ഇതു വലിയ കഷ്ടം തന്നെ: മാഡം കാവ്യയാണെന്ന വെളിപ്പെടുത്തലിനെപ്പറ്റി പി.സി. ജോര്‍ജ് എം.എല്‍.എ
Published on 30 August, 2017
ന്യു യോര്‍ക്ക്: ഒരു കൊടും കുറ്റവാളിയുടെ വെളിപ്പെടുത്തലുകള്‍ വേദവാക്യമായി
സ്വീകരിക്കുന്ന നടപടി കേരള സമൂഹത്തിനു ഭൂഷണമല്ലെന്നു പി.സി. ജോര്‍ജ്
എം.എല്‍.എ. കാവ്യാ മാധവനാണു ദിലീപ് കേസിലെ 'മാഡം' എന്ന പള്‍സര്‍ സുനിയുടെ
വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു അദ്ധേഹം.ഇതു വലിയ കഷ്ടം
തന്നെയാണു്.
ഓരോ കാരണം പറഞ്ഞു ദിലീപിനു ജാമ്യം ലഭിക്കാതിരിക്കനുള്ള ഗൂഡശ്രമമാണ്
നടക്കുന്നത്. ഇപ്പോള്‍ പറയുന്നു പാറാവ് നിന്ന പൊലീസുകാരന്റെ ഫോണില്‍ നിന്ന്
പള്‍സര്‍ സുനി ദിലീപിനെ വിളിച്ചെന്ന്. അഞ്ചു മാസമായി ഈ പൊലീസുകാരന്‍ ഇതു
പറയാതിരുന്നതെന്ത്? അയാളെ സര്‍വീസില്‍ നിന്നു പിരിച്ചു വിടുകയാണു വേണ്ടത്.
എ.ഡി.ജി.പി ബി.സന്ധ്യ അന്വേഷിക്കുന്ന കേസുകളെല്ലാം ഗുലുമാലില്‍ പെടുന്ന
ഒരവസ്ഥ കുറച്ചു കാലമായി കാണുന്നു. ഇക്കാര്യങ്ങളെല്ലാം കാട്ടി താന്‍
നാട്ടില്‍ അടുത്ത മാസം 15-നു ചെന്നാലുടന്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കും.
വനിതയുടെ കവര്‍ പേജില്‍ ഇരയായ നടിയുടെ ചിത്രമുണ്ടായിരുന്നു. അവര്‍ തന്നെ
സ്വയം പേരു വെളിപ്പെടുത്തുന്നതാണു അതില്‍ കണ്ടത്. എന്നിട്ടും
മറ്റുള്ളവര്‍ക്ക് എതിരെ ഇരയുടെ പേരു വെളിപ്പെടുത്തി എന്നു പറഞ്ഞു
കേസെടുക്കുന്നതില്‍ ഒരു ന്യായവുമില്ല.
തനികെതിരെ വിമര്‍ശനവും ഭീഷണിയുമുണ്ട്. ഒട്ടും പേടിക്കാന്‍ ഉദ്ധേശമില്ല.
ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ വിഷമതയില്‍ പങ്കു
ചേരുന്നതായും അദ്ധേഹം പറഞ്ഞു. അവരുടെ ദുരിതത്തില്‍ ഖേദമുണ്ട്. അവിടെ
ഓണാഘോഷത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. മാറിയ സാഹചര്യത്തില്‍ അതു
റദ്ദാക്കേണ്ടി വന്നു.
ഹ്യൂസ്റ്റനിൽ നിന്ന് കിട്ടിയ വിവരമനുസരിച്ചു അവിടെ ഓണത്തിൽ വന്നിരുന്നാൽ പി സി ജോർജിന് ഭയങ്കര കരിങ്കൊടിയും എതിർപ്പും നേരിടേണ്ടി വരുമായിരുന്നു. പിസി ക്കു അന്തമായ സിനിമ താരാ ആരാധന ആയിപോയി. പൾസർ സുനി യുടെ അതെ കുറ്റം തന്ന യാണ് ആ സൂപ്പർ സ്റ്റാറും ചെയ്തത്. പൊലീസിന് തെളിവ് ഉണ്ട്. പിന്നെ, ഹലോ പിസി ജോർജ് അവിടെ ആയിരങ്ങൾ ജയിലിൽ ഉണ്ടല്ലോ. അവരിൽ എത്ര നിരപരാധികൾ കാണും അവർക്കായി എന്താ പിസി കണ്ണീർ തുകാത്തതു?.
ഒരു പാവം നേക്കഡ് മാൻ2017-08-31 03:32:35
പി സി ജോർജ് നാഗത്താനാണ് - നേക്കഡ്- ആണന്നു പറയാനുള്ള ധിരത അമേരിക്കൻ മലയാളിക്കുണ്ടാകണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല