ഡോ. സെബാസ്റ്റ്യന്‍ പോളിന് ഒരു തുറന്ന കത്ത്
ഷാഹിന നഫീസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഡോ.സെബാസ്റ്റ്യന്‍ പോള്‍ ,
താങ്കള്‍ എന്നെ പഠിപ്പിച്ചയാളാണ് .ഇതുവരെ സര് എന്നേ വിളിച്ചിട്ടുള്ളൂ
.ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല. മനസ്സില്‍ ഒന്ന് തോന്നുകയും
പുറമേക്ക് മറ്റൊന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലമില്ലാത്തത്
കൊണ്ട്തത്കാലം പേര് വിളിക്കാനേ കഴിയൂ .താങ്കളുടെ ലേഖനം പലരെയും ഞെട്ടിച്ചു
. എന്നെയും . വീണ്ടും വീണ്ടും വായിച്ചപ്പോള്‍ ഞെട്ടല്‍ നിരാശക്കു വഴി മാറി .
ഇത് വരെ നമ്മള് കണ്ട സെബാസ്റ്റ്യന്‍ പോളല്ല , ആ ലേഖനത്തില്‍
സംസാരിക്കുന്നത് . നിയമം പഠിച്ച , പ്രാക്ടീസ് ചെയ്യുന്ന ഒരാളുടെ ഭാഷയോ
യുക്തിയോ അല്ല ആ എഴുത്തില്‍ ഉള്ളത് . എന്തായാലും ഇങ്ങനെ എഴുതിയ
സ്ഥിതിക്ക്താങ്കള്‍ സംവാദത്തിന് തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു . .
നൂറു കണക്കിന് വിചാരണ തടവുകാരും റിമാന്‍ഡ് പ്രതികളും ജയിലില്‍
കിടക്കുമ്പോള്‍ വെറും 60 ദിവസം മാത്രം പിന്നിട്ട ഒരു പ്രത്യേക തടവുകാരന്
വേണ്ടി താങ്കള്‍ സംസാരിക്കുന്നതിന്റെ യുക്തി എന്താണ് ? പോക്കറ്റടിച്ചതിനോ
ചെക്ക് മടങ്ങിയതിനോ അല്ല അയാള്‍ ജയിലില്‍ കിടക്കുന്നത് . 'മാനവരാശിക്ക്
നേരെയുള്ള കുറ്റകൃത്യം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന , കൊലപാതകം
കഴിഞ്ഞാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമായി
കരുതപ്പെടുന്ന ബലാല്‍സംഗം എന്ന കുറ്റത്തിനാണ് അയാള്‍ ജയിലില്‍
കിടക്കുന്നത്. ഈ പ്രത്യേക പ്രതിക്ക് വേണ്ടി മാത്രം (ആ കേസില്‍ തന്നെ
പതിനാല് പ്രതികളുണ്ടല്ലോ ) ഇങ്ങനെ എഴുതാന്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണം
ഉണ്ടോ ?
രണ്ട് .'സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന്
അന്വേഷിക്കേണ്ടതില്ല' എന്ന ആ പ്രസ്താവന കൊണ്ട് താങ്കള്‍ എന്താണ്
ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ ? ഇതിനു മുന്‍പ് റിപ്പോര്‍ട്ടര്‍
ടിവിയില്‍ നമ്മള് ഒരുമിച്ചു പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ താങ്കള്‍ ഏതാണ്ട്
ഇതിനു സമാനമായ ഒരു കാര്യം പറഞ്ഞിരുന്നു . 'റേപ്പ് കൊട്ടേഷന്‍ എന്ന്
ആദ്യമായിട്ട് കേള്‍ക്കുകയാണ് .വളരെ വിചിത്രമായി തോന്നുന്നു . ബലാല്‍സംഗം
ചെയ്യുന്നത് കാമസംപൂര്‍ത്തി വരുത്താനാണല്ലോ , റേപ്പ് കൊട്ടേഷന്‍
കൊടുക്കുന്നത് കൊണ്ട് ആ ഉദ്ദേശം നടക്കില്ലല്ലോ '' ഇങ്ങനെയാണ് ആ
ചര്‍ച്ചയില്‍ താങ്കള്‍ അന്ന് പറഞ്ഞത് . അന്ന് മറുപടി പറയാന്‍ എനിക്ക് സമയം
കിട്ടിയില്ല . സെബാസ്റ്റ്യന്‍ പോള്‍ , താങ്കള്‍ എന്താണ് ധരിച്ചു
വെച്ചിരിക്കുന്നത് ? ഗുജറാത്തിലെ സാഹിറ ഷെയ്ക്കിനെയും ബില്‍ക്കിസ്
ഭാനുവിനെയും അറിയുമോ ? അവര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്
കാമസംപൂര്‍ത്തിക്കായിരുന്നോ ? ബലാല്‍സംഗം ഒരു ലൈംഗികപ്രക്രിയയാണ് എന്ന
തികഞ്ഞ അബദ്ധധാരണയാണ് താങ്കള്‍ വെച്ച് പുലര്‍ത്തുന്നത് എന്നതില്‍ ലജ്ജ
തോന്നുന്നു . നിര്‍ഭയക്കേസിലെ പ്രതിയുടെ ഒരു വീഡിയോ പുറത്തു വന്നത്
താങ്കള്‍ കണ്ടിരുന്നോ ? അസമയത്ത് പുറത്തിറങ്ങി നടന്നതിന് പാഠം
പഠിപ്പിക്കാനാണ് അത് ചെയ്തതെന്ന് അയാള്‍ പറഞ്ഞത് കേട്ടിരുന്നോ ?
മണിപ്പുരില്‍ പട്ടാളക്കാര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന മനോരമയെ ഓര്‍മ്മയുണ്ടോ
? അതില്‍ നഗ്നരായി പ്രതിഷേധിച്ച വീട്ടമ്മമാരുടെ ചിത്രം ഓര്‍മ്മയുണ്ടോ ?
നാളിതു വരെയുള്ള യുദ്ധങ്ങളുടെ ,കലാപങ്ങളുടെ ചരിത്രം ഒന്ന് കൂടി വായിച്ചു
വരാന്‍ താങ്കളെ ഉപദേശിക്കേണ്ടി വന്നതില്‍ അമ്പരപ്പ് തോന്നുന്നു . ഒരു
ദേശത്തെ , വംശത്തെ , സമുദായത്തെ കീഴടക്കാന്‍ , വംശീയവും വര്‍ഗീയവുമായ
വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാന്‍ നാളിതു വരെ ഉപയോഗിച്ച്
പോന്നിട്ടുള്ള ആയുധമാണ് ബലാല്‍സംഗം എന്ന് താങ്കളെ പഠിപ്പിക്കണോ ?
പുരുഷാധിപത്യത്തിന്റെ ആയുധം . സ്ത്രീകളെ അടക്കി നിര്‍ത്താന്‍ , അവരോടു
പ്രതികാരം ചെയ്യാന്‍ ഉപയോഗിക്കുന്ന ആയുധം . ഇതൊക്കെ താങ്കളെ പറഞ്ഞു
മനസ്സിലാക്കേണ്ടി വരുന്നത് ഖേദകരമാണ് .
മൂന്ന് : പോലീസിനെ വിശ്വസിക്കരുത് എന്ന നിലപാടിനെ അംഗീകരിക്കുന്ന ആളാണ്
ഞാന്‍ . പക്ഷേ അപ്പോഴും എന്ത് കൊണ്ട് വിശ്വസിക്കുന്നില്ല എന്ന് ഓരോ കേസിലും
കാര്യകാരണ സഹിതം സമര്‍ത്ഥിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു ഞാന്‍
കരുതുന്നു . മദനിയുടെ കേസിലും ജിഷയുടെ കേസിലും ഒക്കെ ഞാന്‍ അതാണ് ചെയ്തത് .
ഇവിടെ താങ്കള്‍ പക്ഷേ വെറും പ്രസ്താവനകള്‍ നടത്തുകയാണ് . ഉദാഹരണത്തിന് ,
'ദിലീപിനുവേണ്ടി സംഘടനയുണ്ടാക്കുന്നില്ല. പക്ഷേ ദിലീപിനുവേണ്ടി
സംസാരിക്കണം. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ
നിയന്ത്രിക്കുന്നതിന് ആ സംസാരം ആവശ്യമുണ്ട്. അപ്രകാരം സംസാരിക്കുന്ന
സുമനസുകള്‍ക്കൊപ്പം ഞാന്‍ ചേരുന്നു..'
എന്താണ് ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചത് ? താങ്കളെപ്പോലെ മുതിര്‍ന്ന ഒരു
അഭിഭാഷകന് ചേരുന്ന ഭാഷയാണോ ഇത് ? ഈ വിഷയത്തില്‍ പോലീസ് കയറും
കടിഞ്ഞാണുമില്ലാതെ മുന്നേറുകയാണ് എന്ന വാദത്തെ സാധൂകരിക്കാന്‍ താങ്കളുടെ
കയ്യില്‍ എന്ത് തെളിവാണുള്ളത് ? പോലീസിനെ നിയന്ത്രിക്കണം എന്ന്
താങ്കള്‍ക്ക് തോന്നുന്നതെന്തു കൊണ്ടാണ് ? ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ
തെളിവുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം താങ്കള്‍ തള്ളിക്കളയുന്നുണ്ടോ ?
ഉണ്ടെങ്കില്‍ എന്ത് കൊണ്ട് ? അതിന് താങ്കളെ പ്രേരിപ്പിക്കുന്ന വസ്തുതകള്‍
എന്തൊക്കെയാണ് ? വസ്തുതകളിലും തെളിവുകളിലും ഊന്നി സംസാരിക്കുന്നതല്ലേ ,ഒരു
അഭിഭാഷകനെന്ന നിലയിലും മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലും താങ്കള്‍
ചെയ്യേണ്ടിയിരുന്നത് ? അല്ലാതെ ക്രിസ്തുവിന്റെ പീഡാനുഭവവുമായി
താരതമ്യപ്പെടുത്തി പതം പറഞ്ഞു കരയാന്‍ താങ്കള്‍ സുവിശേഷപ്രാസംഗികനല്ലല്ലോ ?
നാല് :ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ട് 24 / 07 ന് ഹൈക്കോടതി
പുറപ്പെടുവിച്ച ഉത്തരവില്‍ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങള്‍ അക്കമിട്ടു
പറയുന്നുണ്ട് . അവസാനത്തെ മൂന്ന് പാരഗ്രാഫുകള്‍ (16 , 17 , 18 )താങ്കള്‍
ഒന്ന് കൂടി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .കോടതി പറഞ്ഞ ആ കാരണങ്ങള്‍
തള്ളിക്കളയാന്‍ യുക്തിസഹമായ എന്തെങ്കിലും കാരണങ്ങള്‍ താങ്കള്‍ക്കുണ്ടോ ?
ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തുകയല്ലേ വേണ്ടത് ?
അഞ്ച് : ലേഖനത്തിന്റെ അവസാനഭാഗത്തേക്ക് വരുമ്പോള്‍ ദിലീപിന് വേണ്ടിയുള്ള
വെറും ഒരു കൂലിയെഴുത്തുകാരന്റെ നിലവാരത്തിലേക്ക് താങ്കള്‍
അധഃപതിക്കുകയാണെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട് . ഈ കുറ്റകൃത്യത്തില്‍
ഗൂഢാലോചനയില്ലെന്ന് തീര്‍പ്പു കല്പ്പിക്കുകയാണ് താങ്കള്‍ ചെയ്യുന്നത് .
താങ്കള്‍ ഇങ്ങനെ പറയുന്നു ;
'ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം
മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും
അയാള്‍ക്കുണ്ട്.' വസ്തുതകളുടെയോ തെളിവുകളുടെയോ എന്തെങ്കിലും പിന്‍ബലമുണ്ടോ ഈ
വാദത്തിന് ? ദിലീപ് ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്റെ വാദം
തള്ളിക്കളയാന്‍ എന്ത് തെളിവാണ് താങ്കളുടെ പക്കല്‍ ഉള്ളത് ?
പ്രോസിക്യൂഷന്റെ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി
കണ്ടെത്തിയത് കള്ളത്തരമാണ് എന്നാണോ താങ്കളുടെ വാദം ?
ഈ കേസ് പള്‍സര്‍ സുനിയില്‍ തുടങ്ങി പള്‍സര്‍ സുനിയില്‍ അവസാനിക്കണം
എന്നാണല്ലോ താങ്കള്‍ പറയുന്നതിന്റെ പച്ചമലയാളം . ഇത് കൊട്ടേഷനാണ് എന്ന്
കാറില്‍ കയറുമ്പോള്‍ തന്നെ മുഖ്യപ്രതി പറഞ്ഞു എന്ന നടിയുടെ മൊഴി പോലീസും
നാട്ടുകാരും അവിശ്വസിക്കണം എന്നാണോ താങ്കളുടെ വാദം ? ആര്‍ക്കു വേണ്ടിയാണ്
സെബാസ്റ്റ്യന്‍ പോള്‍ സംസാരിക്കുന്നത് ?
ആറ് :ദിലീപ് കുറ്റവാളിയാണ് എന്ന വാദം എനിക്കില്ല .അയാള്‍ കുറ്റാരോപിതനാണ്
.പക്ഷെ അയാള്‍ നിരപരാധിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ഈ വ്യഗ്രത
ആര്‍ക്കു വേണ്ടിയാണ് ? തെളിവുകളുടെ പിന്‍ബലമില്ലാത്ത വെറും തോന്നലുകള്‍ -
ഇംഗ്ളീഷില്‍ വിംസ് ആന്‍ഡ് ഫാന്‍സീസ് എന്ന് പറയുന്നത് -തട്ടിവിടുന്ന
ഏര്‍പ്പാടാണോ താങ്കള്‍ നാളിതു വരെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച ജേര്‍ണലിസം?
അതോ ഒരു പ്രായം കഴിഞ്ഞാല്‍ എഡിറ്റോറിയല്‍ എന്ന പേരില്‍ എന്ത് തോന്നലും
എഴുതിവിടാമെന്നാണോ ? പല സീനിയര്‍ പത്രപ്രവര്‍ത്തകരും വാര്‍ദ്ധക്യകാലത്ത്
വങ്കത്തരങ്ങള്‍ തട്ടിമൂളിക്കുന്നത് നമ്മള് കണ്ടിട്ടുള്ളതാണല്ലോ .
ഏഴ് :ഒരു അഭിഭാഷകന് ഒരിക്കലും പറഞ്ഞു കൂടാത്ത കാര്യങ്ങളാണ് ലേഖനത്തിന്റെ
അവസാനഭാഗത്ത് താങ്കള്‍ പറയുന്നത് .ഒരു ക്രിമിനല്‍ കുറ്റം തെളിയിക്കാനുള്ള
ഉത്തരവാദിത്തം ആ കേസിലെ സാക്ഷിക്കാണ് എന്നത് എത്ര മാത്രം തല തിരിഞ്ഞ
വാദമാണ് ! ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് മഞ്ജുവാരിയര്‍ ആണ് .
മഞ്ജു പോലീസിനോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതു സമൂഹത്തോട്
വെളിപ്പെടുത്തണം എന്ന നിലപാട് അങ്ങേയറ്റത്തെ ധാര്‍ഷ്ട്യമല്ലാതെ
മറ്റൊന്നുമല്ല . മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്പോള്‍
താങ്കള്‍ വെറും ഖാപ് പഞ്ചായത്തിന്റെ നിലവാരത്തിലേക്ക് താഴുകയാണ് .
'പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ
അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ഒരു
വ്യക്തിയുടെ ജീവനും ജീവിതവു' മെന്ന താങ്കളുടെ ചോദ്യം തികഞ്ഞ അശ്ലീലമാണെന്നു
പറയാതിരിക്കാന്‍ വയ്യ . പ്രതിയുടെ വെളിപ്പെടുത്തലുകള്‍ പോലീസ്
അവഗണിക്കണമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്? 'തല്പരകക്ഷി ' എന്ന
വിശേഷണം കൊണ്ട് താങ്കള്‍ എന്താണ് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് ?
മാത്രമല്ല ,ജീവിതം പന്താടുകയാണ് എന്നൊക്കെ അതിവൈകാരിക പ്രകടനം നടത്താന്‍
മാത്രം ഇവിടെ എന്തുണ്ടായി? ദിലീപ് എന്ന നടനെ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ്
ചെയ്തതോ ? അറുപത് ദിവസം ജയിലില്‍ കഴിഞ്ഞതോ ? ഇത്തരമൊരു കേസില്‍ അറസ്റ്റ്
ചെയ്തു അപ്പോള്‍ തന്നെ ജാമ്യം കൊടുക്കണമായിരുന്നു എന്നാണോ അഭിഭാഷകനായ
താങ്കള്‍ പറയുന്നത് ? ഏതു ബലാല്‍സംഗ ക്കേസിലാണ് പ്രതിക്ക് അങ്ങനെ ജാമ്യം
കിട്ടിയിട്ടുള്ളത് ? അതോ ദിലീപിന്റെ കേസ് കോടതി സവിശേഷമായി
പരിഗണിക്കണമായിരുന്നു എന്നാണോ ? ആ കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയും
താങ്കള്‍ ഇത്ര വീറോടെ വാദിക്കുന്നില്ലല്ലോ ?
എട്ട് : ആക്രമിക്കപ്പെട്ട നടിയോടൊപ്പം അസന്ദിഗ്ധമായി നിലയുറപ്പിച്ച
പലരുമുണ്ട് .അവരില്‍ ദീദി ദാമോദരനോട് മാത്രം ഇത്ര വിദ്വേഷം തോന്നാന്‍
പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ ? ദീദിയുടെ അന്തരിച്ച പിതാവിനെ വരെ
പരോക്ഷമായി നിന്ദിക്കുന്നത് അങ്ങേയറ്റം തരംതാണ പ്രവര്‍ത്തിയായിപ്പോയി
എന്നൊരു വീണ്ടു വിചാരം താങ്കള്‍ക്കിപ്പോള്‍ തോന്നുന്നുണ്ടോ ? ഇതൊക്ക
താങ്കള്‍ മറ്റാര്‍ക്കോ വേണ്ടി എഴുതുന്നതാണ് എന്ന് ആരെങ്കിലും സംശയിച്ചാല്‍
തെറ്റ് പറയാന്‍ കഴിയുമോ ?
ഒന്‍പത് : തടവുകാരുടെ മനുഷ്യാവകാശമെന്ന മട്ടില്‍ താങ്കള്‍ ദിലീപിന് വേണ്ടി
മുന്നോട്ടു വെക്കുന്ന ജാമ്യ ഹര്‍ജിയുടെ ഉദ്ദേശം മറയില്ലാതെ
വെളിപ്പെടുത്തിയതിനു നന്ദി .അത്രയെങ്കിലും സത്യസന്ധത കാട്ടിയതിന്
അഭിനന്ദനങ്ങള്‍ . ഇനി ജാമ്യാപേക്ഷ കോടതിയില്‍ വരുമ്പോള്‍ പ്രോസിക്യൂഷന്
എതിര്‍ക്കരുത് . മനസ്സിലായി . പക്ഷേ ഒന്ന് ചോദിച്ചോട്ടെ മിസ്റ്റര്‍
സെബാസ്റ്റ്യന്‍ പോള്‍ , ജാമ്യം നല്കാതിരിക്കാന് കോടതി നിരീക്ഷിച്ച
കാരണങ്ങള്‍ അത് പോലെ നില നില്ക്കുകയാണല്ലോ .ആ സാഹചര്യത്തില്‍ മാറ്റം
വന്നിട്ടില്ലല്ലോ . പ്രതി സിനിമാവ്യവസായത്തില്‍ വന്‍ സ്വാധീനമുള്ള
പ്രബലവ്യകതിയായതിനാല്‍ ജാമ്യം നല്കി പുറത്തു വിടുന്നത് കേസിനെ ദോഷകരമായി
ബാധിക്കും എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ടാണല്ലോ കോടതി
ജാമ്യം നിഷേധിച്ചത് . പ്രതി പുറത്തിറങ്ങുന്നത് ആക്രമിക്കപ്പെട്ട സ്ത്രീയുടെ
ജീവന് ഭീഷണിയാണ് എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട് . ഈ നിരീക്ഷണങ്ങളെ
താങ്കള്‍ തള്ളിക്കളയുന്നുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് വസ്തുതകളുടെ
പിന്‍ബലമാണ് താങ്കള്‍ക്കുള്ളത് ?
പത്ത് :അവസാനത്തെ ആ പ്രാക്കുണ്ടല്ലോ ,അത് ഗംഭീരമായി എന്ന് പറയാതിരിക്കാന്‍
വയ്യ . 'കുറ്റക്കാരനെന്നു കണ്ടാല്‍ ദീദിക്കും കൂട്ടര്‍ക്കും മതിയാവോളം
ദിലീപിനെ നമുക്ക് ശിക്ഷിക്കാമല്ലോ' എന്ന ആ വിരാമവാക്യമുണ്ടല്ലോ .അത്
തകര്‍ത്തു . സമാനതകളില്ലാത്ത ഭരണകൂട ഭീകരത നേരിട്ട .മദനിയെയും
സക്കറിയയെയുമൊക്ക കൂട്ട് പിടിച്ചു താങ്കള്‍ പൊലിപ്പിച്ചെടുത്ത
മനുഷ്യാവകാശത്തിന്റെ വര്‍ണക്കടലാസ് മുഴുവന്‍ അവസാനം വെറും ചാരമായിപ്പോയി .
താങ്കളുടെ പ്രശ്നം ,ദിലീപാണ് ,ദിലീപ് മാത്രമാണ് എന്നത് മറ നീക്കി പുറത്തു
വരുന്നു ആ അവസാന വാചകത്തില്‍ . കുറ്റക്കാരനെന്ന് കണ്ടാല്‍ ' ദീദിക്കും
കൂട്ടര്‍ക്കും ' മതിയാവുന്ന ശിക്ഷ കൊടുക്കുന്ന ഒരു നിയമസംവിധാനമല്ല
രാജ്യത്തുള്ളത് . മദനിയും സക്കറിയയും ,നീതി നിഷേധിക്കപ്പെട്ട് ജയിലില്‍
കിടക്കുന്ന മറ്റനേകം തടവുകാരുമൊന്നുമല്ല താങ്കളെ അലോസരപ്പെടുത്തുന്നത്
എന്ന് വ്യക്തം .ദിലീപാണ് .ദീദിയും കൂട്ടരുമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും
ഹേതു . ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഒരു പെണ്‍കുട്ടിയെ നടുറോഡില്‍
കൊല്ലാക്കൊല ചെയ്തത് ദീദിയുടെയും കൂട്ടരുടെയും മാത്രം ഉല്‍ക്കണ്ഠയാണ്
.വേദനയാണ് ! അവള്‍ക്കു നീതി കിട്ടേണ്ടത് ദീദിയുടെയും കൂട്ടരുടെയും മാത്രം
ആവശ്യവുമാണ് !
തടവുകാരുടെ മനുഷ്യാവകാശം എന്ന മന്ദ്രസ്ഥായിയില്‍ തുടങ്ങി ,ദിലീപിനെ വെറുതെ
വിടൂ എന്ന ആക്രോശത്തില്‍ വന്നവസാനിക്കുന്ന താങ്കളുടെ ഈ മുഖപ്രസംഗം
മാധ്യമചരിത്രത്തില്‍ ഇടം പിടിക്കും എന്ന കാര്യത്തില്‍ സംശയമില്ല . ഒരു
മാധ്യമപ്രവര്ത്തകന് എങ്ങനെയാവരുത് എന്ന് മാധ്യമ വിദ്യാര്‍ഥികള്‍ക്ക്
പഠിക്കാനായി അതവിടെ തന്നെ ഉണ്ടാവണം . മനുഷ്യാവകാശത്തെ കുറിച്ചും
മാധ്യമധര്‍മത്തെ കുറിച്ചുമൊക്ക പറയാനായി ഒരേ വേദിയില്‍ നമ്മളിനി ഒരിക്കലും
കണ്ടു മുട്ടാതിരിക്കട്ടെ .ഇന്നലെ വരെ എനിക്കറിയാമായിരുന്ന സെബാസ്റ്റ്യന്‍
പോളിന്-അദ്ദേഹം ഇന്നലെ വരെ ജീവിച്ച ജീവിതത്തിന് ആദരാജ്ഞലികള്‍ .
വയ്ക്കട്ടെ ഞാനും ഷഹീന നഫീസ
ഒരിക്കലും ഇവൻ തിരികവന്നിടാതെ
പൂട്ടിടാം ചങ്ങല കൊണ്ടാവനെ
കറങ്ങുന്നൊണ്ടോരു കശ്മലൻ
ഇവിടെയൊക്കെ
സിങ്കം ആണുപോലും സിങ്കം
അവനെയും ഇവനെയും
ഒരുനുകത്തിലാക്കി
അടിച്ചിടാം കുണ്ടി പൊട്ടുംവരേയ്ക്കും