Image

ലോറിയില്‍ നിന്ന്‌ ഇറങ്ങിയോടി ചതുപ്പില്‍ താണ ആനയെ 17 മണിക്കൂറിനൊടുവില്‍ കരയ്‌ക്ക്‌ കയറ്റി

Published on 06 September, 2017
ലോറിയില്‍ നിന്ന്‌ ഇറങ്ങിയോടി  ചതുപ്പില്‍ താണ ആനയെ 17 മണിക്കൂറിനൊടുവില്‍ കരയ്‌ക്ക്‌ കയറ്റി

ആലപ്പുഴ തുറവൂരില്‍ ലോറിയില്‍ നിന്ന്‌ ഇറങ്ങിയോടി ചതുപ്പില്‍ താണ ആനയെ 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനോടുവില്‍ കരയക്ക്‌ കയറ്റി. എന്നാല്‍ പട്ടിണിയും ക്ഷീണവും മൂലം കടുത്ത ക്ഷീണത്തിലാണ്‌. ഇന്ന്‌ രാത്രി എട്ടു മണിയോടെയാണ്‌ എലിഫന്റ്‌ റെസ്‌ക്യൂ ടീമിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ആനയെ കരയ്‌ക്ക്‌ കയറ്റിയത്‌.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്‌ക്കല്‍ ബാലകൃഷ്‌ണന്‍ എന്ന ആനയാണ്‌ ചതുപ്പില്‍ പെട്ടത്‌. ലോറിയില്‍ നിന്ന്‌ ഇറങ്ങി ഓടുന്ന വഴി ഒരു വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു. തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിന്‌ ശേഷം ആലപ്പുഴ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുപോകുമ്പോളാണ്‌ സംഭവം.


തുറവൂരില്‍ ലോറിയില്‍ നിന്ന്‌ ഇറങ്ങിയോടിയ ആന ആറു കിലോമീറ്റര്‍ അപ്പുറം വളമംഗലം അനന്തന്‍കരിയിലുള്ള ചതുപ്പില്‍ വെളുപ്പിനെ നാലു മണിയോടെ കുടുങ്ങുകയായിരുന്നു. അതിരാവിലെ തന്നെ നാട്ടുകാര്‍ വടം കെട്ടിയും മറ്റും ആനയെ വലിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ പൂര്‍ണമായും ചെളിയില്‍ പൂണ്ടുപോയതിനാല്‍ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക