Image

മഞ്ജുവിനെജീവനു തുല്യം സ്‌നേഹിച്ച ദിലീപിനു അത് നഷ്ടമായത് എവിടെ വച്ച്?

Published on 31 August, 2017
മഞ്ജുവിനെജീവനു തുല്യം സ്‌നേഹിച്ച ദിലീപിനു അത് നഷ്ടമായത് എവിടെ വച്ച്?
യുവനടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കേസില്‍ ഏറെക്കാലമായി കേട്ടിരുന്ന 'മാഡം' ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. 'തന്റെ മാഡം കാവ്യയാണ്. അതു നേരത്തെ പറഞ്ഞിരുന്നുവല്ലോ' എന്നാണു പള്‍സര്‍ വെടിപൊട്ടിച്ചിരിക്കുന്നത്.

'താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണു കേള്‍ക്കുന്നത്' എന്നും ചോദിച്ച ശേഷമായിരുന്നു കാവ്യാ മാധവനെതിരായ ആരോപണം സുനി നടത്തിയത്.

നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു കാവ്യ പറയുന്നതു ശരിയല്ലെന്നും നേരത്തെ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിനു അറിയില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. ആരാണ് മാഡം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിച്ച വേളയിലാണ് മാഡം കാവ്യ തന്നെയെന്ന വെളിപ്പെടുത്തലുമായി സുനി രംഗത്തെത്തിയിരിക്കുന്നത്.

മാഡത്തിനു മറ്റു കാര്യങ്ങളില്‍ പങ്കില്ലെന്നു പറഞ്ഞിരുന്ന പള്‍സര്‍ സുനി, സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞതു കെട്ടുകഥയല്ലെന്നും ആവര്‍ത്തിച്ചിരുന്നു. ഈമാസം 16ന് മുന്‍പു കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സുനി ആദ്യം പറഞ്ഞത്. എന്നാല്‍ അതൊഴിവാക്കാന്‍ പൊലീസ് പലപ്പോഴും സുനിയെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

ഈ ഒരു വെളിപ്പെടുത്തല്‍ കൂടി വന്നതോടെ കാര്യങ്ങള്‍ ദിലീപിന് എതിരായി തന്നെ വരികയാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത് പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍. തെളിവുകള്‍ സ്ഥിരീകരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്.

ക്വട്ടേഷന്‍ റിയല്‍ എസ്റ്റേറ്റ് വിഷയത്തിലല്ലെന്നും ദിലീപിന്റെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഡാലാചന നടത്. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്റെ ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു.

കേസില്‍ ഗുഡാലോചന കുറ്റം അന്വേഷിക്കുന്ന പോലീസ് ദിലീപിനെതിരെ നിരവധി തെളിവുകള്‍ ശേഖരിച്ച ശേഷം പള്‍സര്‍ സുനിയോട് എന്തിനു കോട്ടെഷന്‍ തന്നു എന്ന് ചോദിച്ചപ്പോള്‍ പണം, റിയല്‍ എസ്റ്റേറ്റ് സംബന്ധമായ പ്രശമാണെന്നു തോന്നുന്നു എന്നും, അത് വ്യക്തമായി തനിക്കറിയില്ലെന്നും ആദ്യംമൊഴി നല്‍കിയിരുന്നു.

കസ്റ്റഡിയില്‍ എടുത്തു പോലീസ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞുവെന്നു കരുതുന്നു. നടിയോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണം നടി തന്റെ കുടുംബ ജീവിതം നശിപ്പിച്ചതാണെന്നു പറഞ്ഞു. മഞ്ജുവിനെ താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു.
.
അതേ സമയംകാവ്യയുമായുള്ള സൗഹ്രുദം ഒരുമിച്ചു കൊണ്ട് പോകുക എന്ന തന്റെ ജീവിത ശൈലിമാറ്റിമറിച്ചത്, പ്രസ്തുത നടി ആയിരിന്നു. മഞ്ജുവിനോട് സിനിമ മേഖല യില്‍ നിന്ന് പല സുഹൃത്തുക്കളും ദിലീപിന്റെ കാവ്യാ ബന്ധത്തിന്റെ തീവ്രത അറിയിച്ചിരുന്നു. എന്നാല്‍ മഞ്ജു അത് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ താന്‍ സഹോദരിയെ പോലെ കാണുന്ന നടി , ദിലീപ് കാവ്യക്ക് കൊടുക്കുന്ന വാഗ്ദ്ധാനത്തെ കുറിച്ച് കേള്‍ക്കാനിടയായി.ഇത് രഹസ്യമായികേട്ട നടി അത് മഞ്ജുവിനൊട്പറഞ്ഞുവത്രെ.

ഒരേ സമയംരണ്ടു ബന്ധം സാധ്യമല്ലെന്നു മഞ്ജു ദിലീപിനോട് പറയുന്നു.ദിലീപ് വിട്ടു വീഴ്ചക്കു തയാറല്ലാത്തതിനാല്‍ മഞ്ജുവിന് ഡിവോഴ്‌സ് അല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. സ്വത്തും പണവും, സ്വന്തം മകളേ പോലും ദിലീപിനായി വിട്ടു നല്‍കി ഹൃദയം തകര്‍ന്ന് മഞ്ജു വാര്യര്‍ വേര്‍പിരിയുകയായിരുന്നു. ഈ സ്ഥിതിക്കു കാരണമായ നടിക്ക് നല്ല ഒരു പണി കൊടുക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നുവത്രെ ദിലീപ്.
തുടര്‍ന്ന്സ്വാധീനം ഉപയോഗിച്ച് നടിയെ സിനിമകളില്‍ നിന്നുപുറത്താക്കാക്കി .

കാവ്യാ മാധവനേ പറ്റി സമൂഹത്തില്‍ അവമതിപ്പും, സ്വഭാവ ദൂഷ്യവും എന്ന തരത്തില്‍ വിലയിരുത്തലിന് നടിയുടെ വിവരം ചോര്‍ത്തല്‍കാരണമായി എന്നും ദിലീപ് വിശ്വസിച്ചിരുന്നു. ഇതിനെല്ലാം കണക്കിന് പക വീട്ടല്‍..നടിയേ അക്രമിച്ച് ദൃശ്യം പകര്‍ത്തുകയായിരുന്നു പക വീട്ടല്‍. മാത്രമല്ല നടിയുടെ കല്യാണം കുളമാക്കണം എന്ന ലക്ഷ്യം മനസ്സില്‍ കണ്ടു കാര്യങ്ങള്‍ നീക്കി.

നടിക്ക് തെലുങ്കില്‍ നിറയെ അവസരങ്ങള്‍ കിട്ടിയിരുന്നു.നടിയുടെ വിവാഹം അടുക്കാറായപ്പോള്‍, എത്രയും പെട്ടെന്ന് നടിക്ക് പണി കൊടുക്കണെമന്നു തീരുമാനിച്ചു .

എന്തായാലും ദിലീപിന്റെസിനിമാ ജീവിതം തല്‍ക്കാലത്തെക്കെങ്കിലുംതകര്‍ന്നു. ജന പ്രിയ നായകന്‍ എന്ന ഇമേജില്‍നിന്നും ക്രിമിനല്‍ എന്നതിലേക്ക് ജനം വലിച്ചിട്ടു. അതില്‍ നിന്നു കരകയറാന്‍ എത്ര കാലം? 
മഞ്ജുവിനെജീവനു തുല്യം സ്‌നേഹിച്ച ദിലീപിനു അത് നഷ്ടമായത് എവിടെ വച്ച്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക