Image

പ്രസവിച്ച കുഞ്ഞിനെ കുപ്പയില്‍ എറിഞ്ഞ പാകിസ്ഥാനി യുവതി കുറ്റക്കാരിയെന്ന് കോടതി

പി പി ചെറിയാന്‍ Published on 16 September, 2017
പ്രസവിച്ച കുഞ്ഞിനെ കുപ്പയില്‍ എറിഞ്ഞ പാകിസ്ഥാനി  യുവതി കുറ്റക്കാരിയെന്ന് കോടതി
സ്റ്റാറ്റന്‍ ഐലന്റ്(ന്യൂയോര്‍ക്ക്): നൊന്ത് പ്രസവിച്ച കുഞ്ഞിനെ മിനുട്ടുകള്‍ക്കകം കുപ്പയിലെറിഞ്ഞ പാകിസ്ഥാനി  യുവതി കോടതിയില്‍ കുറ്റസമ്മതം നടത്തി.

സെപ്റ്റംബര്‍ 12 നായിരുന്നു 30 വയസ്സുള്ള നൗഷീന്‍ റഹ്മാന്റ്െ കുറ്റ സമ്മതം കോടതി രേഖപ്പെടുത്തിയത്. പന്ത്രണ്ട് വര്‍ഷത്തെ ശിക്ഷയായിരിക്കും കേസ്സ് ഒക്ടോബര്‍ 12 ന് വിധി പറയുമ്പോള്‍ ലഭിക്കുക എന്ന് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

2016 മാര്‍ച്ചിലായിരുന്നു അവിവാഹിതയായ നൗഷിന്‍ റഹ്മാന്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ഡംപ്സ്റ്ററില്‍ എറിയുകയായിരുന്നു. എറിയുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നത്.

ഈ കേസ്സില്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് നേരെ ചുമത്തിയിരുന്നത്.

സെപ്റ്റംബര്‍ 12 ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സുപ്രീം കോടതി ജഡ്ജ് മറിയൊ മാറ്റിയുടെ മുമ്പാകെ ഹാജറാക്കിയ പ്രതിയോട് കുറ്റസമ്മതം നടത്തുന്നുവോ എന്ന് കോടതി ആരാഞ്ഞു. കുറ്റസമ്മതം നടത്തുന്നില്ലെങ്കില്‍ കേസ്സ് മറ്റൊരു തിയ്യതിയിലേക്ക് മാറുകയാണെന്നും വിസ്താരം പിന്നീട് തുടരുന്നതാണെന്നും അറിയിച്ചു. കുറ്റം സമ്മതം നടത്തുകയാണെന്ന് പ്രതി അറിയിച്ചതിനെ തുടര്‍ന്ന് വിധി ഒക്ടോബര്‍ 12 ന് മാറ്റി.

കുഞ്ഞിന് അനക്കമോ, ശ്വാസമോ ഇല്ലെന്ന് കരുതിയാണ് പുറത്ത് എറിഞ്ഞതെന്നും, ജീവനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും ഇവര്‍ കോടതി മുമ്പാകെ ഏറ്റു പറഞ്ഞു. കുഞ്ഞിന്റെ പിതാവിനെതിരെ കേസ്സൊന്നും എടുത്തിരുന്നില്ല. സെപ്റ്റംബര്‍ 12 ന് കേസ്സിന്റെ വിധി കേള്‍ക്കാന്‍ നൗഷീന്റെ പിതാവും കോടതിയില്‍ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക