Image

കാവ്യയുടെയും സുനിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു

Published on 18 September, 2017
കാവ്യയുടെയും സുനിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇനി  25നു പരിഗണിക്കും.

പ്രോസിക്യൂഷനോട്‌ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതും പരിശോധിച്ച ശേഷമായിരിക്കും ഇനി കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുക.

അതേ സമയം കേസുമായി ബന്ധപ്പെട്ട്‌ കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നത്‌ മാറ്റിവച്ചു. 
ജസ്റ്റിസ്‌ ഉബൈദിന്റെ ബെഞ്ചാണ്‌ കാവ്യയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്‌.

കാവ്യയെ കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യ സാക്ഷിയാണോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അന്വേഷണം പക്ഷപാതപരമാണെന്നും തനിയ്‌ക്കെതിരെ ദുഷ്‌ലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ തന്നെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും കാവ്യ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക