആമീന്‍ ബേക്കറിയില്‍ െ്രെഡവര്‍ കം സെയില്‌സ്മാഎനായി മൂന്ന് വര്ഷം് ജോലി ചെയ്തു.അതിനു ശേഷം ദുബൈ ദേര മത്സ്യ മാര്ക്ക്റ്റില്‍ ടാക്‌സി പിക്കപ്പുമായി സ്വയം തൊഴിലിലേര്‌പെ്ട്ട് മുന്നോട്ടുപോയി.ഇതിനിടയില്‍ സഹോദരിയുടെ മകനുമായി ചേര്ന്ന്  മദാമില്‍ മൊബൈല്‍ ഷോപ്പ് തുടങ്ങി,ഷാര്ജഹയിലെ അല്‍ഓല കണ്‌സ്ട്രാക്ഷന്‍  ക്യാബ കാന്റീചന്‍, സോനാപൂര്‍ ലില്ലി ഗ്രൂപ്പ് കാന്റീ്ന്‍’ നടത്തി.  
ഇന്നത്തെ പോലെ സാങ്കേതികവിദ്യ വികസിക്കാത്ത കാലത്ത് ടൈപ്പ്‌റൈറ്റര്‍ വിദഗ്ദ്ധന്മാെര്ക്കാ യിരുന്നു ജോലി സാധ്യത കൂടുതല്‍.ഇത് കണക്കിലെടുത്തുകൊണ്ട് ചന്ദ്രിക റീഡെഴ്‌സ് ഫോറത്തിന്റെവ ആഭിമുഖ്യത്തില്‍ പ്രസിഡന്റ്ി തേഞ്ഞിപ്പാലം അബ്ദുള്ള മാസ്റ്റര്‍ നേതൃത്വത്തില്‍ ജോലി തേടിയെത്തുന്ന മലയാളികള്ക്ക്  ടൈപ്പ്‌റൈറ്റര്‍ പരിശീലനം നല്കി്യിരുന്നതും,ശൈഖുനാ അത്തിപ്പറ്റ മൊയ്തീന്കുകട്ടി മുസ്ല്യാരുടെ കീഴില്‍ സുന്നി സെന്റ്‌റില്‍ ഖുര്ആയന്‍ ക്ലാസ് നടത്തിയതും ഒളിമങ്ങാത്ത ഓര്മനകളാണ് ഒ.പിക്ക്. മടത്തില്‍ മുസ്തഫ പ്രസിഡന്റും ഖാലിദ് ഹാജി വലിയപറമ്പ് ജന:സെക്രട്ടറിയുമായി യു.എ.ഇ ചന്ദ്രിക റീഡെഴ്‌സ് ഫോറം നിലനില്കുംമബോഴാണ് പരസ്പ്പരം കലഹിച്ചു മത്സരിച്ചും ഭിന്നിച്ചും നിന്നിരുന്ന ഇരു ലീഗും ഒന്നാകുന്നത്. അതിനു ശേഷം കെ.എം.സി.സിയായി രൂപാന്തരം പ്രാപിച്ച 1984 മുതല്‍ അതിന്റെങ സജീവ പ്രവര്ത്തചകനായി നിലകൊള്ളുന്ന ഓ.പിക്ക് മുസ്ലീം ലീഗും ചന്ദ്രികയും ജീവിതത്തിന്റെത ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കൌന്‌സിലര്‍,തിരൂര്‍ മണ്ഡലം ട്രഷറര്‍,മഞ്ചേരി സി.എച്ച് സെന്റെജര് വൈസ് പ്രസിഡന്റ്ത,തിരൂര്‍ സി.എച്ച് സെന്റെിര്‍ കമ്മിറ്റി അംഗം , അല്‍ ഹിദായ ഇസ്ലാമിക് സെന്റിര്‍ അംഗം തുടങ്ങിയ നിലകളില്‍ വിവിധ സാമൂഹ്യസാംസ്‌ക്കാരികരാഷ്ട്രീയ മത സംഘടനകളില്‍ പ്രവര്ത്തിീച്ചുവരുന്ന ഒ.പിക്ക് മൂന്ന് ആണ്മക്കളാണ് ഏക മരുമകള്‍ എന്ജിസനിയര്‍ ബിരുദധാരിയായ സഹദിയയാണ്.മുപ്പത്തിയേഴ് വര്ഷതമായി ചന്ദ്രികയുടെ സ്ഥിരം വരിക്കാരനായും വായനക്കാരനുമായി മുസ്ലീം ലീഗിന്റെ് മുഴുസമയ പ്രവര്ത്ത കനായും നിലപാടുകളില്‍ ഉറച്ചു നിന്ന് രഷ്ട്രീയ ശത്രുക്കളെ വാക്ക് ശരങ്ങള്‍ കൊണ്ടും പ്രതിയോഗികളെ പ്രവര്ത്തി്‌കൊണ്ടും പരാജയപെടുത്തി മുന്നേറുന്ന ഒ.പിക്ക് മെക്കാനിക്കല്‍ എന്ജിനിയറിങ്കാരനായ മുജീബ് റഹ്മാന്‍,ബീകോം ഡിഗ്രിക്കാരനായ മുഹമ്മദലി ശിഹാബ്, എന്നിവരെ യു.എ.ഇ കെ.എം.സി.സിക്കും എം.ബി.എക്കാരനായ മുനീറിനെ ലണ്ടന്‍ കെ.എം.സി.സിക്കും സമര്പ്പി ച്ച് നിറഞ്ഞ സംതൃപ്തിയോടെയാണ് നാട്ടിലേക്കു മടങ്ങുന്നത് എന്ന് അഭിമാനിക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക