ന്യൂഡല്‍ഹി: ബാലവിവാഹങ്ങളിലെ ശാരീരികബന്ധം ബലാത്സംഗമായി
കണക്കാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ
ബലാത്സംഗത്തിനുള്ള ശിക്ഷാവകുപ്പുകള്‍ നിര്‍ദേശിക്കുന്ന 375-ാം വകുപ്പില്‍ 15
വയസ്സിനു താഴെയല്ലാത്ത ഭാര്യയുമായുള്ള പങ്കാളിയുടെ ശാരീരികബന്ധം ശിക്ഷയില്‍നിന്ന്
ഒഴിവാക്കി വ്യവസ്ഥചെയ്‌തിട്ടുണ്ട്.
ഭര്‍ത്താവിനും പ്രായപൂര്‍ത്തിയാകാത്ത
ഭാര്യക്കും നിയമപരിരക്ഷ ഉറപ്പാക്കാന്‍ ഈ വ്യവസ്ഥ മാറ്റാനാകില്ലെന്നാണ് സര്‍ക്കാര്‍
സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരിക്കുന്നത്. വിവാഹമെന്ന സമ്പ്രദായത്തെ
സംരക്ഷിക്കാന്‍കൂടിയാണ് 375 (2) വ്യവസ്ഥയെന്നും സര്‍ക്കാര്‍ വാദിച്ചു.
375-ാം
വകുപ്പിലെതന്നെ മറ്റാരു വ്യവസ്ഥയില്‍ 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുടെ
സമ്മതത്തോടെയോ അല്ലാതെയോയുള്ള ശാരീരികബന്ധം ബലാത്സംഗം തന്നെയാണെന്ന്
പരാമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാലവിവാഹങ്ങളിലും ബലാത്സംഗക്കുറ്റം
ചുമത്തണമെന്നാണ് ഹര്‍ജിക്കാരായ എന്‍ജിഒ ഇന്ത്യന്‍ തോട്ട്‌സിന്റെ വാദം.
Stupid, irresponsible Modi govt. Are the children hurt, in the sexual deed , should be criteria. Yes, mentally and physically, their childhood is robbed. Law for the child not child for the law !
മാറ്റാൻ കഴിയുന്നില്ല. കാരണം നമ്മൾ സംഘടിതരല്ല. സംഘടനകൾ ഉണ്ടെന്നു മാത്രം.