Image

ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവം, ഇന്ത്യന്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു

പി.പി.ചെറിയാന്‍ Published on 06 September, 2017
ഗൗരി ലങ്കേഷ്  വെടിയേറ്റു മരിച്ച സംഭവം, ഇന്ത്യന്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു
ന്യൂയോര്‍ക്ക് : ബംഗ്ലുരുവിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ഫാസിസ്റ്റ് ചിന്തകളുടെ വിമര്‍ശകയും ലങ്കേഷ് പത്രികയുടെ എഡിറ്ററുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു.
ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവം മാധ്യമ ലോകത്തെ ഞെട്ടിച്ചു. സ്വവസതിയിലാണ് അവര്‍ കൊല്ലപ്പെട്ടത് എന്നത് അതീവ ഗൗരവതരമാണ്. സംഘപരിവാര്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. ചൊവ്വാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പട്ട ഗൌരി ലങ്കേഷിന്റേത് ഡോ.എം.എം.കല്‍ബൂര്‍ഗിയുടേതിന് സമാനമായ അന്ത്യമായി. സാഹിത്യകാരനും ചിന്തകനുമായിരുന്ന കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം തികഞ്ഞത് അഞ്ചു ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് ഗൗരി ലങ്കേഷും സമാനമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്.

2015 ഓഗസ്റ്റ് 30നായിരുന്നു കല്‍ബുര്‍ഗിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അജ്ഞാത സംഘം വെടിവെച്ച് കൊന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്ന ഗൗരി ലങ്കേഷിനെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം അവര്‍ പല ഘട്ടങ്ങളിലും തുറന്ന് പറയുകയും ചെയ്തിരുന്നു. കല്‍ബൂര്‍ഗിയുടെ കൊലപ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെ ഗൗരി ലങ്കേഷടക്കമുള്ള ചിന്തകരും സാഹിത്യകാരന്‍മാരും കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
കല്‍ബുര്‍ഗി വധക്കേസില്‍ സംഘപരിവാര്‍ വിമര്‍ശനത്തില്‍ മുന്‍ നിരയില്‍ നിന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി കടുത്ത മോദി വിമര്‍ശക കൂടിയായിരുന്നു. 2008ല്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എതിരായി പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് രണ്ടു മാനനഷ്ട കേസുകളില്‍ കര്‍ണാടകയിലെ ഹുബ്ബാളി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വലിയ നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു.

2005ലാണ് ഗൗരിയുടെ പിതാവായ ലങ്കേഷ് 'ലങ്കേഷ് പത്രിക' എന്ന പേരില്‍ ടാബ്ലോയിഡ് മാഗസിന്‍ ആരംഭിക്കുന്നത്. സംഘപരിവാര്‍ തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെ ഇതിലൂടെ കടുത്ത വിമര്‍ശനമാണ് ഗൗരി ലങ്കേഷ് ഉയര്‍ത്തിയിരുന്നത്.


ഗൗരി ലങ്കേഷ് കുടുംബാംഗങ്ങളുടെ  ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം
ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേയുള്ള ഫാസിസ്റ്റു ശക്തികളുടെ കടന്നുകയറ്റത്തിനെരേ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കൊലയാളികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി പുറത്തിറക്കിയ പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു.


ഗൗരി ലങ്കേഷ്  വെടിയേറ്റു മരിച്ച സംഭവം, ഇന്ത്യന്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു
ഗൗരി ലങ്കേഷ്  വെടിയേറ്റു മരിച്ച സംഭവം, ഇന്ത്യന്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു
ഗൗരി ലങ്കേഷ്  വെടിയേറ്റു മരിച്ച സംഭവം, ഇന്ത്യന്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു
Join WhatsApp News
സത്യചിന്തകൻ 2017-09-06 02:35:13
സത്യം പറയുന്നവരെ പണം കൊടുത്തു  നിശ്ശബ്ദരാക്കുക, ഭീഷണിപ്പെടുത്തുക , അവരെ മർദിക്കുക, കൊല്ലുക, എല്ലാം സാദാരണമായിരിക്കുന്നു. UP  മുക്യ മന്ത്രിയുടെ വൃത്തികേടിന്റെ  ഒരു ന്യൂസ്  ഫോർവേഡ്  നടത്തിയതിന്ന്‌  ന്യൂയോർക് ല ഒരു RSS  ഫണ്ടമെന്റലിസ്റ്  എന്ന ഭീഷണി  നടത്തുന്നത്.  പള്ളിലച്ചൻറ്റെ  ഒരു  സെക്സ്  abuse  വാർത്ത  ഫേസ്  ബുക്കിൽ  ഫോർവേഡ്  നടത്തിയതിനു  എന്ന പള്ളിഭീഷണിയാ.  നിർഭയം   സത്യം  കുറിക്കുന്ന  ജോസഫ്  പടന്നമാക്കൽ  അടുത്ത്  കുറിച്ച  KCRM 
സഭ  നവീകരണ  വാർത്ത  ഫേസ് ബുക്കിൽ  ഷെയർ  നടത്തിയപ്പോൾ  അനവധി  പള്ളി ഗുണ്ടകൾ, അച്ഛൻ ഗുണ്ടകൾ  ഭീഷണി മുഴക്കി.  അതിൽ  പങ്കെടുത്ത  ചിലർക്ക്  എതിരായും ഭീഷണി.  എവിടാ  മാധ്യമ  ഫ്രീഡം. ഫ്രീ  തിങ്കിങ്. സത്യത്തിനിമ്മും  മരക്കുരിസു. ജീവൻ കൊടുത്തും  ഫ്രീഡം  ഓഫ് സ്പീച്  നില നിർത്തുക . സത്യം പറയുക. പോരാടുക.  RSS  ഗുണ്ടകളെയും. 
church  ഗുണ്ടകളെയും  ഭയക്കരുത്.  Jesus  ക്രൈസ്റ്റ്  & കൃഷണ, Nabiee , ശ്രീബുദ്ധ  നയിക്കു. സ്തുതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക