സ്വതന്ത്രയാം ഭാരത മണ്ണില്‍നിന്നും
സദാ വിലാപങ്ങളുയര്‍ന്നിടുമ്പോള്‍,
ശിശുക്കള്‍ പ്രാണനു മല്ലിടുമ്പോള്‍,
പഥികര്‍ വെട്ടേറ്റുവീണിടുമ്പോള്‍,
നാരി ഇരയായിരന്നിടുമ്പോള്‍,
സ്വതന്ത്രരോ ഭാരതപുത്രരിന്നും?
വിദേശശക്തിയൊട്ടേറ്റുമുട്ടി
പിതാമഹര്‍ രക്തമൊഴുക്കി നേടി,
നമുക്കു നല്‍കീ നിധിപോലെ കാക്കാന്‍,
പകുത്തുവന്നേ പല തുണ്ടമാക്കി.
പുകഞ്ഞുപൊന്തും പക മറച്ചുവക്കാന്‍
മതേതരത്വക്കുട ചൂടിയന്നേ.
ജനാധിപത്യത്തില്‍ നാടുവാണു,പിന്നെ
പണാധിപത്യമതേറ്റെടുത്തിന്നതു
മൃഗാധിപത്യത്തിലെത്തി നില്‍പ്പൂ.
കാലില്‍ കുരുക്കിട്ടു പാറിയ സ്വാതന്ത്ര്യം
ചിറകരിഞ്ഞിട്ടിരിക്കുന്നു.
കുരുക്കില്ല കൂടില്ല കാവലാളില്ല,
സ്വതന്ത്രരത്രേ നമ്മള്‍ ഭാരതീയര്‍.
പിറന്നമണ്ണിനായ് ഉയിര്‍ കൊടുത്തവര്‍
നമുക്കു നന്മക്കായ് പോരടിച്ചോര്‍.
രണാങ്കണത്തില്‍ പൊലിഞ്ഞ പൂര്‍വ്വികര്‍
പൊറുത്തിടട്ടെയീ മഹാപരാധങ്ങള്‍....
രാഷ്ട്രീയക്കാർക്കും, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കുമാണെന്നും ഞാൻ
പറയുമ്പോൾ എല്ലാവരും എനിക്ക് ദേശ സ്നേഹമില്ലെന്നു പറഞ്ഞിരുന്നു. ഇപ്പോൾ
മഞ്ജുള ശിവദാസ് എന്ന കവയിത്രി അത് മറ്റൊരു രൂപത്തിൽ എഴുതിയപ്പോൾ സന്തോഷം.
ജനം ഇനി മുതൽ ഈ ദിവസം കരിദിനമായി ആചരിക്കണം. ഉദ്യോഗസ്ഥർക്ക് കൈക്കൂലി
വാങ്ങാൻ ഉണ്ടാക്കുന്ന നിയമങ്ങളെങ്കിലും എടുത്ത് കളയാൻ അല്ലെങ്കിൽ ഇനി
അതുണ്ടാകാതിരിക്കാനെങ്കിലും ശ്രമിക്കണം.നന്ദി കവയിത്രി. നിങ്ങൾ സുധീരം
എഴുതിക്കൊണ്ടിരിക്കുക . പുതിയ തലമുറ വീണ്ടും ഇന്ത്യയിലെ ജനങ്ങൾക്ക്
സ്വാതന്ത്ര്യം നേടി കൊടുക്കുമെന്ന് പ്രത്യാശിക്കാം.
സ്വർണ്ണം വിൽക്കാൻ കടയിൽ പോയാൽ പതിനായിരം രൂപയിൽ കൂടുതൽ കേഷ് കയ്യിൽ
തരില്ല ബാങ്ക് വഴി നൽകുമെന്ന് ഒരു നിയമം കേട്ടു. മുകേഷ് അംബാനിക്കോ,
റ്റാറ്റാക്കോ രാത്രി ഏഴുമണിക്ക് മകളുടെ പ്രസവ ആവശ്യത്തിന് ആസ്പത്രിയിൽ
കൊടുക്കാൻ ഒന്നര പവന്റെ താലി പണയം വച്ച് കാശു വാങ്ങേണ്ട ഗതികേടില്ലെന്നു
ആ നിയമം ഉണ്ടാക്കിയവന് അറിയില്ലേ. അറിയും. പക്ഷെ ഭാരതം പാവപ്പെട്ടവനെ
ദ്രോഹിക്കുന്ന രാജ്യമല്ലേ?ജനം പ്രതികരിക്കുന്നില്ല. അല്ലെങ്കിൽ അവർക്ക്
അതിനു കഴിയുന്നില്ല. എഴുത്തുകാരെങ്കിലും, വിദേശമലയാളികളെങ്കിലും അതിനു
മുൻ കൈ എടുക്കണം. ഗാന്ധിക്കും നെഹ്രുവിനും ജയ് വിളിച്ച് കഴിയുന്നു പാവം
ജനങ്ങൾ !!!