Image

ഇര്‍മ സഞ്ചാരപഥം മാറ്റി. ടാമ്പ, ഫോര്‍ട്ട് മയേഴ്‌സ് മേഖലകളിലും ഭീഷണി

Published on 09 September, 2017
ഇര്‍മ സഞ്ചാരപഥം മാറ്റി. ടാമ്പ, ഫോര്‍ട്ട് മയേഴ്‌സ് മേഖലകളിലും ഭീഷണി
മയാമി: ക്യൂബയില്‍ നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ് ഇര്‍മയുടെ ശക്തി കാറ്റഗറി-3 ആയി കുറഞ്ഞു. ഫ്‌ളോറിഡയിലെക്കുള്ള പ്രായാണം ആരംഭിച്ച ഇര്‍മ, കടലിലെ ചൂടില്‍ വീണ്ടും ശക്തി പ്രാപിച്ചേക്കും.

കീ വെസ്റ്റില്‍ ഞായര്‍ രാവിലെ ഇര്‍മ എത്തുമെന്നാണു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. അവിടെ അതു മാരകമായിരിക്കും അതിനു പുറമെ പത്തടിയൊളം കടല്‍ വെള്ളം ഉയരാനിടയുണ്ട്. ഇതോടൊപ്പം മഴിയും കൂടിയാകുമ്പോള്‍ സ്ഥിതി ഏറെ വഷളാകും.
മയാമിയില്‍ ഇര്‍മ നേരിട്ട് ആഞ്ഞടിക്കില്ലെന്നാണു ഇപ്പോഴത്തെ റിപ്പോര്‍ട്ട്. എന്നാല്‍ കടല്‍ ജലം ഉയരുകയും ശക്തമായ കാറ്റും മഴയും ഉണ്ടാവുകയും ചെയ്യും.

ഇര്‍മായുടെ സഞ്ചാര പഥം ഫോര്‍ട്ട് മയേഴ്‌സ് വഴി ടാമ്പാ ഭാഗത്തേ ലക്ഷ്യമിടുന്നതായി സൂചനകളുണ്ട്. മയാമിയില്‍ നിന്നും മറ്റും മലയാളികളടക്കം നിരവധി പേര്‍ ടാമ്പയിലേക്കാണു പോയത്. ഇര്‍മ എത്തില്ലെന്ന ധാരണയില്‍ ആ മേഖലകളില്‍ ആളുകള്‍ വലിയ മുന്‍ കരുതലുകളൊന്നും എടുത്തിട്ടില്ല. ഈ സ്ഥിതി നേര്‍ടാന്‍ അടിയന്തര തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് മയാമിയിലെ രാഷ്ട്രീയ-സാമൂഹിക നേതാവ് സാജന്‍ കുര്യന്‍ പറഞ്ഞു.

ടാമ്പ മേഖലയില്‍ 1920-നു ശേഷം വലിയ കൊടുങ്കാറ്റ് അടിച്ചിരുന്നില്ല. അന്നു ജനസംഖ്യ കുറവായിരുന്നെങ്കില്‍ ഇപ്പോഴത് 4 മില്യനായി.

പല സ്ഥലങ്ങളിലും ഇന്ന് ഉച്ച മുതല്‍ കര്‍ഫ്യൂ ആണ്. പുറത്തിറങ്ങാന്‍ പാടില്ല എന്നര്‍ഥം. ബ്രോവേര്‍ഡ് കൗണ്ടിയില്‍ ഇന്ന് 4 മുതല്‍കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ടോര്‍ണാഡോ മുന്നറിയിപ്പു കിട്ടിയാലുടന്‍ ജനാലകള്‍ ഇല്ലാത്ത മുറിയിലോ ക്ലോസറ്റിലോ അഭയം തേടണം. കൗണ്ടിയില്‍ 10 മുതല്‍ 20 ഇഞ്ച് വരെ മഴ പ്രതീക്ഷിക്കുന്നു

പാം ബീച്ചില്‍ കര്‍ഫ്യു മുന്നു മണിക്കാരംഭിച്ചു. ഡെല്‍റെയ് ബീച്ച്, വെസ്റ്റ് പാം ബീച്ച് എന്നിവ കാലേകൂട്ടി കര്‍ഫ്യു ഏര്‍പ്പെടുത്തി. മയാമിയില്‍ ഇന്ന് വൈകിട്ട് 7 മുതല്‍ ഞായര്‍ രാവിലെ 7 വരെയാണു കര്‍ഫ്യു.

പലയിടത്തും എമര്‍ജന്‍സി പിന്വലിക്കും വരെയാണു കര്‍ഫ്യൂ. ഇര്‍മ സ്റ്റേറ്റു വിടാന്‍ രണ്ടു ദിവസം വരെ എടുത്തേക്കാമെന്നാണു മുന്നറിയിപ്പ്
ഈ മേഖലകളിലെല്ലാം വലിയ തോതില്‍ മലയാളികളടക്കം ഇന്ത്യാക്കാരുണ്ട്.
ഇര്‍മ ചുഴലി കൊടുങ്കാറ്റിന്റെ വരവറിയിച്ച് മയാമിയില്‍ കാറ്റ് തുടങ്ങി.രാവിലെ മുതല്‍ മഴ തുടങ്ങി. ആയിരങ്ങള്‍ക്ക് വൈദ്യുതിയും നഷ്ടപ്പെട്ടു.
മയാമിയില്‍ നിന്നു നാലു മണിക്കൂര്‍ ദൂരെയാണു കീ വെസ്റ്റ്. 

മലയാളി സമൂഹത്തിന്റെ ഒത്തൊരുമയാണു ഈ പ്രക്രുതി വിപത്തിനെതിരെ ഒറ്റകെട്ടായി രംഗത്തുള്ളത്. പാം ബീച്ച് മുതല്‍ മയാമി വരെ എല്ലാവരും പര്‍സ്പരം ബന്ധപ്പെടുകയും ജനറെറ്ററും മറ്റും തയ്യാറാക്കി വയ്ക്കുകയും ചെയ്തതായി സാജന്‍ കുര്യന്‍ പറഞ്ഞു.
ചുഴലിക്കാറ്റില്‍ കടല്‍ വെള്ളം അഞ്ചടിയില്‍ കൂടുതല്‍ ഉയര്‍ന്നെന്നു വരാം. വെള്ളം ഇറങ്ങിപ്പോകാന്‍ താമസമെടുക്കും. എന്തായാലും എമര്‍ജന്‍സിക്കുള്ള തയ്യാറെടുപ്പുകളാണു അധിക്രുതര്‍ കൈക്കൊള്ളൂന്നതെന്നു സാജന്‍ പറഞ്ഞു.

ഒരു സ്ത്രീയെ മനുഷ്യര്‍ ഇത്ര പേടിച്ചിട്ടുണ്ടാവില്ല-ഇന്ന് രാത്രിയോ നാളെയോ ഫ്‌ളോറിഡയില്‍ നാശവുമായി എത്തുന്ന ഇര്‍മയെപറ്റി ഫ്‌ളോറിഡയില്‍ താമസിക്കുന്ന എഴുത്തുകാരനായ ആന്‍ഡ്രൂസ് ചെറിയാന്‍ തമാശയായി പറയുന്നു.

മയാമിയെ കാര്യമായി ലക്ഷ്യമാക്കാതെ ഇര്‍മ സഞ്ചാരപഥം മാറ്റി എന്ന സൂചനകളുള്ളതിനാല്‍ ആന്‍ഡ്രുസ് താമസിക്കുന്ന സരസോട്ട കൗണ്ടിയും ജാഗ്രതയിലണൂ. ഫോര്‍ട്ട് മയേഴ്‌സിനു അര മണിക്കൂര്‍ ദൂരമേയുള്ളു. അവിടെ ഇര്‍മയുടേ ദ്രുഷ്ടി പതിഞ്ഞിട്ടുള്ളതായി കരുതപ്പെടുന്നു.

ആന്‍ഡ്രൂസും വീടെല്ലാം അടച്ചു ഭദ്രമാക്കി. അത്യാവശ്യം മുന്‍ കരുതലെല്ലാം എടുത്തിട്ടുണ്ട്. ഭക്ഷണംസ്വരുക്കൂട്ടി വയ്ക്കുന്ന അണ്ണാന്റെ സ്വഭാവമില്ലാത്തതിനാല്‍ഭക്ഷ്യവസ്തുക്കളൊന്നും പ്രതേകമായി സ്റ്റോര്‍ ചെയ്തിട്ടില്ല. എന്നാല്‍ പച്ചക്കറി തോട്ടത്തിലെ പച്ചക്കറിയും മറ്റും ഇഷ്ടം പോലെയുണ്ട്. ഒരു വര്‍ഷത്തേക്കു മതിയാകും. 

ആവശ്യമുള്ളവര്‍ക്ക്കൊടുക്കാനും തയ്യാര്‍.
എന്തായാലും പേടിച്ചോടാനില്ല എന്നാണു ആന്‍ഡ്രൂസ് പറയുന്നത്. തീയില്‍ കുരുത്തത് വെയിലത്തു വാടില്ല എന്ന തത്വശാസ്ത്രത്തിന്റെ പ്രയോക്താവാണു ആന്‍ഡ്രുസ്.

പക്ഷെ, പതിനായിരങ്ങളാണു ഫ്‌ളോറിഡ വിട്ടതും വിട്ടു കൊണ്ടിരിക്കുന്നതും. മലയാളികളും ധാരാളം. അവര്‍ക്കായി മറ്റി സ്റ്റേറ്റുകളിലെ ബന്ധുക്കളും മിത്രങ്ങളും വീടുകള്‍ തുറന്നിട്ടിരിക്കുന്നു. 10,000 ഇന്ത്യാക്കാരെ താമസിപ്പിക്കാന്‍ സൗകര്യം ഉണ്ടെന്നു അറ്റ്‌ലാന്റയിലെ ചില ഇന്ത്യന്‍ സംഘടനകള്‍ വാട്‌സാപ്പിലൂടെ അറിയിക്കുന്നു.

ഫോമയുടെ നേത്രുത്വത്തില്‍ അഞ്ചു നഗരങ്ങളില്‍ കമ്മിറ്റികളുണ്ടാക്കി സഹായ സന്നദ്ധരായി നിലകൊള്ളുന്നാതായി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. മയാമി, ഫോര്‍ട്ട് ലോഡര്‍ഡെല്‍, ടാമ്പ, ഓര്‍ലാന്‍ഡോ തുടങ്ങിയ നഗരങ്ങളിലാണു കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക